Category Archives: General

അറിയാം, ഗ്രീൻ വാഷിംഗ്

ഒരു വ്യക്തിയെ കുറിച്ചോ ഒരു വസ്തുതയെയോ നല്ലതാണെന്നു സമർത്ഥിക്കാൻ  അതിന്റെ നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടി  മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനെ  വൈറ്റ് വാഷ് ചെയ്യുക എന്ന് നമ്മൾ പറയാറുണ്ട്. തീവ്ര സ്വാധീനം  ഉപയോഗിച്ച് ഒരാളുടെ വിശ്വാസങ്ങളെയോ മനോഭാവങ്ങളെയോ മാറ്റിയെടുക്കുന്നതിനെ  നമ്മൾ ബ്രെയിൻ വാഷ് (മസ്തിഷ്ക്ക പ്രക്ഷാളനം)  ചെയ്യുക എന്ന് പറയാറുണ്ട്. എന്നാൽ ഗ്രീൻ വാഷിംഗ് എന്താണെന്നു കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നത് പോലെ, പരിസ്ഥിതി സൗഹാർദപരമായ അവകാശ വാദങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രീൻ വാഷിംഗ്  എന്ന പ്രയോഗം ഉണ്ടാകുന്നത്. 

എന്താണ് ഗ്രീൻ വാഷിംഗ് ?

വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിന്റെ ഫലമായി വർദ്ധിച്ച പൊതുജന അവബോധവും കാരണം, പല വൻകിട കമ്പനികളും പരിസ്ഥിതി സൗഹൃദത്തിന് വലിയ പരിഗണനയാണ് നൽകി വരുന്നത്. കഴിഞ്ഞ ദശകത്തിൽ, നിക്ഷേപകർ, ഭരണകൂടങ്ങൾ , കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതലായവർ പാരിസ്ഥിതിക സൗഹാർദത്തിന്റെ തോതും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ വെളിപ്പെടുത്താൻ നിർബന്ധിതരാവുന്ന ഒരു സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഉപഭോക്താക്കളായ നമ്മൾ വിപണിയിൽ ഇന്ന് ലഭ്യമായ പല ഉത്പന്നങ്ങളുടെയും പരസ്യങ്ങളിൽ അതാത് കമ്പനികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നൊക്കെ അവകാശപ്പെടുന്നത് ഇതിന്റെ പ്രതിഫലനമെന്നോണം കാണാറുണ്ട്. പരിസ്ഥിതി അവബോധം സമൂഹത്തിൽ വളർന്നതിനാൽ തന്നെ ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളിൽ തല്പര കക്ഷികളുമാണ്. ഇതിനോടനുബന്ധിച്ച് നീൽസൺ മീഡിയ റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ആഗോള ഉപഭോക്താക്കളിൽ 66% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പണം നൽകാൻ തയ്യാറായിട്ടുണ്ടെന്നാണ്. ഈ ഉപഭോക്താക്കൾ സ്ഥാപനങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി കാണുമ്പോൾ, അവരുടെ അവകാശവാദങ്ങളെ വിശ്വാസത്തിലെടുക്കുന്നതുകൊണ്ട് ഈ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാവുകയും ചെയ്യും. യഥാർത്ഥത്തിൽ ഇവയൊക്കെ സുതാര്യമായ അവകാശവാദങ്ങളാണോ , ആണെങ്കിൽ പരിസ്ഥിതി സംരക്ഷിക്കാൻ കമ്പനികൾക്കൊക്കെ അത്രയധികം ആത്മാര്ഥതയോ? കോർപ്പറേറ്റ് പരിസ്ഥിതിവാദം യാഥാർത്ഥ്യമാണോ എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരം അവകാശവാദങ്ങൾ അത്ര സുതാര്യമല്ലെന്ന് വരുമ്പോഴോ ? അവിടെയാണ് ഗ്രീൻ വാഷിംഗ് എന്ന പ്രയോഗത്തിന്റെ പ്രസക്തി. Merriam Webster നിഘണ്ടുവിലെ നിർവചനപ്രകാരം ഗ്രീൻ വാഷിംഗ് എന്നാൽ “ഒരു ഉൽപ്പന്നം, നയം, പ്രവർത്തനം മുതലായവ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പരിസ്ഥിതി സൗഹൃദമോ അല്ലെങ്കിൽ കുറഞ്ഞ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതോ ആണെന്ന പ്രതീതിയുളവാക്കുന്നത് ” എന്നാണ്. കേംബ്രിഡ്ജ് നിഘണ്ടു പ്രകാരം ഗ്രീൻ വാഷിംഗ് രൂപ കല്പന ചെയ്തിരിക്കുന്നത് ” നിങ്ങളുടെ കമ്പനി പരിസ്ഥിതി സംരക്ഷിക്കാൻ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിന് ” എന്നാണ്. യഥാർത്ഥ സുസ്ഥിരത എന്താണെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയുടെ ഫലമായി മനഃപൂർവമല്ലാത്ത ഗ്രീൻവാഷിംഗ് നടക്കാറുണ്ടെങ്കിലും, പലപ്പോഴും ഇത് മനഃപൂർവ്വമുള്ള വിപുലമായ മാർക്കറ്റിംഗ്, പി ആർ ശ്രമങ്ങളിലൂടെ വിപണി പിടിച്ചെടുക്കാറുണ്ട്. മറ്റ് “വാഷി’ങ്ങുകളെ പോലെ തന്നെ, ഇവിടെയും പൊതുവായ സവിശേഷത തെറ്റിദ്ധാരണ ജനിപ്പിക്കുക എന്നതാണ്. ഇതിന്റെ ഫലമായി ഒരു ഉൽപ്പന്നം/പ്രവർത്തനം/നയത്തിന്റെ പാരിസ്ഥിതിക പ്രകടനത്തെ സംബന്ധിച്ച ന്യൂനതകൾ മറച്ചുവെക്കുകയും, പാരിസ്ഥിതിക നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു . രസകരമായ മറ്റൊരു വസ്തുത ചില പരിസ്ഥിതി പ്രവർത്തകരും വിമർശകരും 2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP26) ആകെ തന്നെ ഒരു ഗ്രീൻ വാഷിംഗ് ശ്രമമായി അപലപിച്ചു എന്നുള്ളതാണ്.കാരണം കാലാവസ്ഥാ പ്രവർത്തകർ നിലവിലെ കാർബൺ നിയന്ത്രണ സംവിധാനങ്ങൾ യഥാർത്ഥ മലിനീകരണം കുറയ്ക്കുന്നത് ഒഴിവാക്കാൻ കേവലം മലിനീകരണക്കാർ പയറ്റുന്ന തന്ത്രങ്ങൾ മാത്രമാണെന്ന് വാദിച്ചു.

കടപ്പാട്:@unschools

1980 കളിലാണ് ഗ്രീൻ വാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. 1986-ൽ പരിസ്ഥിതി പ്രവർത്തകനായ ജെയ് വെസ്റ്റർവെൽഡ് ആണ് ഗ്രീൻവാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഹോട്ടലുകളിലെ കിടപ്പുമുറികളിൽ ടവലുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനായി “പരിസ്ഥിതി സംരക്ഷണത്തിന് ” എന്ന നോട്ടീസ് പതിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലായിരുന്നു ഈ പരാമർശം.ടവലുകളുടെ പുനരുപയോഗം അലക്കൽ ചെലവ് ലാഭിച്ചെങ്കിലും ഊർജ നഷ്ടം കുറയ്ക്കുന്നതിന് ഈ സ്ഥാപനങ്ങൾ പലപ്പോഴും ചെറിയ ശ്രമങ്ങൾ പോലും നടത്തിയിട്ടില്ലെന്നും ‘പരിസ്ഥിതി സൗഹൃദം’ എന്ന് സ്വയം ലേബൽ ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് 1990-കളുടെ തുടക്കത്തിൽ, സുസ്ഥിരതയെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഉപഭോക്താക്കൾ തുടങ്ങിയതോടെ, ഗ്രീൻ വാഷിംഗ് എന്ന പ്രയോഗം ജനകീയമായി. വ്യാജ കോർപറേറ്റ് പരിസ്ഥിതിവാദത്തെ പ്രതിപാദിക്കാൻ ‘ഗ്രീൻവാഷിംഗ്’ എന്ന പ്രയോഗം വ്യാപകമായി. ഇതിന്റെ പരിണതഫലമായി 1999-ൽ, ‘ഗ്രീൻവാഷിംഗ്’ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഔദ്യോഗികമായി കൂട്ടിച്ചേർക്കപ്പെട്ടു.

“ഏഴ് ഗ്രീൻ വാഷിംഗ് പാപങ്ങൾ “

​ബൈബിളിലെ പത്ത് കല്പനകളുടെ മോഡലിൽ ഗ്രീൻ വാഷിങ്ങുമായി ബന്ധപ്പെട്ടും ചില സവിശേഷതകൾ ഉണ്ട്. 2007ൽ ​ഗ്രീൻവാഷിംഗിന്റെ വളർച്ച വിവരിക്കാനും മനസ്സിലാക്കാനും അതിന്റെ സ്വാധീനം അളക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി , അണ്ടർ റൈറ്റേഴ്‌സ്ന് ലബോറട്ടറിയുടെ (UL) പരിസ്ഥിതി കൺസൾട്ടിംഗ് വിഭാഗമായ ടെറാ ചോയ്സ് , ഭീമൻ കമ്പനികളുടെ സ്റ്റോർ ഷെൽഫുകളിൽ വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ളപാരിസ്ഥിതിക അവകാശവാദങ്ങളെ കുറിച്ച് ഒരു പഠനം നടത്തി. തുടർന്ന് ഈ പഠന ഫലങ്ങളെ അടിസ്ഥാനമാക്കി, തെറ്റിദ്ധരിപ്പിക്കുന്ന പാരിസ്ഥിതിക അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഉൽപ്പന്നങ്ങളെ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് “ഏഴ് ഗ്രീൻ വാഷിംഗ് പാപങ്ങൾ ” എന്ന പേരിൽ ഒരു ലഘു വിവരണം തയ്യാറാക്കി. എന്തൊക്കെയാണ് ആ “ഏഴ് പാപങ്ങൾ” ?

1 .Sin of the hidden trade-off
മറ്റ് പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്താതെ യുക്തിരഹിതമാ​യോ അവബോധമില്ലാത്തതുകൊണ്ടോ വളരെ ഇടുങ്ങിയ പ്രശ്നങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു ഉൽപ്പന്നം ​പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദം. ഉദാഹരണത്തിന്, ​നമ്മൾ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ് പ്ലാസ്റ്റിക്കിന് ബദലായി ​കടലാസ് ​ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ. എന്നാൽ എവിടെ നിന്നാണ് കടലാസ് വരുന്നത് ?​​ ​ആഴത്തിൽ ഒന്ന് പരിശോധിക്കുകയാണെങ്കിൽ കടലാസിന്റെ ഉപയോഗവും പരിസ്ഥിതിക്ക് അഭികാമ്യമല്ല, കാരണം അത് ​വരുന്നത് ​ ​വനനശീകരണത്തിൽ അല്ലെങ്കിൽ മരം വെട്ടുന്നതിലൂടെയാണ്. ​കൂടാതെ കടലാസ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനവും ​ അല്ലെങ്കിൽ ബ്ലീച്ചിംഗിലെ ക്ലോറിൻ ഉപയോഗം പോലുള്ള മറ്റ് പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതായിരിക്കാം.

​​2. Sin of no proof
​ലഭ്യമായ വിവരങ്ങൾ വെച്ച് ​എളുപ്പത്തിൽ ​പരിശോധിക്കാനോ വിശ്വസനീയമായ ​തേഡ് പാർട്ടി സർട്ടിഫിക്കേഷ​ൻ മുഖേനയോ ​സ്ഥിരീകരിക്കാൻ കഴിയാത്ത ഒരു പരിസ്ഥിതി ​വാദം. റീസൈക്കിൾ ​ചെയ്ത ചേരുവകളാണ് നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത് എന്നും ​പരിസ്ഥിതി സൗഹൃദമാണെന്നും അവകാശപ്പെ​ട്ട് വിപണിയിൽ ലഭ്യമായിട്ടുള്ള ഫേഷ്യൽ ടിഷ്യൂകൾ അല്ലെങ്കിൽ ടോയ്‌ലറ്റ് ടിഷ്യു​ മുതലായ ​ ഉൽപ്പന്നങ്ങളാണ് ​ ഇതിനുള്ള ​സർവ സാധാരണ ഉദാഹരണങ്ങൾ.​ എത്ര ശതമാനം റീസൈക്കിൾ ചെയ്ത ചേരുവകളാണ് ​ ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളത് എന്നതിന് ​പലപ്പോഴും കമ്പനികൾ ​യാതൊരു ​തെളിവുകളും ​നൽകാറില്ല.ഇത്തരം പരിസ്ഥിതിവാദങ്ങൾ ഉയർത്തുമ്പോൾ ഒരു സർട്ടിഫൈയിംഗ് അതോറിറ്റി വിലയിരുത്തിയ ഒരു എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ ’75 ശതമാനം റീസൈക്കിൾ ചെയ്‌ത ചേരുവകൾ അടങ്ങിയിരിക്കുന്നു’ പോലുള്ള വ്യക്തമായ ഭാഷ ഉപയോഗിച്ച് അത് സാധൂകരിക്കേണ്ടതുണ്ട്.

3. ​Sin of vagueness
​വിശാലമായ ​​നിർവചനങ്ങ​ളോ പദപ്രയോഗങ്ങളോ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന മറ്റൊരു തരത്തിലുള്ള ​പരിസ്ഥിതി സൗഹൃദ വാദമാണ് അവ്യക്തത​ സൃഷ്ടിക്കുക എന്നത് . “നാച്ചുറൽ (natural), ഗ്രീൻ (green) എന്നീ വാക്കുകളാണ് ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ. നമ്മുടെ വിപണികളിൽ യഥേഷ്ടം ലഭിക്കുന്ന 7 up പോലുള്ള ശീതള പാനീയങ്ങളുടെ പരസ്യം പരിശോധിച്ചാൽ ആ കമ്പനി തങ്ങളുടെ ഉത്പന്നം natural ആണെന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ മനസ്സിലാവും. നുരയും പതയും ഒക്കെ ഉള്ള പരസ്യം കാണുമ്പോൾ ഒരു ‘ഉണർവ്’ ഉപഭോക്താവിലും അനുഭവപ്പെട്ടേക്കാം. എന്നാൽ എന്താണീ നാച്ചുറലിന്റെ നിർവചനം ? പല നിർമാണ ഘട്ടങ്ങളിലൂടെ കടന്നു പോയി കൂടിയ അളവിൽ ഫ്രക്ടോസ് (പഞ്ചസാര) കലർന്ന് നമുക്ക് മുന്നിൽ എത്തുന്ന ഉത്പന്നം നാച്ചുറൽ ആണോ ? അതോ ഇത്തരം പ്രക്രിയകൾക്കൊക്കെ മുമ്പ് പ്രകൃതി ദത്തമായ ഏതെങ്കിലും ഉൽപന്നങ്ങളിൽ നിന്നും ഇവക്ക് വേണ്ടി സത്ത് വേർതിരിച്ചെടുത്തു എന്നുള്ളത് കൊണ്ടാണോ ? ഇതാണ് അവ്യക്തത. ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് പ്രകൃതിയിലുള്ളതെല്ലാം പരിസ്ഥിസൗഹൃദമാവണമെന്നില്ല എന്നുള്ളതും . ഉദാഹരണത്തിന്, ഫോർമാൽഡിഹൈഡ്, ആർസെനിക്, മെർക്കുറി , യുറേനിയം പോലുള്ള വിഷ മൂലകങ്ങൾ/ പദാർത്ഥങ്ങൾ എല്ലാം പരിസ്ഥിസൗഹൃദമല്ലെങ്കിലും പ്രകൃതിദത്തമാണ്. അവ്യക്തത സൃഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഒരു ഉല്പന്നത്തിന്റെ പാക്കേജിങ്ങിൽ ‘റീസൈക്കിൾ ചെയ്യാവുന്നത്’ എന്ന് ലേബൽ ചെയ്യുന്നത്. പലപ്പോഴും അത് പൂർണമായി പാക്കേജിനാണോ, ഉത്പന്നത്തിനാണോ, അവ രണ്ടിനുമാണോ, പാക്കേജിന്റെയോ ഉത്പന്നത്തിന്റെയോ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തിന് മാത്രമാണോ ബാധകം എന്ന് വ്യക്തമായി പരാമർശിക്കാറില്ല. ഇത്തരത്തിൽ ഉള്ള വസ്തുക്കൾ ഭൂരിഭാഗവും റീസൈക്കിൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കമ്പനികൾ ഉയർത്തുന്ന പരിസ്ഥിതി വാദങ്ങൾ വഞ്ചനാപരമാണ് എന്ന് അനുമാനിക്കാം.

4. Sin of worshipping false labels

ഏറ്റവും ലളിതമായി പറഞ്ഞാൽ വ്യാജ പരിസ്ഥിതിവാദ ലേബലുകൾ ഉപയോഗിക്കുന്നത്. ചില പ്രത്യേക വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ (ഉദാഹരണത്തിന് കുടിവെള്ളത്തിന്റെ കുപ്പിയിന്മേൽ മല, അരുവി മുതലായവയുടെ ചിത്രങ്ങൾ, പാലിന്റെ പാക്കറ്റിന്മേൽ പച്ച പുൽമേടുകളിൽ മേയുന്ന പശുക്കളുടെ ചിത്രം), വ്യാജ അംഗീകാരങ്ങളുടെ മറവിൽ ആധികാരികതയുള്ള ഒരു തേഡ് പാർട്ടി അംഗീകരിച്ചുവെന്ന പ്രതീതി നൽകുന്ന ഒരു ഉല്പന്നത്തിന്റെ പരിസ്ഥിതി വാദത്തെ ഈ ഗണത്തിൽ പെടുത്താം.

​5. ​Sin of irrelevance
​നിരുപദ്രവകരമായ ഒരു “പാപം” ആണിത്. ചില പരിസ്ഥിതി അവകാശവാദങ്ങൾ സത്യമായിരിക്കുമെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ച് അപ്രസക്തമായിരിക്കും. ഇത്തരം പരിസ്ഥിതിവാദങ്ങളാണ് sin of irrelevance ന്റെ പരിധിയിൽ വരുന്നത്. ഉദാഹരണത്തിന് ഫ്രിഡ്ജ് , എ സി മുതലായവയിൽ കാണുന്ന CFC-free (CFC =ക്ലോറോ ഫ്ളൂറോ കാർബണുകൾ) എന്ന ​ലേബൽ. മോൺട്രിയൽ പ്രോട്ടോക്കോൾ പ്രകാരം CFC-കൾ നിരോധിച്ചിട്ടുണ്ടെങ്കിലും, CFC-ഫ്രീ എന്ന ലേബൽ പരിസ്ഥിതി സൗഹാർദ്ദപരമായ സമീപനമാണ് നിർമാതാക്കൾ പ്രത്യേകമായി എടുത്തിരിക്കുന്നതെന്നും ഇതിന് വേണ്ടി കമ്പനികൾ എന്തോ ചെയ്തിട്ടുണ്ടെന്നുമുള്ള തെറ്റിദ്ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നു. മറ്റൊരുദാഹരണമാണ് ‘മുമ്പത്തേതിനേക്കാൾ 50% കൂടുതൽ റീസൈക്കിൾ ചെയ്ത ചേരുവകൾ ‘(has 50% more recycled content than before) ‘ എന്ന് ലേബൽ. പഴയ ഉത്പന്നത്തിൽ റീസൈക്കിൾ ചെയ്ത ചേരുവകൾ 2 ശതമാനമുണ്ടായിരുന്നതുമായി രതമ്യപ്പെടുത്തുമ്പോൾ, പുതിയവക്ക് 3% റീസൈക്കിൾ ചെയ്ത ചേരുവകൾ ഉണ്ടായിരിക്കാം. സാങ്കേതികമായി ശരിയാണെങ്കിലും, ഉൽപ്പന്നത്തിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ ഉപയോഗം നിർമ്മാതാവ് ഗണ്യമായി വർദ്ധിപ്പിച്ചു എന്ന തെറ്റായ ധാരണയാണ് ഇത്തരം അവകാശവാദം നൽകുന്നത്.

6.Sin of lesser of two evils
​രണ്ടു തിന്മകൾ ചെയ്യുമ്പോൾ പാപം കുറഞ്ഞതും പാപം കൂടിയതും ​എന്ന് വേർതിരിക്കാറുള്ളത് പോലെ ഒരു ഉല്പന്നം ഉൾപ്പെടുന്ന വിഭാഗം മാത്രമായി പരിഗണിക്കുമ്പോൾ മറ്റ് ഉത്പന്നങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പാരിസ്ഥിക പ്രശ്‍നം ഉണ്ടാക്കുന്നത് എന്ന തരത്തിലുള്ള വാദത്തെ ഈ ഗണത്തിൽ ഉൾപ്പെടുത്താം. എന്നാൽ അത് ആ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വലിയ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ഉപഭോക്താവിന്റെ ധാരണയെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത് .ഓർഗാനിക് സിഗരറ്റുകൾ, ഇന്ധനക്ഷമതയുള്ള സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെക്കുറിച്ചുള്ള വാദങ്ങളൊക്കെ ഇതിനുദാഹരങ്ങളാണ്. വേര് തിരിച്ചെടുക്കുന്ന പ്രക്രിയകൾ പരിസ്ഥിതി സൗഹൃദമല്ലെങ്കിലും പ്രകൃതി വാതകത്തെ കൽക്കരിയെക്കാൾ ‘ശുദ്ധമായ ഇന്ധനം’ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു ഉദാഹരണം .

​7 . ​Sin of fibbing
​100 ശതമാനം തെറ്റായ പാരിസ്ഥിതിക അവകാശവാദങ്ങളാണിവ. വളരെ അപൂർവമായേ ഇത്തരം വാദങ്ങൾ ഉണ്ടാകാറുള്ളൂ. ഊർജ്ജ ക്ഷമത സൂചിപ്പിക്കാനായി ENERGY STAR അംഗീകൃതം അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതാണെന്ന് തെറ്റായി അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളാണ് ഏറ്റവും സാധാരണമായ ഉദാഹരണങ്ങൾ.എനർജി സ്റ്റാർ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഡാറ്റ സമർപ്പിക്കുകയും അവരുടെ പാക്കേജുകളിൽ സ്ഥാപിക്കുന്നതിന് അംഗീകാരത്തിന്റെ സ്റ്റാമ്പ് തേടുകയും ചെയ്യുന്ന കമ്പനികൾക്ക് മാത്രമാണ് ഈ ലേബലുകൾ നൽകുന്നത് . എന്നാൽ നിലവിൽ, ഭൂരിഭാഗം ഉത്പന്നങ്ങളിലും എനർജി സ്റ്റാർ നിർമ്മാതാവിന്റെ സ്വയം സർട്ടിഫിക്കേഷനാണ് എന്നാണ് The Government Accountability Office GAO-യുടെ ഡാള്ളസ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ജോനാഥൻ മേയർ അവരുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നത് .

കോർപറേറ്റ് കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങൾ
ഗൂഗിൾ ക്‌ളൗഡ്‌ നടത്തിയ ഒരു സർവേ അനുസരിച്ച് യുഎസ് ആസ്ഥാനമായുള്ള കോർപറേറ്റ് കമ്പനികളിൽ നിന്നുള്ള സിഇഒമാരിൽ മൂന്നിൽ രണ്ട് പേരും അവരുടെ കമ്പനികളുടെ സുസ്ഥിര നയങ്ങളെ കുറിച്ച് പൂർണമായി ബോധവാന്മാരല്ല. സർവേയിൽ മനസ്സിലായ പ്രധാനപ്പെട്ട വസ്തുത പല കമ്പനികലും പരിസ്ഥിസൗഹൃദപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് അവർ കരുതുന്നുവെന്നും അത് എത്രത്തോളം കാര്യക്ഷമമാണെന്ന് കൃത്യമായി അളക്കാൻ സംവിധാനങ്ങളൊന്നുമില്ലെന്നാണ്. പ്രതികരിച്ചവരിൽ 36% പേർ മാത്രമാണ് തങ്ങളുടെ സ്ഥാപനങ്ങൾക്ക് അവരുടെ സുസ്ഥിര പ്രയത്‌നങ്ങൾ അളക്കുന്നതിനുള്ള മെഷർമെന്റ് ടൂളുകൾ ഉണ്ടെന്നും, ഫലങ്ങളെ അടിസ്ഥാനമാക്കി ഒപ്റ്റിമൈസ് ചെയ്യാൻ 17% പേർ ആ അളവുകൾ ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞത് .നെസ്‌ലെ, ഫോക്സ്വാഗൺ, യൂണിലിവർ, ആമസോൺ, ഐകിയ, കൊക്ക കോള തുടങ്ങിയ അന്താരാഷ്ട്ര ഭീമൻമാരുൾപ്പെടെ മിക്ക ആഗോള കമ്പനികളും ഗ്രീൻവാഷിംഗിന്റെ ആരോപണങ്ങളിൽ പെട്ടു. എങ്കിലും നെസ്‌ലെയുടെയും യൂണിലിവറിന്റെയും ഗ്രീൻവാഷിംഗിലേക്കുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങളിൽ പാക്കേജിംഗിൽ റീസൈക്കിൾ ചെയ്‌ത വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും ‘പ്ലാസ്റ്റിക് ന്യൂട്രാലിറ്റി’ നേടുന്നതിനെയും കുറിച്ചുള്ള അവകാശവാദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ശ്ലാഘനീയമാണ് ഈ രണ്ട് കമ്പനികളും സിമന്റ് വ്യവസായവുമായി കൈകോർക്കുകയും ‘പ്ലാസ്റ്റിക് ന്യൂട്രൽ’ ആണെന്ന് അവകാശപ്പെടാൻ പ്ലാസ്റ്റിക്കുകൾ ഇന്ധനമായി ഉപയോഗിക്കുന്നതിന് തെക്കുകിഴക്കൻ ഏഷ്യയിലെ മാലിന്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്നു . പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും ഒരമ്മ പെറ്റ മക്കളാണെന്ന പൊതുബോധം നിലനിൽക്കെ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ സഹായിക്കുന്ന ഏതൊരു നടപടിയും പ്രശംസ നേടുമല്ലോ. അതിനാൽ തന്നെ പ്ലാസ്റ്റിക്കുമായി ചുറ്റിപ്പറ്റിയാണ് ഗ്രീൻ വാഷിംഗ് കൂടുതലും നടക്കുന്നതും. ബയോ ഡീഗ്രേഡബിൾ (bio degradable) പ്ലാസ്റ്റിക്കുകൾ, റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ, ഇന്ധനം ആക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ മുതലായ പല മാർഗങ്ങളും പാരിസ്ഥിതിക വാദങ്ങൾക്കായി സ്വീകരിച്ച് വരുന്നുണ്ട് .

പ്ലാസ്റ്റിക് റിവ്യൂസിന്റെ അവലോകനം പരിശോധിച്ചാൽ പ്ലാസ്റ്റിക് സംബന്ധിച്ച പാരിസ്ഥിതിക വാദങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് വ്യക്തമാവും. പ്ലാസ്റ്റിക് റിവ്യൂസിന്റെ നിരീക്ഷണ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള ഇന്ധനങ്ങൾ എന്ന പരിഹാരം പൂർണമായും സുസ്ഥിരമെന്ന് അവകാശപ്പെടാൻ സാധിക്കാത്ത ഒരു സമീപനമാണ്.പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റുന്നതിലൂടെ, പ്ലാസ്റ്റിക്-ടു ഫ്യുഎൽ (plastic to fuel, PTF ) അടിസ്ഥാനപരമായി പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്നതിനോ പുതിയ പ്ലാസ്റ്റിക്കിന്റെ ആവശ്യകത കുറയ്ക്കുന്നതിനോ ഒന്നും ചെയ്യുന്നില്ല. അതേ സമയം, ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിക്കുകളെ CO 2 ആയും വായു മലിനീകരണ വസ്തുക്കളായും മാറ്റുന്നതിലൂടെ ഗണ്യമായ തോതിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം ഉണ്ടാകുന്നു . മൊത്തത്തിൽ, PTF സാങ്കേതികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. മറ്റൊന്ന്, പ്ലാസ്റ്റിക് റീസൈക്ലിങ് ആണ്.പ്ലാസ്റ്റിക് മാലിന്യങ്ങളെ പുതിയ പ്ലാസ്റ്റിക് ആക്കി മാറ്റുമെന്ന അടിസ്ഥാന വാഗ്ദാനങ്ങൾ നിറവേറ്റാൻ കെമിക്കൽ റീസൈക്ലിംഗ് കമ്പനികൾ തന്നെ പാടുപെടുകയാണ്. രാസ പുനരുപയോഗത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നഷ്ടം സൈദ്ധാന്തികമായി അസാധ്യമാണെങ്കിലും, പ്രായോഗികമായി, ഈ പ്രക്രിയയിലൂടെയുള്ള ഓരോ ലൂപ്പും അസംസ്കൃത വസ്തുക്കളുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഒരു കെമിക്കൽ റീസൈക്ലിംഗ് ഫെസിലിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീസൈക്ലിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 35% വരെ നഷ്ടപ്പെടാം എന്നാണ്. ഓരോ 1 കിലോഗ്രാം പുതിയ പ്ലാസ്റ്റിക്കിനും 3.9 കിലോഗ്രാം CO 2 പുറന്തള്ളാൻ കഴിയും എന്നും കണക്കുകൾ പറയുന്നു. ഇനി ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകളുടെ കാര്യം എടുക്കാം. പല പഠനങ്ങളും കാണിക്കുന്നത്, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ യഥാർത്ഥത്തിൽ പൂർണ്ണമായി ബയോഡീഗ്രേഡ് ചെയ്യുന്നതിൽ പരാജയപ്പെടുകയും, അതേപോലെ സ്ഥിരതയുള്ള മൈക്രോപ്ലാസ്റ്റിക് ആയി വിഘടിപ്പിക്കുന്നതിന് മുമ്പ് വർഷങ്ങളോളം കേടുകൂടാതെയിരിക്കുകയും ചെയ്യും എന്നാണ്. ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ “ഇക്കോ ഫ്രണ്ട്ലി” ആണെന്നും സ്വാഭാവികമായും ബയോഡീഗ്രേഡ് ചെയ്യാമെന്നും ഉള്ള സമൂഹത്തിന്റെ പൊതുവായ ധാരണ കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. അതിനാൽ തന്നെ കമ്പനികൾ സ്വീകരിക്കുന്ന പാരിസ്ഥിതിക സമീപനങ്ങൾ എത്രത്തോളം സുതാര്യവും ഫലവത്താണെന്നുള്ള ചോദ്യവും പ്രസക്തമാണ്.

പ്ലാസ്റ്റിക്ക് നിർമാർജനം പോലെ കമ്പനികൾ ഗ്രീൻ വാഷിങിനായി തിരിച്ചും മറിച്ചും പ്രയോഗിക്കുന്ന മറ്റൊരു വാദമാണ് കാർബൺ ഉത്സർജനം സംബന്ധിച്ചുള്ള വാദങ്ങൾ.ഓട്ടോമൊബൈൽ, ഓയിൽ കമ്പനികൾ ഒക്കെയാണ് ഇതിൽ മത്സരിക്കുന്നത്.ഇത്തരം ശ്രമങ്ങളിൽ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു ഗ്രീൻ വാഷിംഗ് ആയിരുന്നു ഫോക്സ്‌വാഗൺ എന്ന ജർമൻ വാഹന നിർമാണ കമ്പനിയുടേത്.അമേരിക്കയിൽ ഡീസൽ കാറുകളുടെ വില്പനയിൽ ഫോക്സ്‌വാഗണിന്‌ ഒരു വലിയ മേൽക്കൈ ഉണ്ടായിരുന്നു. കാരണം അവയുടെ കുറഞ്ഞ മലിനീകരണം എന്ന പാരിസ്ഥിതിക വാദം തന്നെ. എന്നാൽ ഇതിനെയെല്ലാം പൊളിച്ചടുക്കിക്കൊണ്ടാണ് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി രംഗത്ത് വന്നത്. 2015-ൽ ഫോക്‌സ്‌വാഗൺ, ഉത്സർജനം അളക്കാനുള്ള ടെസ്റ്റുകൾ (emission ടെസ്റ്റ്) നടത്തുമ്പോൾ തിരിച്ചറിയാൻ കഴിയുന്ന ഉപകരണങ്ങൾ തങ്ങളുടെ കാറുകളിൽ സ്ഥാപിച്ച് ടെസ്റ്റുകളിൽ വഞ്ചന കാണിച്ചതായി സമ്മതിക്കുകയുണ്ടായി. “ഡീസൽ ഡ്യൂപ്പ്” എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സെപ്റ്റംബറിൽ, യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) അമേരിക്കയിൽ വിൽക്കുന്ന പല ഫോക്‌സ്‌വാഗൺ കാറുകളിലും ഡീസൽ എഞ്ചിനുകളിൽ ഒരു “പരാജയ ഉപകരണം (defeat device)” അല്ലെങ്കിൽ സോഫ്റ്റ്വെയർ ഉണ്ടെന്ന് കണ്ടെത്തി. വേഗത, എഞ്ചിൻ പ്രവർത്തനം, വായു മർദ്ദം, സ്റ്റിയറിംഗ് വീലിന്റെ സ്ഥാനം എന്നിവ നിരീക്ഷിച്ച് ടെസ്റ്റ് സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ എഞ്ചിനുകളിൽ ഉണ്ടായിരുന്നു. അത്തരം സംവിധാനത്തിന് എമിഷൻ ടെസ്റ്റ് നടത്തുമ്പോൾ പ്രകടനം നിയന്ത്രിച്ച് ഫലങ്ങൾ മെച്ചപ്പെടുത്താൻ കഴിയും.ഇപി എ കണ്ടെത്തിയത് യുഎസിൽ അനുവദനീയമായതിനേക്കാൾ 40 മടങ്ങ് വരെ നൈട്രജൻ ഓക്സൈഡ് മലിനീകരണം എഞ്ചിനുകൾ പുറന്തള്ളുന്നു എന്നാണ് .ഈ കണ്ടെത്തലുകളിൽ യുഎസിൽ മാത്രം 482,000 കാറുകൾ ഉൾപ്പെട്ടു. ഫോക്‌സ്‌വാഗൺ നിർമ്മിച്ച ഓഡി എ3, മറ്റ് മോഡലുകളായ ജെറ്റ, ബീറ്റിൽ, ഗോൾഫ്, പസാറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്പിലും, എന്തിന് ലോകമെമ്പാടും, ഫോക്‌സ്‌വാഗണിന്റെ ഗ്രീൻ വാഷിംഗ് മോശമായിരുന്നില്ല. യൂറോപ്പിലെ എട്ട് ദശലക്ഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 11 ദശലക്ഷം കാറുകളിൽ ഈ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അവർ സമ്മതിച്ചു.പെട്രോൾ വാഹനങ്ങൾ ഉൾപ്പെടെ യൂറോപ്പിലെ ഏകദേശം 800,000 കാറുകളെ ബാധിച്ചേക്കാവുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അളക്കുന്നതിനുള്ള പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി നവംബറിൽ ഫോക്‌സ്‌വാഗൺ പറഞ്ഞു .

എണ്ണക്കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങൾക്കും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ഏറെയാണ് .1965 മുതലുള്ള ആഗോള കാർബൺ ഉത്സർജനത്തിന്റെ 10% ത്തിലധികം ഉത്തരവാദികളായ ആഗോള കമ്പനികളായ എക്സോൺ മോബിൽ, ഷെവ്രാൻ, ഷെൽ, ബ്രിട്ടീഷ് പെട്രോളിയം (BP) എന്നിവയുടെ 2020 വരെയുള്ള 12 വർഷത്തെ വാർഷിക റിപ്പോർട്ടുകളും രേഖകളും പരിശോധിച്ച പ്ലസ് വൺ എന്ന ജേണലിലെ പ്രബന്ധത്തിൽ പറയുന്നത് കമ്പനികളുടെ പാരിസ്ഥിതിക അവകാശവാദങ്ങളും അവരുടെ പ്രവർത്തനങ്ങളുമായി പൊരുത്തമൊന്നുമില്ലെന്നാണ്. മാത്രവുമല്ല ഷെൽ , ബ്രിട്ടീഷ് പെട്രോളിയം എന്നീ കമ്പനികളിൽ പ്രത്യേകിച്ചും സമീപ വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകളിൽ “കാലാവസ്ഥ”, “ലോ-കാർബൺ”, “പരിവർത്തനം” എന്നിവയെ കുറിച്ചുള്ള പരാമർശങ്ങളിൽ കുത്തനെ വർദ്ധനവുണ്ടായതായി പഠനം കണ്ടെത്തി. ഉദാഹരണത്തിന്, BP യുടെ “കാലാവസ്ഥാ വ്യതിയാനം” 22 ൽ നിന്ന് 326 പരാമർശങ്ങളിലേക്ക് പോയി.ഇതിനു പുറമെ ഇത്തരം കമ്പനികൾക്കകത്തു നടക്കുന്ന ഇമെയിൽ സംഭാഷണങ്ങളിൽ നിക്ഷേപകരും കമ്പനികളും തമ്മിൽ ഇക്കാര്യത്തിലുള്ള അവിശുദ്ധ കൈകോർക്കലുകളും തെളിഞ്ഞു.ലോബിയിസ്റ്റുകളും ഷെൽ, ഷെവ്‌റോൺ, എക്‌സോൺമൊബിൽ ജീവനക്കാരും തമ്മിലുള്ള 200-ലധികം പേജ് വരുന്ന ഇൻ-ഹൗസ് സന്ദേശങ്ങൾ പുറത്തു വന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട താപനില ലക്ഷ്യമായ 1.5C ന് താഴെ നിജപ്പെടുത്തി നിലനിർത്താൻ കത്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ എണ്ണയുടെയും വാതകത്തിന്റെയും കരുതൽ ശേഖരവും കൂടുതൽ ആസൂത്രിത ഉൽപ്പാദനവും ഉണ്ടെന്ന് ഇതിന് മുമ്പ് തന്നെ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . 2021 മെയ് മാസത്തിൽ, ഇന്റർനാഷണൽ എനർജി ഏജൻസി (IEA) 2050 ഓടെ net zero ബഹിർഗമനത്തിൽ എത്തണമെങ്കിൽ പുതിയ ഫോസിൽ ഇന്ധന വികസനം ഉണ്ടാകാൻ പാടില്ല എന്ന് കൂടി പറഞ്ഞ പശ്ചാത്തലത്തിലാണിതെന്ന് കൂടി ഓർക്കണം .

പരിഹാരങ്ങൾ എന്തൊക്കെ ?
​ഉത്തരവാദിത്തമുള്ള ഒരു ഉപഭോക്താവെന്ന നിലയിൽ ഗ്രീൻ വാഷിങ്ങിനെ കുറിച്ച് നിരാശപ്പെടേണ്ടതില്ല.​​ മാർക്കറ്റിങ് ​തന്ത്രങ്ങളായി കമ്പനികൾ ഉപയോഗിക്കുന്ന ​ഗ്രീൻ വാഷിംഗ് ശ്രമങ്ങളുടെ വിവിധ ഷേഡുകൾ ​തിരിച്ചറിയുക എന്നത് തന്നെയാണ് പരിഹാരത്തിലേക്കുള്ള ആദ്യ ചവിട്ടുപടി.നിലവിൽ, ഗ്രീൻവാഷിംഗിനെതിരെ ​സമൂഹത്തിലുണ്ടായിട്ടുള്ള ​​ ​​പൊതുബോധവും ശക്തമായ തിരിച്ചടികൾ​ കിട്ടുമെന്നുള്ള ഭയവും ​ ​കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങളെ പരിധിവരെ നിയന്ത്രണത്തിലാക്കുന്നു. ശക്തമായ സാമൂഹിക ഉത്തരവാദിത്തവും ​, ഒരു ഓർഗനൈസേഷൻ, ഒരു റെഗുലേറ്ററി അതോറിറ്റി, ​​നിക്ഷേപകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, എൻ‌ജി‌ഒകൾ മുതലായവ​ർ അടങ്ങുന്ന ​ഒരു മൂന്നാം കക്ഷി​ എന്നിവർ ഉൾപ്പെടുന്ന ​ഒരു ത്രികക്ഷി സംവിധാനവും ​ ഗ്രീൻവാഷിംഗ് തടയുന്നതിനുള്ള വഴികളായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.​ഉപഭോക്താക്കൾ കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നതിനാൽ കമ്പനികൾ പൊതുവെ അവരുടെ ഗ്രീൻ മാർക്കറ്റിംഗ് മെച്ചപ്പെടുത്തുന്നുണ്ട് . ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനികളെയും നയരൂപീകരണക്കാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്. എന്നാൽ ​, അത്തരം ഘടനാപരമായ സംവിധാനങ്ങൾ മിക്ക രാജ്യങ്ങളിലും ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുകയാണ് .

ഉപഭോക്താവെന്ന നിലയിൽ നമുക്കും ചിലത് ചെയ്യാനുണ്ട്. ഒരു ഉത്പന്നം ഒട്ടും ആവശ്യമില്ലെങ്കിൽ അത് വാങ്ങാതിരിക്കുക എന്നതാണ് സാമാന്യ ബുദ്ധി. ഉത്പന്നം എത്ര പാരിസ്ഥിതിക വാദം ഉയർത്തിയാലും , എത്ര ഹരിത സ്റ്റിക്കറുകൾ ഉണ്ടെങ്കിലും ഒരിക്കലും നിർമ്മിക്കാത്ത ഉൽപ്പന്നമാണ് ഏറ്റവും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നം എന്ന് ഓർക്കുക. നിങ്ങൾ എന്തെങ്കിലും ഒരു ഹരിത ഉത്പന്നം വാങ്ങുകയാണെങ്കിൽ, പാരിസ്ഥിതിക ആഘാതം കുറക്കുന്നുണ്ട് എന്നതിന് ഏറ്റവും തെളിവുള്ള ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുക. നിർമാണ രീതികളെ കുറിച്ച് ഗവേഷണം നടത്തുകയും വിശ്വസനീയമായ മൂന്നാം കക്ഷി സർട്ടിഫിക്കേഷനുകൾക്കായി തിരയുകയും ചെയ്യുക എന്നാണ് അതിനർത്ഥം​. ​ദ ഗുഡ് ഗൈഡ് പോലുള്ള ആപ്പുകൾ ​ ഇതിന് ​സഹായിക്കും​. കേവലം ലേബലുകളിൽ വഞ്ചിതരാവാതിരിക്കുക.ഒരു കമ്പനി അതിന്റെ ഉൽപ്പന്നം ഗ്രീൻവാഷ് ചെയ്യുകയാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ​അതിനെ കുറിച്ച് ​​ചുരുങ്ങിയ തോതിൽ ഒരു ഗവേഷണം നടത്തുക, അതിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയുക, അതിനെക്കുറിച്ച് ​സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യുക, ​കഴിയുമെങ്കിൽ ​വിശദീകരണം ചോദിക്കാൻ ​കമ്പനിയെ നേരിട്ട് ബന്ധപ്പെടുക.വ്യക്തിഗത ഉപഭോക്തൃ തിരഞ്ഞെടുപ്പുകൾ ​ തീർച്ചയായും ​ഒരു വ്യത്യാസം ​ഉണ്ടാക്കും.​നമ്മുടെ വാങ്ങൽ ശേഷിയും താല്പര്യങ്ങളും മാർക്കറ്റർമാർ ​നിരന്തരം ​നിരീക്ഷിക്കുന്നു​ണ്ട് ​. ​അതിനാൽ തന്നെ വൃത്തിയുള്ളതും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ, അവർ ​ സുതാര്യമായ മാർഗങ്ങൾ ​പിന്തുടരും.

References

  1. 1.https://india.mongabay.com/2022/10/what-is-greenwashing/
  2. https://www.theguardian.com/sustainable-business/2016/aug/20/greenwashing-environmentalism-lies-companies
  3. https://medium.com/disruptive-design/what-is-greenwashing-how-to-spot-it-and-stop-it-c44f3d130d5
  4. https://www.ul.com/insights/sins-greenwashing
  5. https://www.bbc.com/news/business-34324772
  6. https://en.wikipedia.org/wiki/Greenwashing
  7. https://cloud.google.com/blog/topics/sustainability/new-survey-reveals-executives-views-about-sustainability
  8. https://www.reuters.com/article/environment-plastic-cement-idAFL8N2RN06B
  9. https://plasticsolutionsreview.com/
  10. https://www.euronews.com/green/2022/09/23/shell-bp-exxon-seized-emails-reveal-deceptive-climate-tactics-and-greenwashing
  11. https://www.unschools.co/journal-blog/what-is-greenwashing-and-how-to-spot-it
  12. https://journals.plos.org/plosone/article?id=10.1371/journal.pone.0263596

ചിരിക്കാനും ചിന്തിക്കാനും ഇഗ്‌ നൊബേൽ.

നൊബേല്‍ സമ്മാനം എന്താണെന്നും എന്തിനാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും സമാധാനത്തിനും സാഹിത്യത്തിനും ഉള്ള നൊബേലുകൾ ഒഴിച്ച് നിർത്തിയാൽ,  മറ്റ്  നൊബേൽ ജേതാക്കളുടെ സമ്മാനാർഹമായ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അതിന്റെ പ്രാധാന്യവും ഒന്നും സാധാരണയായി പൊതു ജനങ്ങൾക്ക് അധികം മനസ്സിലാകാറില്ല. ലളിതമായ ഗവേഷണങ്ങൾ അല്ല ഇവയൊന്നും എന്നത് തന്നെ കാര്യം. എന്നാൽ സാധാരണ മനുഷ്യർക്ക് ദൈനംദിന ജീവിതവുമായി എളുപ്പം ബന്ധപ്പെടുത്താവുന്ന, തികച്ചും നിസ്സാരമെന്നും വിചിത്രമെന്നും  തോന്നാവുന്ന  വിഷയങ്ങളിൽ  നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളെയും അവയിൽ നിന്നുള്ള പ്രാധാന്യമുള്ള  കണ്ടുപിടുത്തങ്ങളെയും ആണ് ഇഗ്‌ നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. അതിനാൽ തന്നെ ഈ സമ്മാനത്തിന് യഥാർത്ഥ നൊബേൽ സമ്മാനത്തിന്റെ  തനതായ  ഗൗരവസ്വഭാവം ഇല്ല. പകരം ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏറെ ആക്ഷേപഹാസ്യ സ്വാഭാവമുള്ള, അസംബന്ധം എന്ന് തോന്നിക്കാവുന്ന  ഒരു സമ്മാനമാണിത്. ഓരോ വർഷവും, ഇത്തരത്തിൽ അസാധാരണമായ  പത്ത് ഗവേഷണങ്ങളാണ്  ഈ പുരസ്ക്കാരത്തിനു പരിഗണിക്കപ്പെടുന്നത്.പരമ്പരാഗതമായി  നൊബേൽ സമ്മാനത്തിനു പരിഗണിക്കാറുള്ള മേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്,എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടും.  Ig Nobel എന്ന നാമകരണത്തിന്റെ ഉല്പത്തി   നികൃഷ്ടമായ  എന്ന അർത്ഥം വരുന്ന  ignoble എന്ന ഇംഗ്ലീഷ് പദമാണ്.നൊബേൽ സമ്മാനത്തിന് സമാന്തരമായ, അതിന്റെ ഒരു ഹാസ്യാനുകരണം ആണിതെന്നാണ് ഈ പുരസ്‌കാരം നൽകുന്ന ഇമ്പ്രോബബിൾ റിസർച്ച് എന്ന യുഎസിലെ കേംബ്രിജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പറയുന്നത്.ഹാസ്യ സ്വഭാവമാണ് ഉള്ളതെങ്കിൽ കൂടി പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാൻ യഥാർത്ഥ ഗവേഷണ പ്രബന്ധങ്ങൾ തന്നെ വേണമെന്ന് നിബന്ധനയുണ്ട്. യഥാർത്ഥ നൊബേൽ ജേതാക്കളാണ് ഇഗ്‌ നൊബേൽ സമ്മാനദാനം നിർവഹിക്കുന്നത് . ഇഗ് നൊബേല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന് പിന്നീട് യഥാര്‍ഥ നൊബേല്‍ സമ്മാനം ലഭിച്ച ചരിത്രവും ഉണ്ട് !

ഇഗ്‌ നൊബേൽ പുരസ്കാരത്തിന്റെ ഔദ്യോഗിക അടയാളം ” The Stinker”

2022 ലെ ഇഗ്‌ നൊബേൽ പുരസ്‌കാര ദാന ചടങ്ങ്  ഇക്കഴിഞ്ഞ സെപ്റ്റംബർ 15 ന് ഓൺലൈനായാണ് സംഘടിപ്പിക്കപ്പെട്ടത് . ചടങ്ങിൽ  നൊബേൽ സമ്മാന ജേതാക്കൾ പുതിയ Ig നൊബേൽ ജേതാക്കൾക്ക് സമ്മാനങ്ങൾ കൈമാറി. ഇഗ്‌ നൊബേൽ സമ്മാനദാന ചടങ്ങിൽ സ്റേജിലേക്കോ ഓൺലൈൻ ചടങ്ങാണെങ്കിൽ സ്‌ക്രീനിലേക്കോ കടലാസു വിമാനം പറത്തുന്ന വിചിത്രമായ ആചാരം കൂടിയുണ്ട്. സാധാരണയായി നൊബേൽ ജേതാക്കൾ പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം  ഒരു ഔപചാരിക നൊബേൽ പ്രഭാഷണം നടത്തുന്ന പതിവുമുണ്ട്. ഇഗ്‌ നൊബേൽ സമ്മാന ദാന ചടങ്ങിൽ തികച്ചും അനൗപചാരിക പ്രഭാഷണങ്ങൾ ആണ് ജേതാക്കൾ നടത്താറുള്ളത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങൾ. ഇത്തവണത്തെ ഇഗ്‌ നൊബേൽ സമ്മാനങ്ങൾക്കർഹമായ ഗവേഷണങ്ങൾ എന്തെല്ലാമെന്ന്  നോക്കാം :

അപ്പ്ളൈഡ് കാർഡിയോളജി

നമ്മളിൽ  ഭൂരിപക്ഷവും ഏതെങ്കിലും ഒരുഘട്ടത്തിൽ ഹ്രസ്വമോ ദീർഘമോ ആയ പ്രണയ ബന്ധത്തിൽത്തിലേർപ്പെടാത്തവർ  ആകാതിരിക്കില്ല. പലപ്പോഴും ഒരാളോട് ആകർഷണം തോന്നുമ്പോൾ  എന്താണിതിന്റെ ഗുട്ടൻസ് എന്ന് പിടികിട്ടാറുമില്ല.  ഞൊടിയിടയിൽ സംഭവിക്കുന്ന പരസ്പരാകര്ഷണത്തിന്റെ പൊരുൾ തേടുകയാണ് ഇവിടെ  ഒരു കൂട്ടം ഗവേഷകർ.  ഇരു ഹൃദയങ്ങൾ ഒന്നാകുമ്പോൾ സംഭവിക്കുന്നത് (കേട്ടാൽ നിങ്ങൾ ഞെട്ടും!) എന്ന വിഷയത്തെ സംബന്ധിച്ചുള്ള പഠനത്തിനാണ് അപ്പ്ളൈഡ് കാർഡിയോളജി വിഭാഗത്തിൽ ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ്, യുകെ, സ്വീഡൻ, അരൂബ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എലിസ്ക പ്രോചസ്‌കോവ, എലിയോ സ്ജാക്ക്-ഷി, ഫ്രെഡറിക് ബെഹ്‌റൻസ്, ഡാനിയൽ ലിൻഡ്, മാരിസ്‌ക ക്രെറ്റ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത്. പ്രണയ പങ്കാളികൾ ആദ്യമായി കണ്ടുമുട്ടുകയും പരസ്പരം ആകർഷിക്കപ്പെടുകയും ചെയ്യുമ്പോൾ അവരുടെ ഹൃദയമിടിപ്പ് സമന്വയിപ്പിക്കപ്പെടുന്നു (ഒരേ നിരക്കിലുള്ള ഹൃദയമിടിപ്പ്)  എന്നതിന്റെ തെളിവുകൾ കണ്ടെത്തിയതിനാണ് ഇവരെ ആദരിച്ചത്. നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന ജേർണലിൽ “ആദ്യമായി കണ്ടുമുട്ടുന്ന യുവതി യുവാക്കൾക്കിടയിൽ ഉടലെടുക്കുന്ന പരസ്പരാകർഷണം  അവരുടെ ശരീരശാസ്ത്രങ്ങളുടെ താദാത്മ്യപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു ” എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ച  പ്രബന്ധത്തിലാണ് ഈ പഠനത്തെ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തിയത്. 

ശാരീരികമായ  സവിശേഷതകൾക്കപ്പുറം, ചില ചലനങ്ങൾ, ചേഷ്ടകൾ, ശാരീരിക പ്രതികരണങ്ങൾ, സൂക്ഷ്മമായ ഭാവങ്ങൾ എന്നിവയൊക്കെ ഇത്തരം ആകർഷണം പ്രോത്സാഹിപ്പിക്കാൻ സഹായിച്ചേക്കാം. അതിനോടനുബന്ധിച്ച് ഡേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ള യുവതീ യുവാക്കളിൽ ഇവർ പഠനം നടത്തി. ഹൃദയമിടിപ്പും ചർമ്മത്തിന്റെ പ്രതികരണശേഷിയും ഉൾപ്പെടെയുള്ള ശരീരശാസ്ത്രപരമായ സിഗ്നലുകൾ അളക്കുന്നതിനുള്ള എംബഡഡ് ക്യാമറകളും ഉപകരണങ്ങളും ഉള്ള ഐ-ട്രാക്കിംഗ് ഗ്ലാസുകൾ ഈ പഠനത്തിൽ പങ്കെടുക്കുന്ന കമിതാക്കളെ  ധരിപ്പിച്ചായിരുന്നു ഗവേഷണം. പുറത്തേക്ക് പരസ്യമായി  പ്രതിഫലിക്കുന്ന സൂചകങ്ങളായ  പുഞ്ചിരി, ചിരി,  നോട്ടം തുടങ്ങിയ പ്രതികരണങ്ങൾക്കൊന്നും പരസ്പരാകർഷണവുമായി കാര്യമായി ബന്ധമൊന്നുമില്ലെന്നു  ഇവർ കണ്ടെത്തി . പകരം, ഹൃദയമിടിപ്പിന്റെ നിരക്കിലെയും ചർമ്മ ചാലകതയിലെയും (വൈദ്യുത സിഗ്നലുകളോട് പ്രതികരിക്കാനുള്ള ചർമത്തിന്റെ കഴിവ് ) അസാധാരണമായ സാമ്യതയാണ്  ആകർഷണത്തിന്റെ കാരണം എന്ന് ശാസ്ത്രീയമായി കണ്ടെത്തി. എന്നാൽ ഇവയൊന്നും ബോധാവസ്ഥയിൽ നടക്കുന്നതല്ലതാനും.  അതിനാൽ തന്നെ നിയന്ത്രിക്കാൻ പ്രയാസവും. ആത്യന്തികമായി ഇവരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് സംവദിക്കുന്ന പങ്കാളികളുടെ ഉപബോധമനസ്സിന്റെ സമന്വയത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ അവർ തമ്മിലുള്ള  ആകർഷണത്തിലും അതേ ക്രമത്തിൽ പ്രതിഫലിക്കുന്നു എന്നാണ്.  

സാഹിത്യം 

നിയമരേഖകൾ, കൈവശ ഭൂമിയുടെ ക്രയ വിക്രയം സംബന്ധിച്ച രേഖകൾ മുതലായവ വായിക്കുമ്പോൾ അവയിലുപയോഗിക്കുന്ന വിചിത്രമായ പദങ്ങൾ  മനസ്സിലാക്കാൻ  ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ ? ഇതൊക്കെ മനുഷ്യന് മനസ്സിലാകുന്ന  ഭാഷയിൽ ഒന്ന് ലളിതമായി എഴുതിക്കൂടെ എന്നൊക്കെ?  കാനഡ, യുഎസ്എ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എറിക് മാർട്ടിനെസ്, ഫ്രാൻസിസ് മോളിക്ക, എഡ്വേർഡ് ഗിബ്സൺ എന്നിവർക്കാണ് ഇത്തവണ ഇത് സംബന്ധിച്ചുള്ള പഠനത്തിന് സാഹിത്യത്തിനുള്ള സമ്മാനം ലഭിച്ചത്. നിയമ രേഖകളിൽ ഉപയോഗിക്കുന്ന ഭാഷ എന്തുകൊണ്ട് സാധാരണ ആളുകൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിഷയത്തിൽ നടത്തിയ വിശകലനമാണ്‌  പുരസ്കാരത്തിനര്ഹമായത്.

കോഗ്നിഷൻ എന്ന ജേണലിലാണ്  ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള ദശലക്ഷക്കണക്കിനു വാക്കുകളുള്ള നിയമരേഖകളാണ് ഇതിനായി പരിഗണിക്കപ്പെട്ടത്. ചില പ്രത്യേക സത്യവാങ്മൂലങ്ങൾ, പ്രസ്താവനകൾ, നിബന്ധനകൾ മുതലായവ മുഴുവനായും വലിയക്ഷരങ്ങളിൽ എഴുതുന്നതുകൊണ്ട്,വായിക്കുന്ന ആളിന്റെ അപഗ്രഥന ശേഷിയിൽ കാര്യമായി സ്വാധീനമൊന്നും ഉണ്ടാക്കുന്നില്ലെന്നും, കേട്ടുകേൾവിയില്ലാത്ത, ദൈനംദിന സംസാരത്തിൽ കടന്നുവരാത്ത പദങ്ങളുടെ പ്രയോഗം വായനക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും, ലളിതമായ കർത്തരി പ്രയോഗത്തിന് പകരം വാചകങ്ങളെ കർമണി പ്രയോഗത്തിലൂടെ സങ്കീർണമാക്കുന്നത് വായനക്കാരിൽ ആശയ കുഴപ്പം സൃഷ്ടിക്കുമെന്നും വിശകലനത്തിൽ പറയുന്നു.  നിലവിലുള്ള നിയമഗ്രന്ഥങ്ങളും രേഖകളും  ഒരു തിരുത്തലിനു വിധേയമാകുന്നത് നന്നായിരിക്കുമെന്നും, ഭാഷാപരമായുള്ള സങ്കീർണതകൾ ഒഴിവാക്കി ലളിതവൽക്കരിക്കപ്പെടണം എന്നുമുള്ള നിർദേശങ്ങളാണ് പഠനം പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

ജീവശാസ്ത്രം 

സ്വയരക്ഷാർത്ഥം വാൽ മുറിച്ചോടുന്നതിലൂടെ തേളുകളിൽ ഉണ്ടാകുന്ന മലബന്ധം അവയുടെ  ഇണചേരൽ സാധ്യതകളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള  സോളിമേരി ഗാർസിയ-ഹെർണാണ്ടസിനും  ഗ്ലോക്കോ മച്ചാഡോക്കും ജീവശാസ്ത്രത്തിനുള്ള ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രത്യേകിച്ച് സ്വാധീനമൊന്നും ഇണ ചേരലിനെ ബാധിക്കുന്നില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവയുടെ ചലന ശേഷിയെയും ദഹനവ്യവസ്ഥയെയും ഇത്തരത്തിലുള്ള അറ്റ കൈ പ്രയോഗങ്ങൾ  സ്വാധീനിക്കുമെന്നും, ഇതിന്റെ പരിണതഫലമായി പ്രത്യുല്പാദന വ്യവസ്ഥയെയും അത് ബാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ഇന്റഗ്രേറ്റീവ് സുവോളജി, അമേരിക്കൻ നാച്ചുറലിസ്റ്റ്, അനിമൽ ബിഹേവിയർ  എന്നീ ജേണലുകളിലാണ്  ഇത് സംബന്ധിച്ച  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വൈദ്യശാസ്ത്രം 

കാൻസർ ചികില്സക്കുപയോഗിക്കുന്ന കീമോ തെറാപ്പി വളരെ വേദനാജനകമായ അനുഭവങ്ങളാണ് രോഗികൾക്ക് സമ്മാനിക്കാറുള്ളത്. എന്നാൽ ഈ വേദനയുടെ കാഠിന്യം കുറച്ചെങ്കിലും കുറക്കാൻ വെറും  ഒരു  ഐസ്ക്രീമിന് സാധിക്കും എന്നാണ് പോളണ്ടിൽ നിന്നുള്ള ഗവേഷകരായ മാർസിൻ ജാസിൻസ്‌കി, മാർട്ടിന മസിജ്യൂസ്ക, അന്ന ബ്രോഡ്‌സിയാക്ക്, മൈക്കൽ ഗോർക്ക, കമില സ്‌ക്വിയറോവ്‌സ്ക, വീസ്‌ലാവ് ജെഡ്‌ർസെജ്‌സാക്ക്, അഗ്‌നീസ്‌ക ടോമാസ്‌സെവ്‌സ്ക, ഗ്രെസെഗോർസ്‌കെമിയൻ ബാസക്‌, എമിലിയ സ്നാർസ്‌കി എന്നിവർ അവരുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.  കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകളിലെ ഒരു രാസപദാർത്ഥത്തിനു പകരം ഐസ് ക്രീം ഉപയോഗിച്ചുള്ള ക്രയോ തെറാപ്പി, വേദന അടക്കമുള്ള പാർശ്വഫലം കുറക്കുമെന്നുള്ള കണ്ടെത്തലിനാണ്   വൈദ്യശാസ്ത്രത്തിനുള്ള  ഇഗ്‌  നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത് .ഇത്തരത്തിലുള്ള ക്രയോതെറാപ്പിയുടെ സാധ്യതകളെ കുറിച്ചുള്ള  പഠനങ്ങളുടെ അഭാവം കണക്കിലെടുക്കുമ്പോൾ, ഇവരുടെ  ഈ പഠനം ഈ മേഖലയിലെ ഒരു വിജ്ഞാന വിടവ് നികത്തുന്നു. സയന്റിഫിക് റിപോർട്സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശകലനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എഞ്ചിനീയറിംഗ്

ജനറൽ മാറ്റ്‌സുസാക്കി, കസുവോ ഒഹുച്ചി, മസാരു ഉഹറ, യോഷിയുകി യുനോ, ഗോറോ ഇമുറ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞർക്കാണ്  ഒരു നോബ് തിരിക്കുമ്പോൾ  ഏറ്റവും കാര്യക്ഷമമായി വിരലുകൾ ഉപയോഗിക്കുന്നതിനുള്ള  മാർഗം കണ്ടെത്താൻ ശ്രമിച്ചതിന് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇഗ്  നൊബേൽ സമ്മാനം ലഭിച്ചത്. ഇതിനായി മരം കൊണ്ട് നിർമിച്ച, 50 മില്ലീമീറ്റർ ഉയരവും, എന്നാൽ വ്യത്യസ്ത വ്യാസവുമുള്ള (7 മുതൽ 130 മില്ലിമീറ്റർ വരെ ) 45 സ്തംഭങ്ങൾ രൂപകല്പന ചെയ്തു.  ഇവയെല്ലാം ഒരു മേശയിൽ  പിടിപ്പിച്ചതിനു ശേഷം പഠനത്തിന് സഹായ സന്നദ്ധരായ 19 നും 20 നുമിടയിൽ പ്രായമുള്ള 23 പുരുഷന്മാരോടും 9 സ്ത്രീകളോടും , ഈ സ്തംഭങ്ങൾ ഘടികാരദിശയിൽ തിരിക്കാൻ ആവശ്യപ്പെട്ടു. തിരിക്കുന്ന അതെ സമയം വിരലുകളുടെ സ്ഥാനം, ചെലുത്തുന്ന മർദ്ദം, ഉപയോഗിക്കുന്ന വിരലുകളുടെ എണ്ണം എന്നിവ ഒരു ക്യാമെറയിൽ പകർത്തി. നോബിന്റെ വ്യാസവും ഉപയോഗിക്കുന്ന വിരലുകളുടെ സ്ഥാനവും ബന്ധപ്പെടുത്തികൊണ്ടുള്ള രണ്ടാംകൃതി സമവാക്യം രൂപപ്പെടുത്തി. ബുള്ളറ്റിൻ ഓഫ് ജാപ്പനീസ് സൊസൈറ്റി ഫോർ ദി സയൻസ് ഓഫ് ഡിസൈൻ എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കലാചരിത്രം 

മായൻ കാലഘട്ടത്തിലെ മൺപാത്രങ്ങളിൽ അടയാളപ്പെടുത്തിയിട്ടുള്ള  ആചാരപരമായ വസ്തിപ്രയോഗങ്ങൾ സംബന്ധിച്ചുള്ള പഠനത്തിനാണ്  നെതർലാൻഡ്സ്, ഗ്വാട്ടമാല, യുഎസ്എ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പീറ്റർ ഡി സ്മെറ്റ്  നിക്കോളാസ് ഹെൽമുത്ത് എന്നിവർക്ക്   കലാചരിത്രത്തിലുള്ള ഇഗ്‌ നൊബേൽ  സമ്മാനം ലഭിച്ചത്.ക്ലാസിക് മായൻ  മൺപാത്രങ്ങളിൽ കാണപ്പെട്ട ചിത്രങ്ങളിൽ നിന്നും അവിടുത്തെ ആളുകൾ ആചാരപരമായി വിവിധ തരം  ലഹരിവസ്തുക്കൾ മലദ്വാരം വഴി  ശരീരത്തിൽ പ്രവേശിപിപ്പിച്ചിരുന്നുവെന്ന ആശയമാണ്  ഇവരുടെ വിശകലനത്തിൽ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. ഈ കണ്ടെത്തൽ  പുരാതന മായന്മാർ  ആചാരപരമായ ആനന്ദത്തിൽ ഏർപ്പെടാത്ത ധ്യാനാത്മകരായ ഒരു ജനതയായിരുന്നു എന്ന പരമ്പരാഗത കാഴ്ചപ്പാടിന്  തികച്ചും വിരുദ്ധമാണ്. ഛർദ്ദിക്കുന്ന ജനങ്ങളുടെ ചിത്രം, അവർ എന്തുകൊണ്ട് മലാശയം വഴിയുള്ള പ്രയോഗങ്ങൾ തെരെഞ്ഞെടുത്തു എന്നും സൂചിപ്പിക്കുന്നു. മദ്യം, പുകയില, വാട്ടർ ലില്ലി പൂക്കളിൽ നിന്നുള്ള സത്ത് എന്നിവയൊക്കെ വസ്തി പ്രയോഗത്തിനായി ഇവർ ഉപയോഗിച്ചിരുന്നെന്നും,  പുകയിലയുടെ ഫൈറ്റോകെമിസ്ട്രിയും സൈക്കോഫാർമക്കോളജിയും വരെ  രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു .

ഫിസിക്സ് 

തോടുകളിലോ തടാകങ്ങളിലോ ഒക്കെ താറാകൂട്ടങ്ങൾ  വരി വരിയായി നീന്തുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. അതിൽ സൂക്ഷ്മമായ​ ഒരു ​ നിഗൂഢതയുണ്ട്​ എന്ന് മനസ്സിലാക്കിയ ​ ജീവശാസ്ത്രജ്ഞനും ​അമേരിക്കയിലെ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയിലെ പ്രൊഫസറുമായ ഫ്രാങ്ക് ഫിഷ്​,​ 1990 കളുടെ തുടക്കത്തിൽ ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ നടത്തി. ​ഇതിനായി അദ്ദേഹം  ഒരു കൃത്രിമ അമ്മ താറാ​വിനെ  ഒരു ഫ്ലോ ടാങ്കിൽ വിന്യസിച്ചു,​ കൂട്ടത്തിൽ ഏതാനും ​യഥാർത്ഥ​ താറാക്കുഞ്ഞുങ്ങളെയും. എന്നിട്ട് അമ്മത്താറാവിന്റെ പിന്നാലെ മറ്റുള്ളവർ നീന്തുന്ന  പശ്ചാത്തലത്തിൽ നീന്തുമ്പോൾ ​അവയുടെ ചലങ്ങങ്ങളെ ഭൗതികശാസ്ത്ര​പരമായി ​ വിശകലനം ചെയ്തു. ​ജലത്തിലുണ്ടാകുന്ന ചുഴികളാണ്  നീന്തലിന്റെ കാര്യക്ഷമതയെ​ സ്വാധീനിക്കുന്നതെന്ന നിഗമനത്തിൽ ഫിഷ് എത്തി.

കാൽനൂറ്റാണ്ടിനുശേഷം, ​ജലശക്തി ശാസ്ത്രത്തിൽ (hydrodynamics) ഗവേഷണം നടത്തുന്ന  ഷി​ ​മിംഗ് യുവാനും ​സംഘവും ​ഇത്തരത്തിൽ ​​താറാക്കൂട്ടങ്ങൾ വരിവരിയായി നീന്തുന്നതിന്റെ കമ്പ്യൂട്ടർ മോഡലുകൾ വികസിപ്പിച്ചെടുത്തു. വേവ്-റൈഡിംഗ്, വേവ്-പാസിംഗ്​ എന്നീ ഭൗതിക പ്രതിഭാസങ്ങളാണിതിന്റെ കാരണമെന്ന് ​ ​   യുവാന്റെ ഗ്രൂപ്പ് ​കണ്ടെത്തി. ​അമ്മ താറാവ് ​ സൃഷ്ടിക്കുന്ന ജലതരംഗങ്ങളിലൂടെ മുന്നേറുമ്പോൾ  , പിന്നാലെ സഞ്ചരിക്കുന്ന താറാവുകൾക്ക് സാധാരണയായി അനുഭവപ്പെടുന്നതിനേക്കാളും കുറവ് ഇഴച്ചിൽ അനുഭവപ്പെടുന്നുവെന്നും ഏറ്റവും കൃത്യമായ  ഒരു സഞ്ചാര സ്ഥാനം സ്വീകരിക്കുന്നതിലൂടെ മുന്നിൽപോകുന്ന താറാവുണ്ടാക്കുന്ന തരംഗങ്ങളുമായി വിനാശാത്മക വ്യതികരണം (destructive interference) ഉണ്ടാവുകയും, അത് പിന്നാലെ പോകുന്ന താറാവുകൾക്ക് ഊർജ്ജക്ഷമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയും  ചെയ്യുന്നുവെന്നും ഈ പഠനത്തിൽ പറയുന്നു. ഈ പ്രതിഭാസം കേവലം ഏറ്റവും മുന്നിൽ പോകുന്ന താറാവിൽ  മാത്രമായി ഒതുങ്ങുന്നതല്ല,  പിന്തുടരുന്ന എല്ലാ താറാവുകളും, വരിയിൽ ഏറ്റവും പുറകിലുള്ള താറാവിലേക്ക്  വരെ  നിലനിർത്തുകയും ചെയ്യുന്നു  എന്നതും പ്രത്യേകതയാണ്. ഈ കണ്ടെത്തലിനു ​ ഫ്രാങ്ക് ​​ഫിഷും യുവാൻ ടീമും സംയുക്തമായി ഈ വർഷത്തെ ​ ​​ഫിസിക്സ്   ഇഗ് നോബൽ ​സമ്മാനം നേടി. ​വളരെ ലളിതമെന്നു തോന്നാവുന്ന എന്നാൽ  ഒരു സങ്കീർണമായ പ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ചൈന, യു കെ, തുർക്കി അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള  ശാസ്ത്രജ്ഞർ എങ്ങനെ   വ്യത്യസ്തമായ  രീതികൾ  ​​ ഉപയോഗിച്ചു എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണിത്. 

താറാവുകൾ സൃഷ്ടിക്കുന്ന തരംഗങ്ങളുടെ മാതൃക

​സമാധാനം 

പരദൂഷണം പറയുമ്പോൾ എപ്പോഴൊക്കെ   സത്യം പറയണം  എന്നും  ​എപ്പോഴൊക്കെ  നുണ പറയണം എന്നും തിരിച്ചറിഞ്ഞു  തീരുമാനിക്കാൻ സഹായകരമായ അൽഗോരിതം വികസിപ്പിച്ചെടുത്തതിനാണ് ചൈന, ഹംഗറി, കാനഡ, നെതർലൻഡ്‌സ്, യുകെ, ഇറ്റലി, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, യുഎസ്എ എന്നീ രാജ്യങ്ങളിൽ  നിന്നുള്ള ജുൻഹുയി വു ,സാബോൾക്സ് സാമഡോ ,പാറ്റ് ബാർക്ലേ,ബിയങ്ക ബിയർസ്മ,ടെറൻസ് ഡി. ഡോർസ് ക്രൂസ്,സെർജിയോ ലോ ഐക്കോണോ,അന്നിക എസ്. നീപ്പർ,കിം പീറ്റേഴ്സ്,വോജ്ടെക് പ്രസെപിയോർക്ക,ലിയോ ടിയോഖിൻ, പോൾ എഎം വാൻ ലാൻജ്   എന്നിവർക്ക് സംയുക്തമായി സമാധാനത്തിനുള്ള 2022 ലെ ഇഗ്‌ നൊബേൽ പുരസ്‌കാരം ലഭിച്ചത്.വ്യക്തികളുടെ ഗോസിപ്പ് തന്ത്രങ്ങൾക്ക് സൈദ്ധാന്തിക അടിത്തറ നൽകുന്നതിന് ഇവർ ആവിഷ്കരിച്ച മോഡലുകൾ സംബന്ധിച്ച പഠനങ്ങൾ  ഫിലോസോഫിക്കൽ  ട്രാൻസാക്ഷൻസ് ഓഫ്   റോയൽ സൊസൈറ്റി ബി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ , ബയോളജിക്കൽ സിഗ്നലിംഗ് സിദ്ധാന്തത്തിൽ നിന്നുള്ള മോഡലുകൾക്ക് അനുസൃതമായി സത്യസന്ധവും സത്യസന്ധമല്ലാത്തതുമായ ഗോസിപ്പുകളെ മാതൃകയാക്കാനും വിശകലനം ചെയ്യാനും ഇവർ  ഒരു പുതിയ സമീപനമാണ് ഉപയോഗിച്ചിരിക്കുന്നത്.

സാമ്പത്തിക ശാസ്ത്രം 

കഴിവ് മാത്രം പോരാ, ഭാഗ്യം കൂടി വേണം ചില വിജയങ്ങളൊക്കെ നേടാൻ എന്ന് ചിലരെ കാണുമ്പോൾ  നമ്മളിൽ പലർക്കും തോന്നാറുണ്ട്.   ഗണിതശാസ്ത്രപരമായി, എന്തുകൊണ്ടാണ് വിജയം  കഴിവുള്ളവരിലേക്കല്ല, മറിച്ച് ഭാഗ്യവാന്മാർക്ക് കൂടുതലായി  ലഭിക്കുന്നത് എന്ന്  വിശദീകരിച്ചതിനാണ്  ഇറ്റലിയിൽ നിന്നുള്ള അലസ്സാൻഡ്രോ പ്ലൂച്ചിനോ, അലെസിയോ ഇമാനുവേൽ ബിയോണ്ടോ, ആൻഡ്രിയ റാപിസാർഡ എന്നിവർക്ക്  സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ ഇഗ്‌ നൊബേൽ  സമ്മാനം ലഭിച്ചത് . അഡ്വാൻസസ് ഇൻ കോംപ്ലക്സ് സിസ്റ്റംസ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള  ഇവരുടെ  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്  . പ്ലൂച്ചിനോയ്ക്കും റാപിസാർദയ്ക്കും ലഭിക്കുന്ന രണ്ടാമത്തെ ഇഗ് നോബൽ ആണിത്. 2010 ൽ സഹപ്രവർത്തകനായ  സിസേർ ഗരോഫാലോടൊപ്പമായിരുന്നു  ഇവരുടെ ആദ്യ ഇഗ്‌ നൊബേൽ. ഒരു സംഘടനയിൽ  പ്രത്യേകിച്ചൊരു  ക്രമം പിന്തുടരാതെ ആളുകളെ പ്രോത്സാഹിപ്പിച്ചാൽ സംഘടനകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഗണിതശാസ്ത്രപരമായി തെളിയിച്ചതിനായിരുന്നു മാനേജ്‌മെന്റ് വിഷയത്തിലുള്ള ആ ഇഗ് നൊബേൽ.

സേഫ്റ്റി എഞ്ചിനീയറിംഗ് 

സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു വന്യ ജീവിയാണ് കടമാൻ (moose ,ചില പ്രദേശങ്ങളിൽ എൽക്ക് എന്ന് വിളിക്കപ്പെടുന്നു) . ഈ രാജ്യങ്ങളിൽ ഇത്തരം കടമാനുകളും വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ  ഒരു വലിയ പ്രതിസന്ധിയാണ് . കാറുകൾ ഇവയുമായി  കൂട്ടിയിടിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കുകളുടെ എണ്ണം കുറയ്ക്കുന്നതിന്, ഘട്ടം ഘട്ടമായുള്ള അപകടങ്ങൾ ക്രമീകരിക്കുന്നതിന് സാധുതയുള്ളതും ആവർത്തിക്കാവുന്നതുമായ ഒരു രീതി ആവശ്യമാണ്. ഇതിനാണ്  സ്കാന്ഡിനേവിയൻ  രാജ്യമായ സ്വീഡനിൽ നിന്നുള്ള  മാഗ്നസ് ജെൻസ് എന്ന ഗവേഷകന് ഈ വിഷയത്തിൽ നടത്തിയ സമഗ്രമായ ഗവേഷണ പ്രവർത്തനങ്ങൾക്കും  ഒരു കടമാനും (moose) കാറും  തമ്മിലുള്ള  ക്രാഷ്-ടെസ്റ്റിന്റെ ഡമ്മി നിർമ്മിച്ചതിനും  2022 ലെ സേഫ്റ്റി എഞ്ചിനീറിങ്ങിനുള്ള  ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്.

യഥാർത്ഥ കടമാനും പഠനത്തിനുപയോഗിച്ച ഡമ്മിയും.

കടമാനിന്റെ  ശാരീരിക സവിശേഷതകൾ നന്നായി അറിയാൻ മാഗ്നസ്  കോൾമോർഡനിലെ  ഒരു മൃഗശാല സന്ദർശിച്ചു. വെറ്ററിനറി  ഉദ്യോഗസ്ഥൻ  ബെംഗ്ത് റോക്കൻ  തന്റെ വൈദഗ്ധ്യം  അടിസ്ഥാനമാക്കി  അവയെക്കുറിച്ചുള്ള  അവശ്യമായ വിവരങ്ങളും മാഗ്നസിന്  നൽകി. തുടർന്ന്, അടുത്തിടെയായി  കൊല്ലപ്പെട്ട  ഒരു കടമാനിനെ ആഴത്തിൽ  പഠിക്കുകയും അവയുടെ  ആന്തരിക-ബാഹ്യ ശരീര ഘടനയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുകയും ചെയ്തു.  രണ്ട് പുത്തൻ സാബുകളും ഒരു പഴയ വോൾവോയുമാണ് ഡമ്മിയുമായി പരീക്ഷിച്ചത്. ക്രാഷ് ടെസ്റ്റ് ഫലങ്ങൾ വിജയകരമായിരുന്നു , കാരണം തകർന്ന കാറുകൾ യഥാർത്ഥ അപകടത്തിൽ പെട്ട  കാറുകളെപ്പോലെയാണ് ഉണ്ടായിരുന്നത്  .

References:

  1. “Physiological Synchrony is Associated with Attraction in a Blind Date Setting,” Eliska Prochazkova, Elio Sjak-Shie, Friederike Behrens, Daniel Lindh, and Mariska E. Kret, Nature Human Behaviour, vol. 6, no. 2, 2022, pp. 269-278.
  2. “Poor Writing, Not Specialized Concepts, Drives Processing Difficulty in Legal Language,” Eric Martínez, Francis Mollica, and Edward Gibson, Cognition, vol. 224, July 2022, 105070.
  3. “Short- and Long-Term Effects of an Extreme Case of Autotomy: Does ‘Tail’ Loss and Subsequent Constipation Decrease the Locomotor Performance of Male and Female Scorpions?” Solimary García-Hernández and Glauco Machado, Integrative Zoology, epub 2021.
  4. “Fitness Implications of Nonlethal Injuries in Scorpions: Females, but Not Males, Pay Reproductive Costs,” Solimary García-Hernández and Glauco Machado, American Naturalist, vol. 197, no. 3, March 2021, pp. 379-389.
  5. ” ‘Tail’ Autotomy and Consequent Stinger Loss Decrease Predation Success in Scorpions,” Solimary García-Hernández and Glauco Machado, Animal Behaviour, vol. 169, 2020, pp. 157-167.
  6. “Ice-Cream Used as Cryotherapy During High-Dose Melphalan Conditioning Reduces Oral Mucositis After Autologous Hematopoietic Stem Cell Transplantation,” Marcin Jasiński, Martyna Maciejewska, Anna Brodziak, Michał Górka, Kamila Skwierawska, Wiesław W. Jędrzejczak, Agnieszka Tomaszewska, Grzegorz W. Basak, and Emilian Snarski, Scientific Reports, vol. 11, no. 22507, 2021.
  7. “How to Use Fingers during Rotary Control of Columnar Knobs,” Gen Matsuzaki, Kazuo Ohuchi, Masaru Uehara, Yoshiyuki Ueno, and Goro Imura, Bulletin of Japanese Society for the Science of Design, vol. 45, no. 5, 1999, pp. 69-76.
  8. “A Multidisciplinary Approach to Ritual Enema Scenes on Ancient Maya Pottery,” Peter A.G.M. de Smet and Nicholas M. Hellmuth, Journal of Ethnopharmacology, vol. 16, no. 2-3, 1986, pp. 213-262.
  9. “Energy Conservation by Formation Swimming: Metabolic Evidence from Ducklings,” Frank E. Fish, in the book Mechanics and Physiology of Animal Swimming, 1994, pp. 193-204.
  10. “Wave-Riding and Wave-Passing by Ducklings in Formation Swimming,” Zhi-Ming Yuan, Minglu Chen, Laibing Jia, Chunyan Ji, and Atilla Incecik, Journal of Fluid Mechanics, vol. 928, no. R2, 2021.
  11. “Honesty and Dishonesty in Gossip Strategies: A Fitness Interdependence Analysis,” Junhui Wu, Szabolcs Számadó, Pat Barclay, Bianca Beersma, Terence D. Dores Cruz, Sergio Lo Iacono, Annika S. Nieper, Kim Peters, Wojtek Przepiorka, Leo Tiokhin and Paul A.M. Van Lange, Philosophical Transactions of the Royal Society B, vol. 376, no. 1838, 2021, 20200300.
  12. “Talent vs. Luck: The Role of Randomness in Success and Failure,” Alessandro Pluchino, Alessio Emanuele Biondo, and Andrea Rapisarda, Advances in Complex Systems, vol. 21, nos. 3 and 4, 2018.
  13. “Moose Crash Test Dummy,” Magnus Gens, Master’s thesis at KTH Royal Institute of Technology, published by the Swedish National Road and Transport Research Institute, 2001.
  14. “Ig Nobel prizes 2022: The unlikely science that won this year’s awards”, New Scientist Magazine issue 3405 , published 24 September 2022
  15. https://improbable.com/ig/winners/#ig2022

Fading into oblivion: The case of analog watches

Today, I was watching a Malayalam movie depicting the story of a clocksmith, which took me through the thoughts and memories of having and wearing a wrist watch, especially analog ones. The broad question that popped up is: with the monopoly of smartphones and other electronic gadgets, what is the point in wearing an analog wrist watch in this digital age? Apparently, analog watches are slowly fading into oblivion, though some people argue that it is only the prime need of watches that has disappeared, but not the love for them as it appears that branded analog watches (if not, one with chronographs) have become a fashion icon. In fact, people don’t generally realize that analog watch is a piece of craft work. However, everyone embraces analog watches when someone wants to compliment. Similarly, wall clocks have merely become home decors yielding to digital clocks that show date, humidity and temperature in addition to time. At the same time, we must not ignore that the purpose of a watch has also been subjected to redefinition, as seen for smart watches showcasing technological advancements such as GPS navigation, call and text notifications, heart rate, activity tracking, and so on. Some people call it as a ‘device’ instead of ‘watch’; yet another example of how connected devices hold sway in our lives. Obsession of switching into smart watches also perhaps is emerging from the notion of FOMO: fear of missing out from latest trends. On the flip side, there is another hype going on; some people are coming back to analog watches as a part of ‘digital detox’ with the intention of reducing usage of digital devices. Many would agree that pulling out phone from pocket to check time eventually ends up in spending atleast 10-15 minutes on reading notifications, scrolling through news feed etc. Regardless, there is no doubt that both analog and digital versions have their own pros and cons in terms of aesthetic appeal, cost, legibility, convenience, dials and functionalities, and it is solely a personal choice to go for either one.

I am not particularly a fan of wrist watches, and I have only an analog one with a leather strap that I have been using over past six years. I am so much accustomed to checking watch for time, and I can’t be the only person doing so. For some reasons, I don’t like smart or digital watches and never had one. When it comes to mobile phone lock screen display clock, I don’t like the analog though.

As a millennial, I have several childhood memories related to analog watches that I always cherish. Before water-proof watches arrived, there were days where moisture and water were regular visitors of the dial. An immediate therapy for this was to bury inside raw-rice sack or to show under sun with crown pulled. In a worst-case scenario, it will be taken to a clocksmith. Clocksmiths were interesting personalities to me at that time as they were in possession of super tiny and cute repair accessories. I also liked their magnifiers. As a kid, I always wondered why all the clocks on the wall were set to time 10:10. From there, I saw watches having sweeping second hand dial unlike ticking and poor me wondered if the former was faster. Another type of watches I remember I had are one with changeable straps and bezels. The advantage is that one can choose any color of strap and bezel that suits their dress. It is still available in market. Having those types of watches was a ‘matter of pride and jealousy’ among girls. As a result, it did not survive for long.

Watches brought from Gulf countries had a special attention. Family members returning from gulf countries were supposed to gift watches as much as possible. Metallic chain strap (golden or silver) was popular among them. Wearing a foreign watch for occasions such as marriage was also something ‘special’. For this reason, people used to borrow watches from neighbours to attend auspicious occasions .Receiving a foreign watch was just like being honored with an award. Therefore, losing a watch was also heartbreaking. One particular instance that I remember is that my mother had a brand new black colored watch when I was five. While we were on our way to meet my grandma, she lost her watch in a KSRTC bus. The moment she got down, she noticed that the watch has gone missing. She was so disappointed and literally cried that she could not wear it at least once enough. Unlike now, matters like missing something like watch, pen or umbrella were never taken lightly. We did not give up; we got hold on that bus again during the next schedule and searched thoroughly, making all passengers to wait. It was in vain. The conductor in-charge also joined our agony. It might sound silly now, but at times I wonder the value we give for any commodity has gone too low than before, for which I don’t know the reason. The same is true when it comes to repairing of watches: whether it be analog, digital or smart watch, no one cares about getting it repaired, instead it just gets replaced by new and upgraded ones.

While the smart-age has mainly shook off youngsters, older age groups still prefer vintage analog watches, I think. People who are on a minimalistic route also tend to embrace analog over digitals. Concepts like ‘digital detox’ may pull more youngsters towards analogs to get emancipated from screens. One might change or upgrade any of their electronic gadgets every five years or so thinking the old one as outdated, but for an analog watch it is a different story; they are made to last .

The synesthetic perception of dining in the dark

The last decade has witnessed an unparalleled revolution in view of restaurant concepts. It is no more a place just to have some food, pay the bill and go out. It doesn’t just stop at the yummy food; it has metamorphosed into a place to socialise, a place to have a new story on the food, a place to have a unique dining experience and service, hinging on how we eat out than what we eat out. Consequently, there is an increasing trend around the globe on restaurants being investing on the thematic aspects through new designs, concepts and decors. Though I cannot name all those existing trends, and there are much more that I am unaware of, there are brand-new novelty restaurants providing variety culinary experiences such as under the sea restaurants, dinner in the sky, disaster restaurant where you’ll be experiencing a 7.8 Richter scale earthquakes simulated during your dine-wine, prison restaurants to have a feel of what it is like to have food in jail (though the menu will not be doing justice to the real ‘jail menu’), restaurants with robots taking and serving your order, restaurants with condoms as theme to promote safe sex and hence providing condoms instead of mints when you finish your dining and set to go, restaurants with ghost house effect and paranormal activities, flight restaurants, monkey restaurants, nudist restaurants and so on.

Adding to those series, I recently happened to visit a restaurant namely ‘Dark Table’ in the downtown, Calgary where one pay to eat and drink in pitch dark. Before going there, I had only minimal information about the restaurant after quickly going through the reviews, perhaps that was intentional as the reviewers didn’t want to add spoilers. Despite the name indicated something related to darkness and the logo indicated few dots that could mean braille alphabets, I was having a feeling that the dine-wine may be at ultralow dim light and only the food is served and assisted by visually impaired staff. With this expectation, I set out one fine evening to know what the Dark Table ‘looks’ like. At the restaurant reception with a quiet, minimal surrounding space at dim dark which reminded me of photo processing dark rooms seen in vintage color movies, I was invited by the receptionist Sera with a nice smile. There has not been any briefing about how the dining is going to be and I was just asked to place the order. The menu was remarkably short with a two or three course options in addition to a surprise starter or dessert or both. I chose a two course meal. Meantime, waiter Blaine, whom I identified as blind from his mannerisms, was ready at the reception to guide me through the next stage offering a warm greeting. Ignorance-stricken me just went ahead with my bag and mobile phone in an accustomed manner and I was told too keep all my stuff in the locker at the reception bay including mobiles phone, watch and any other light emitting devices. It was then I started ‘feeling’ a mission ahead.

The Dark Table, Calgary

At the dining room entrance with a curtain, Blaine gave me a thermocol rod to hold at one end and the other end being with him. He gave instructions including how to follow him, what all assistances he will be providing during the meals and feel free to ask if anything is unclear. He let me in and instantly I was made to dissolve into the pitch dark. The room was pin-drop silent, so did I feel a moment of instant insecurity which was succumbed soon to trusting my blind guide. The only best person who can navigate you in the darkness is a blind. The feeling of being alone also shook me a bit initially, however that thought of being at risk of misconduct in a dark room with no one else around with nothing in hand like a mobile phone had no much lifetime, as that was replaced by thought that reputation of the firm is what matters and there won’t be a compromise on that. Eventually, I kept walking following Blaine’s directions, like a blind I was touching and sensing the steps, walls and chairs and was finally seated at the table. Blaine made me feel comfortable with the place and surrounding and helped me finding the cutleries placed. Leaving me in the dark, he left the room to fetch my dinner. I started feeling my mind wandering as I did not have anything to do such as scrolling over the phone or looking around the premises or people. That made me sit there with mindfulness, observing the sounds around including someone talking outside the room and the foot steps of any one else coming. I thought about how will my food look like? What it is to know nothing about its aesthetic appeal? Is that how the blind live? Does this dining in the dark will exactly provide what the blind experience their entire life with dining in the light? Not really, might be not exact, but similar to some extent. It can also be our act and art of dealing with a different surprise which makes such dark dining experience worth commenting and story telling.

Reception area of the Dark Table

Sooner or later, I heard from the foot steps that Blaine is arriving with the food. He was kind enough to make me familiarise with the plate , food, water and cutleries. Asking me to enjoy and making sure that I felt comfortable in the dark with the food, he left. I had to feel my plate ,the food and the aroma and taste it. With no time, I was done with nothing much left. I knew that I ordered chicken kafta with tahini sauce and aubergine crisps, but I knew from the plate that there was also flavored rice. The chicken was boneless perhaps it would have been a struggle otherwise if it had bones. The pitch dark dining makes one to have a synesthetic interaction with the food with the visual appeal or element being eliminated. I felt it made me to have a deeper food experience without being distracted by any audio-visual prompts as I was focus driven towards mindful eating and experiencing the food.I also recollected what a friend of mine had sometime shared me of his experience about the practice of mindfulness in a simple act of sipping of tea while he visited a Buddhist monastery. Dark dining is also a similar experience of more focused act of taking the food into our mouth, though it doesn’t mean that dining in the dark is a practice of mindful eating. I must also add that being dined at the dark did not play any key role in tasting my chicken better than it was served the light, meaning the visual appeal mainly articulates our perception of flavor, not the real flavor. We lose only what visual flavor gives us, the expectation. For example, just like how we distinguish a raw, green mango from a ripe, yellow mango from its color. The detection sensitivity of a blind and non-blind for a particular food from the texture and smell could not be differing much, though the blind may perform better in labelling a name to a smell or taste. Nonetheless, dark table undoubtedly enables us to have a little synesthetic flavour experiences on the idea of food simultaneously appreciating the bliss of having vision.

Soon after I was done with dining, a delicious surprise dessert followed, which was a lemon cream cake, that I identified from the taste, texture and smell. After done with the meals, Blaine assisted me to the reception and left with a thankful smile. I did not forget to have a photograph taken with that gentleman as well. Later, after settling the bill, I managed some time to have a casual conversation with Sera about how their usual customer experience was. It appeared that some customers step back the moment they step into the dark and demanded their meals to be served in the light. Few of them consider from an empathic and charity perspective just to help with the lives of visually impaired. Regardless, most of the times, that unusual and memorable dining experience was what mattered most and many of them never visited a second time. Chances are also low to imitate the same when back at home. Most of the staff at the Dark Table are hired with the help from the Canadian Institute for the blind. Since I went alone, what I missed is to comment something on how does the experience differ for a group of people or family dining; nevertheless, to my feeling, the darkness intervenes how we interact among others in the group, being unable to estimate the proximity of the next person and often need to speak louder than needed and most of the talks will be centred on to finding food, being super cautious not to direct the fork to others’ plate and so on, no more intimate or romantic conversations.

From an experience-driven marketing perspective, what the restaurant claims in its offer is also something to think about. The projected aim is to provide the customer an experience of how visually impaired people experience food. To reiterate what I mentioned earlier, it is not exact, but only similar. A person with eye-sight has huge memory library of how various foods appear like and it is mostly only one time feed with the help of other senses, with which we have a mental picture of what a food looks like. When made to sit in the dark and have the food, it is the retrieval of that registered mental image that works, which is essentially different from the blind. There is also another problem when what we ordered was not the same as the one we ate, or not the one we what we thought it was. When I rechecked the menu of the Dark Table, yes, I found that the menu was designed in such a way that the meals in the course were super distinguishable, deliberately because of the dark dining. Had they provided meals with similar ingredients that would have been difficult. This might often happen even with sighted individuals while dealing with meat, ordering beef and getting diary cattle meat and unable to distinguish. However, what usually happens is we cover up that with our instant belief of what we ate was correct or later raise allegations if fact check was successful. In dark dining, the policy is in such a way that the customers don’t have the provision to see what they are eating and may be considered as a consequence. Even if this whole dark dining project may feel like a sound business case and a gimmick , if that provides a livelihood for our blind friends it has a job purposing right there.

It is the unusual dark dining experience and the associated uncertainty that drag the people to visit the Dark Table and there is no doubt that there will be a synesthetic multisensory experience as a bonus. The absence of vision merely does not ensure an exact experience of what a blind person’s dining feels like, however it may make you realise for a while the bliss of having vision and even more generous than before when you meet a blind next time, that said being more grounded.

ദി ഗ്രേറ്റ് ഇന്ത്യൻ കക്കൂസ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതുൾപ്പടെ പല  വിധത്തിൽ  ഖ്യാതി നേടിയിട്ടുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ‘ഇന്ത്യൻ’ എന്ന് കൂട്ടിച്ചേർത്ത ഒട്ടനവധി സവിശേഷമായ വാക്കുകൾ നമ്മൾ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിൽ ഇന്ത്യക്കാരായ നമ്മളെല്ലാവരും അഭിമാന പുളകിതരുമാവാറുണ്ട്. പക്ഷെ ഒരു  വാക്ക് കേൾക്കുമ്പോൾ നമ്മൾക്കീയിടെയായി  അത്ര ബോധിക്കുന്നില്ല  -ഇന്ത്യൻ ടോയ്‌ലറ്റ് അല്ലെങ്കിൽ ഭാരതീയ കക്കൂസ്. ഇന്ത്യയിൽ ജനിച്ചു വളർന്ന ഏതൊരാൾക്കും പാശ്ചാത്യ രാജ്യങ്ങളിൽ പോകുമ്പോൾ കിട്ടുന്ന ആദ്യത്തെ സാംസ്‌കാരിക ‘ഷോക്കാ’യിരുന്നു യൂറോപ്യൻ/അമേരിക്കൻ മാതൃകയിലുള്ള കക്കൂസും വെള്ളത്തിന് പകരമായുള്ള ടിഷ്യൂ പേപ്പർ ഉപയോഗവും. ആ ഒരു സാഹചര്യത്തിൽ നിന്നുമൊക്കെ മാറി, ഇന്ന് പാശ്ചാത്യവത്കരണത്തോടുള്ള നമ്മുടെ അഭിനിവേശത്തിന്റെ ഒരു ഉത്തമ  ഉദാഹരണമായി കാണിക്കാവുന്ന ഒന്നായി  പരമ്പരാഗത ഇന്ത്യൻ കക്കൂസുകളിൽ നിന്നും യൂറോപ്യൻ മാതൃകയിലേക്കുള്ള നമ്മുടെ ചുവടുമാറ്റം മാറിയിട്ടുണ്ട്. നമ്മൾ ചെയ്ത സാംസ്കാരിക അഡ്ജസ്റ്മെന്റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ പെടുത്താവുന്ന ഒന്നാണ് വർദ്ധിച്ചു വരുന്ന ഈ പ്രവണത.

ഇന്ത്യൻ കക്കൂസുകൾക്ക്  വെറും വിസർജനം ചെയ്യാനുളള ഒരിടം എന്ന നിലക്കുള്ള സ്ഥാനമല്ല  നമ്മൾ നിത്യജീവിതത്തിൽ കൊടുത്തിരുന്നത്. ഇന്ത്യൻ കക്കൂസിലിരുന്നു മഹത്തായ കണ്ടുപിടുത്തം നടത്തിയ മഹാന്മാരുടെ ചരിത്രമൊന്നും ഉദാഹരണമായി  ചൂണ്ടിക്കാണിക്കാൻ നമ്മുടെ മുന്നിൽ ഇല്ലെങ്കിലും (ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ ഞാൻ ഈ അവസരത്തിൽ വായനക്കാരെ ക്ഷണിക്കുകയാണ്), കുളിമുറിയിലെന്നപോലെ പലപ്പോഴും നമ്മുടെ ഭാവനകളും സംഗീതവും പരിപോഷിക്കപ്പെട്ട  ഒരിടമായിരുന്നു കക്കൂസുകളും എന്നത് നമുക്ക് വിസ്മരിക്കാനാവില്ല. ഇന്ത്യൻ മാതൃകയിലുള്ള കക്കൂസുകളെക്കാളും പാശ്ചാത്യ മാതൃകയിലുള്ള കക്കൂസുകൾക്ക് താരതമ്യേന വില  കൂടുതലാണെന്നിരിക്കെ നിർമിക്കപ്പെടുന്ന ഓരോ പുതിയ വീട്ടിലും, നവീകരിക്കപ്പെടുന്ന പഴയ വീട്ടിലും, മറ്റ്  സ്ഥാപനങ്ങളിലും നിന്ന് പൂർണമായും ഇന്ത്യൻ കക്കൂസുകൾ അപ്രത്യക്ഷമാകുന്നത്  അടുത്ത കാലത്തായി കണ്ടു വരുന്ന ഒരു പൊതുവായ പ്രതിഭാസമാണ്. എന്തായിരിക്കും പാശ്ചാത്യ കക്കൂസുകളോടുള്ള നമ്മുടെ ഈ അഭിനിവേശത്തിനു പിന്നിൽ ?

ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന ഘടകം  ‘സൗകര്യം’ തന്നെയാണ്. പരമ്പരാഗത ഇന്ത്യൻ കക്കൂസുകളിൽ മുട്ടുമടക്കി ഇരിക്കേണ്ടി  വരുമ്പോൾ (ഇന്ത്യൻ കക്കൂസുകൾക്ക് സ്ക്വാറ്റ് ടോയ്‌ലറ്റ് എന്നും പേരുണ്ട്) ,ബക്കറ്റിൽ വെള്ളം പിടിച്ച് ‘കാര്യ സാധ്യ’ത്തിനു ശേഷം വൃത്തിയാക്കേണ്ടി വരുമ്പോൾ,യൂറോപ്യൻ മാതൃകയിൽ ഇതിനൊന്നും ഒട്ടും പ്രയത്നം ആവശ്യം വരുന്നില്ല. ഇതിന്റെ ഗുണഫലമായി ആളുകൾ ഉയർത്തിക്കാണിക്കുന്ന ഒരു കാര്യമാണ് പ്രായമാകുമ്പോൾ എളുപ്പം ഉപയോഗിക്കാവുന്ന മാതൃകയാണ് ഇതെന്നുള്ളത്. എന്നാൽ ഇത് മാത്രമല്ല കാരണം എന്നതാണ് വസ്തുത. ശുചിത്വത്തെ  കുറിച്ചുള്ള നമ്മുടെ മാനസിക മനോഭാവവും കാഴ്ചപ്പാടും എന്താണ് എന്നുള്ളതും, ഇന്ത്യൻ മാതൃക പാശ്ചാത്യ മാതൃകയേക്കാൾ മോശമാണെന്നുള്ള ഒരു അപകർഷതാ ബോധവും ഒരു പരിധി വരെ ഈ പ്രവണതയിലൂടെ പ്രതിഫലിക്കുന്നുണ്ട് .ഇത് കേവലം കക്കൂസിന്റെ കാര്യത്തിൽ മാത്രമല്ല പുതുതായി നിർമിക്കപ്പെടുന്ന/നവീകരിക്കപ്പെടുന്ന  വീടുകളിലെ  ബാത്റൂം ഫിറ്റിങ്‌സിന്റെ കാര്യത്തിലും കാണാവുന്നതാണ്.

ഇന്ത്യൻ -പാശ്ചാത്യ കക്കൂസുകളുടെ മാതൃകകൾ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കക്കൂസുകളുടെ ഘടനയ്ക്ക് നമ്മുടെ ആരോഗ്യത്തിന് അനുഗുണമായ  പല പ്രത്യേകതകൾ ഉണ്ട്. ഏറ്റവും പ്രധാനമായി നേരത്തെ സൂചിപ്പിച്ച മുട്ടുമടക്കിയുള്ള ഇരിപ്പ് (35 ഡിഗ്രി മുന്നോട്ടൂന്നി)തന്നെ. ഇങ്ങനെ ഇരിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ഒട്ടനവധി ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയെല്ലം സൂചിപ്പിക്കുന്നത് ആരോഗ്യപരമായി ഏറ്റവും നല്ല മല വിസർജ്ജന മാതൃക നമ്മുടെ ഈ ഇന്ത്യൻ/ഏഷ്യൻ  രീതി തന്നെയാണെന്നാണ്. ഗർഭിണികൾക്ക് അവരുടെ ഗര്ഭകാലത്തിന്റെ അവസാന പാദങ്ങളിൽ സുഗമമായ പ്രസവത്തിന്  ഇന്ത്യൻ മാതൃകയിലുള്ള കക്കൂസുകൾ സഹായിക്കുന്നുണ്ടെന്നും പഠനങ്ങളുണ്ട്. പാശ്ചാത്യ കക്കൂസുകളിൽ നമ്മൾ ഒരു കസേരയിലിരിക്കുന്ന ലാഘവത്തോടെയാണ് (90 ഡിഗ്രി ഇരിപ്പിടത്തിന് ലംബമായി) ഇരിക്കാറുള്ളത് . ഇങ്ങനെ ഇരിക്കുന്നതിലൂടെ സുഗമമായ മല വിസർജനത്തിന് നമ്മുടെ വൻകുടലിനും അനുബന്ധഭാഗങ്ങളിലും കൂടുതൽ മർദ്ദം ചെലുത്തേണ്ടി വരികയും അതുവഴി പല ആമാശയ -കുടൽ സംബന്ധമായ പ്രശ്നങ്ങൾ (അപ്പെന്റിസൈറ്റിസ്, ഹെമറോയ്ഡ് , മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം മുതലായവ) ഉണ്ടാകാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യുന്നു എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.ഇതിനേക്കാൾ അപകടമാണ് അല്പം മുന്നോട്ട് ഊന്നിയുള്ള ഇരിപ്പ്. അത് കുടലിൽ നിന്നുമുള്ള മലത്തിന്റെ സഞ്ചാരത്തെ വീണ്ടും തടയാൻ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യൻ മാതൃകയുടെ മറ്റൊരു ഗുണം പലവിധത്തിലുള്ള രോഗപ്പകർച്ചകൾ ഒഴിവാക്കാൻ മുട്ടുമടക്കി കാലിൽ മാത്രം ഊന്നിയുള്ള ഇരിപ്പ് സഹായിക്കുന്നുണ്ട് എന്നതാണ് . ഇതിന്റെ പ്രകടമായ ഗുണഫലം ലഭിക്കുന്നത് നമ്മുടെ പൊതു ശൗചാലയങ്ങളിലാണ്.  അതേസമയം യൂറോപ്യൻ മാതൃകയിലുള്ള കക്കൂസുകളാണ് നമ്മുടെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നതെങ്കിൽ പല വ്യക്തികൾ ഉപയോഗിച്ച, ഇരുന്ന അതെ സ്ഥലവുമായി സമ്പർക്കം വരികയും രോഗ സംക്രമം താരതമ്യേന എളുപ്പമാവുകയും ചെയ്യും. ഇരിപ്പിടം വൃത്തിയാക്കാൻ ടിഷ്യു പേപ്പർ ഉപയോഗിക്കുന്നവരുണ്ട്, എങ്കിലും അതൊക്കെ എത്രത്തോളം ഫലവത്താണെന്നുള്ളതും എത്ര സ്ഥലങ്ങളിൽ ടിഷ്യൂ പേപ്പറൊക്കെ  കൃത്യമായി സ്ഥാപിക്കാറുണ്ട് എന്നതും ചോദ്യങ്ങളാണ്.

ഇന്ത്യൻ/ഏഷ്യൻ കക്കൂസുകളെ പ്രാകൃതമായ മാതൃകയാണ് , സംസ്കാരത്തിന് ചേർന്നതല്ല എന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. മനുഷ്യനുണ്ടായ കാലത്തിനോളം പഴക്കം ചെന്നതാണ് നമ്മുടെ ഈ ഇന്ത്യൻ രീതിയിലുള്ള മല വിസർജന മാതൃക എന്നതാണ്  ഇതിന്റെ പിന്നിലെ ചേതോവികാരം. നമ്മളിന്ന് കാണുന്ന അമേരിക്കൻ /യൂറോപ്യൻ മാതൃക പാശ്ചാത്യ രാജ്യങ്ങളിലെമ്പാടും വ്യാപകമായത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. കസേരയിൽ ഇരുന്നുകൊണ്ടുള്ള മാതൃകയിലുള്ള വിസർജ്ജന രീതി പാശ്ചാത്യ രാജ്യങ്ങളിൽ ആദ്യം ആവിഷ്‌ക്കരിക്കപ്പെട്ടത് ​അവിടുത്തെ രാജകുടുംബങ്ങളിൽ നിന്നാണ്. സിംഹാസനത്തിന്റെ മാതൃകയിലുള്ള കസേര വേണം കക്കൂസിലിരിക്കുമ്പോൾ, എന്നാലേ തങ്ങളുടെ അന്തസ്സിനു ചേരുകയുള്ളു എന്ന ധാരണയിൽ നിന്നുമാണ് ഇന്നത്തെ പാശ്ചാത്യ കക്കൂസുകളുടെ മാതൃകയുടെ ഉത്ഭവം തന്നെ. പാശ്ചാത്യ രാജ്യങ്ങളിൽ ഈ മാതൃക ജനകീയമായതോടെ, ഇവിടങ്ങളിൽ നിന്നുമുള്ള ഹെമറോയ്ഡ്‌ ,മലബന്ധം , ഹെർണിയ  രോഗികളുടെ എണ്ണം ഇരുപതാം നൂറ്റാണ്ടിന്റെ  മധ്യത്തിൽ  ക്രമാതീതമായി ഉയർന്നുവെന്നും എന്നാൽ പരമ്പരാഗത മല വിസർജ്ജന രീതി അനുവർത്തിച്ചുപോന്ന ഇന്ത്യൻ /ആഫ്രിക്കൻ /ഏഷ്യൻ രാജ്യങ്ങളിലെ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നെന്നുമാണ് (അതിൽ തന്നെ ആഫ്രിക്കയിൽ ഒരു ഘട്ടത്തിൽ പൂജ്യം ശതമാനത്തോട് അടുത്തെത്തിയിരുന്നു എന്നും) പഠന റിപ്പോർട്ട് ​ഉണ്ട്. ഇതിന്റെ മൂലകാരണമായി ആദ്യം സായിപ്പന്മാർ ചൂണ്ടിക്കാണിച്ചത് നാരുകളടങ്ങിയ ഭക്ഷണക്രമത്തിന്റെ അഭാവമാണെന്നായിരുന്നു. എന്നാൽ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചിട്ടും അവിടെ നിന്നുമുള്ള രോഗികളുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായില്ല എന്നായതോടെ കക്കൂസ് മാതൃകയാണ് പ്രശ്നമെന്ന് കണ്ടെത്തുകയായിരുന്നു. ഭൂമിശാസ്ത്രപരമായി ഈ രോഗികളുടെ എണ്ണം പരിശോധിച്ചപ്പോൾ പാശ്ചാത്യ രീതിയിലുള്ള മാതൃക അവലംബിക്കുന്ന രാജ്യങ്ങളിൽ നിന്നുമാണ് ഈ രോഗികളുടെ സിംഹഭാഗവും എന്നതും ശ്രദ്ധേയമായി.

വൃത്തിയെക്കുറിച്ചുള്ള നമ്മുടെ മാനസികമായ മനോഭാവം എന്താണ്, അത് പാശ്ചാത്യരുമായി എങ്ങനെ താരതമ്യം ചെയ്യപ്പെടുന്നു എന്നും ഈ ഘട്ടത്തിൽ നമ്മൾ ആലോചിക്കേണ്ടതായി വരുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ പോകുമ്പോൾ കിട്ടുന്ന ഒരു കൾച്ചറൽ ഷോക്കാണ് കക്കൂസിൽ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പർ ഉപയോഗിച്ചു ശരീരഭാഗം വൃത്തിയാക്കുന്നത്. ഒരു വൃത്തികേടിനെ ഏതു തരത്തിൽ വൃത്തിയാക്കുമ്പോഴാണ് നമുക്ക് “വൃത്തിയായി” എന്ന ‘തോന്നലും മാനസിക സംതൃപ്തിയും’ ഉണ്ടാകുന്നത് എന്നതാണ് ഇവിടുത്തെ പ്രശ്നം. ഉദാഹരണത്തിന്, നമ്മുടെ തറയിൽ ഒരു അഴുക്ക് ഉണ്ടെങ്കിൽ ഒരു പേപ്പർ ഉപയോഗിച്ച് അത് നീക്കം ചെയ്യുമ്പോഴും വെള്ളവും തുണിയും ഉപയോഗിച്ച് അത് നീക്കം ചെയ്യുമ്പോഴും അതിനു അണുനാശിനിയോ സോപ്പോ കൂടി ഉപയോഗിച്ചു  നീക്കം ചെയ്യുമ്പോഴും നമുക്ക് കിട്ടുന്ന മാനസിക സംതൃപ്‌തിയുടെ തോത് വ്യത്യസ്തമാണ്. നമ്മുടെ മനഃസംതൃപ്തി മാത്രമല്ല പ്രശ്നം , മറ്റൊരാളുടെ വൃത്തിയെയും നമ്മൾ ഇതേ അളവുകോലുകൊണ്ടാണ് അളക്കുന്നത് എന്നും ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവർ ടിഷ്യൂ പേപ്പർ ഉപയോഗിച്ചു വൃത്തിയാക്കുമ്പോൾ, അവിടെ വിസർജ്യവുമായി നേരിട്ട് കൈക്ക് സമ്പർക്കം വരുന്നില്ല , അങ്ങനെ ഉണ്ടാവുന്നത് വൃത്തിഹീനമായ ഏർപ്പാടാണ് എന്ന ആശയമാണ് അവർ മുഖവിലക്കെടുക്കുന്നത്, അല്ലെങ്കിൽ അതാണ് വൃത്തിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്. എന്നാൽ നമ്മുടെ കക്കൂസുകളിലോ ? കൈയും വെള്ളവും ഉപയോഗിച്ച് കഴുകുന്നു (വെള്ളം ഉപയോഗിച്ച് കഴുകലാണ് നമ്മുടെ ‘വൃത്തി ‘) , കൈയുമായി നേരിട്ട് സമ്പർക്കം വരുന്നു( ഇതുകൊണ്ട് നല്ല കാര്യങ്ങൾക്ക്  ഇടതു കൈ വലതു കയ്യിനെക്കാൾ മോശം എന്നൊക്കെ വിശ്വസിക്കുന്നവർ ഉണ്ട്) . അതിനു ശേഷം സോപ്പിട്ടു കൂടി കൈ കഴുകുന്നു (നഖങ്ങൾക്കിടയിൽ വല്ലതും കയറിയിരിപ്പുണ്ടെങ്കിൽ അതൊക്കെ സോപ്പിട്ടാൽ പോകുന്നുണ്ടോ എന്നതൊരു ചോദ്യം ആണ്). കക്കൂസിൽ പോയാൽ കൈ കഴുകാനൊരു സോപ്പ് , കുളിക്കാൻ വേറൊരു സോപ്പ് എന്ന രീതിയും  ചിലയിടങ്ങളിൽ ഉണ്ട് (അടിസ്ഥാനപരമായി സോപ്പ് വൃത്തിയാക്കാനുള്ള ഉള്ള സാധനമല്ലേ, അപ്പോൾ അതിനെ കുളിക്കാനുള്ളത് കക്കൂസ് ആവശ്യത്തിനുള്ളത് എന്നൊക്കെ തരം  തിരിക്കുന്നതിൽ കാര്യമുണ്ടോ എന്നും ചിന്തിക്കാൻ വകുപ്പുണ്ട്). വെള്ളം ഉപയോഗിച്ചു കഴുകുന്നത് അഴുക്ക് പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത കുറക്കുന്നുണ്ട് എന്നും ബദലായി നമുക്ക് അവകാശപ്പെടാം . മതപരമായും വെള്ളം ഉപയോഗിച്ചു കഴുകുന്നതിനെ സാധൂകരിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് ഇസ്ളാം മത വിശ്വാസികൾക് കക്കൂസുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പെരുമാറ്റച്ചട്ടം തന്നെയുണ്ട്, അതിൽ വരുന്ന ഒന്നാണ് വെള്ളം ഉപയോഗിച്ചു വൃത്തിയാക്കുക എന്നത്. മറ്റൊരു കാര്യം നമ്മുടെ പല  വീടുകളിലും ഈ ഇന്ത്യൻ -പാശ്ചാത്യ മാതൃകകളുടെ ഒരു സങ്കര രീതിയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നതാണ്. യൂറോപ്യൻ കക്കൂസിന്റെ കൂടെ ബക്കറ്റും വെള്ളവും. വൃത്തിയാക്കാൻ എത്ര ദുഷ്കരമായ  മോഡലാണത്, ഒരു സർക്കസ് അഭ്യാസിക്കൊക്കെയെ അത് ഉപയോഗിക്കാൻ പറ്റുകയുള്ളു. ചില സ്ഥലങ്ങളിൽ ഹാൻഡ് ഹെൽഡ്  ബൈഡറ്റ് സ്‌പ്രെയർ (കയ്യിലെടുത്ത് വെള്ളം സ്പ്രേ ചെയ്യാൻ പറ്റുന്ന തരം പൈപ്പ് – ഈ പേര് കണ്ടുപിടിക്കാൻ ഞാൻ വളരെ കഷ്ടപ്പെട്ടു- എന്റെ വീട്ടിൽ ഇതിന് ‘വാല് പൈപ്പ്’ എന്നാണേ  പറയുന്നത്) കൂടി അതിന്റെ കൂടെ സ്ഥാപിക്കാറുണ്ട്.  വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നവർക്കതൊരു അനുഗ്രഹം ആണ്. 

കക്കൂസും വൃത്തിയും എന്ന വിഷയത്തെക്കുറിച്ച്  പറയുമ്പോൾ ഓർക്കുന്ന മറ്റൊരു കാര്യം, അറ്റാച്ച്ഡ് കക്കൂസുകളുടെ ഒരു യുഗത്തിലൂടെയാണ് നമ്മളിപ്പോൾ സഞ്ചരിക്കുന്നത് എന്നതാണ്. യഥാർത്ഥത്തിൽ, കക്കൂസിന്റെ മാതൃകയിൽ വന്ന മാറ്റത്തിനു മുമ്പ് വന്ന ഒരു വലിയ മാറ്റമാണ് വീടിനുള്ളിൽ തന്നെ  കക്കൂസ് സ്ഥാപിക്കുക എന്നുള്ളത്.  പഴയ തലമുറയിൽ പെട്ട ആളുകൾക്ക് കിട്ടിയ ഒരു ഷോക്കായിരുന്നു തുടക്കത്തിൽ ഈ ‘അറ്റാച്ഡ്’ സങ്കൽപം. പഴയകാല  വീടുകളിലൊക്കെ വീട്ടിൽ നിന്നും അല്പം മാറിയായിരുന്നു കക്കൂസ് സ്ഥാപിച്ചിരുന്നത്.വാസ്തുപരമായി  പല കാരണങ്ങളും വെച്ച് പഴമക്കാർ അതിനെ സാധൂകരിക്കുമായിരുന്നു. ‘കക്കൂസിലേക്കുള്ള യാത്ര’ എന്നൊക്കെ നിർവചിക്കാവുന്നത്ര ദൂരത്തിൽ, വെള്ളവും ബക്കറ്റിൽ താങ്ങിപ്പിടിച്ചുകൊണ്ട് പോയിരുന്ന കാലം. ഒരു തരത്തിൽ ഒരു വ്യായാമം ആയിരുന്നു ആ നടത്തവും, ഭാരം എടുക്കലും എല്ലാം. പിന്നീടത് വീടിനോട് ചേർന്ന് തന്നെയായി,പിന്നെ വീട്ടിലെ എല്ലാവർക്കും പോകാവുന്ന തരത്തിൽ വീടിനകത്തായി, കുറച്ചു കാലം കൂടി ചെന്നപ്പോൾ കിടക്കക്കരികിലായി. ഇന്നും പഴമക്കാരുള്ള വീടുകളിൽ അവർക്ക്  പുറത്തെ കക്കൂസ് ഉപയോഗിച്ചാലേ, അതും ഇന്ത്യൻ തന്നെ ഉപയോഗിച്ചാലേ  തൃപ്തി വരൂ എന്നൊക്കെ നിർബന്ധമുള്ളവർ  ഉണ്ട് . പല പഴയ വീടുകളും നവീകരിക്കപ്പെടുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നായി അറ്റാച്ഡ് കക്കൂസുകൾ മാറിയിട്ടുണ്ട് . പലപ്പോഴും പ്രായമായവരെയും രോഗികളെയും പരിഗണിച്ചാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഈ പ്രശ്നങ്ങൾ ഒന്നും  ഇല്ലാത്തവരും  മുഴുവനായി ഇന്ത്യൻ കക്കൂസ് ഒഴിവാക്കി ,അറ്റാച്ഡ് യൂറോപ്യൻ കക്കൂസുകൾ സ്ഥാപിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഇത്തരക്കാരിൽ ചിലർ പിന്നീട് കാശു മുടക്കി യോഗ ക്ലാസ്സുകളിൽ പോയി ഇതേ ഇരിപ്പ് ഏതെങ്കിലും ആസനം ആണെന്ന് പറഞ്ഞു ആവേശത്തോടെ ചെയ്യാറുണ്ട് എന്നതാണ് രസം. 


നമ്മൾ പാശ്ചാത്യ കക്കൂസുകളുടെ പിന്നാലെ പോകുമ്പോൾ , അവർ ഇന്ത്യൻ/ഏഷ്യൻ  കക്കൂസ് മാതൃകയുടെ ആരോഗ്യപരമായ മേന്മകളെ സ്വാഗതം ചെയ്തു  കൊണ്ട് നിലവിലുള്ള പാശ്ചാത്യ മാതൃകയെ ഭാഗികമായി ഇന്ത്യൻ മോഡലാക്കി (ഭാഗികമായി മുട്ട് മടക്കി ഇരിക്കുന്ന തരത്തിൽ) പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നതാണ് വസ്തുത. ഇതിനു വേണ്ടി യൂറോപ്യൻ  മാതൃകയോടൊപ്പം ഉപയോഗിക്കാൻ പറ്റുന്ന സ്ക്വാറ്റ് സ്റ്റൂളുകൾ വിപണിയിൽ ലഭ്യമാണ്. അതേസമയം ഇരിക്കാൻ ശാരീരികമായി പ്രയാസം ഉള്ളവർ ഒരിക്കലും കഷ്ടപ്പെട്ട് ഇന്ത്യൻ രീതികൾ പിന്തുടരണം എന്ന് ഇതിനർത്ഥം ഇല്ല.

എന്തുതന്നെയായാലും, പാശ്ചാത്യ രീതികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെയും, നമുക്ക് അനുഗുണമായിട്ടുള്ള, മെച്ചപ്പെട്ടതെന്ന് ശാസ്ത്രീയമായി അടിത്തറയുള്ള ഈ ഗ്രേറ്റ് ഇന്ത്യൻ കക്കൂസിനെ കേവലം എല്ലാവരും ചെയ്യുന്നു ,എന്നാപ്പിന്നെ നമ്മളും എന്ന  ഒരു തരംഗത്തിന്റെ പേരിൽ  നമ്മുടെ വീട്ടിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ട യാതൊരു കാര്യവുമില്ല. 

​​

References :​1 . ​​​Health promotion and prevention of bowel disorders through toilet designs: A myth or reality?​, ​doi: 10.4103/jehp.jehp_198_18​

2 .​​​Squatting and Risk of Colorectal Cancer:A Case-Control Study​, ​Middle East J Dig Dis. 2012 Jan; 4(1): 23–27​

3. Comparison of Straining During Defecation in Three Positions Results and Implications for Human Health, Digestive Diseases and Sciences, Vol. 48, No. 7 (July 2003), pp. 1201–1205 

4 .  “For Best Toilet Health: Squat Or Sit?”. NPR. September 28, 2012. Retrieved December 2, 2020.

5 .“Don’t Just Sit There!”. slate. August 26, 2010. Retrieved December 2,2020

ഒരു ഭയങ്കര ബീജ ദാനി

രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത്.  ഈ വിഷയം ഞാൻ ആദ്യമായി കേൾക്കുന്നത് 2012 ൽ എം എസ് സി ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്. അക്കാലത്താണ് ഈ വിഷയത്തെ ചുറ്റിപ്പറ്റി കഥ പറയുന്ന ഹിന്ദി ചലച്ചിത്രം ‘വിക്കി ഡോണർ ‘ ഇറങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയം ബീജദാനത്തിലൂടെ പണം സമ്പാദിക്കുന്ന വിക്കി എന്ന യുവാവും അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും തുടർന്ന് വിക്കിയുടെ ജീവിത പങ്കാളി ഇത് മനസ്സിലാക്കുന്നതോടെ കുടുംബത്തിൽ നടക്കുന്ന പൊട്ടിത്തെറികളുമൊക്കെയാണ്.വിക്കി  ഡോണറിന്റെ പ്രഭാവത്തിൽ മാത്രം 2012 ലെ ഇന്ത്യയിലെ ബീജ ദാതാക്കളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായി എന്നാണ് അക്കാലത്തു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എന്നാൽ ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,ലെസ്ബിയൻ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കിലുള്ള ഒരു മാർഗം എന്നീ നിലകളിലാണ് ബീജ ദാനത്തിലൂടെ കൃത്രിമ ബീജസങ്കലനം എന്ന ആശയത്തെ നമ്മൾ പ്രഥമദൃഷ്ട്യാ നോക്കിക്കാണേണ്ടത്. ബീജ ദാനത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പറയുന്നത് പിതൃത്വം സംബന്ധിച്ചു കുഞ്ഞിന്റെ മേൽ നിയമപരമായി യാതൊരാവകാശവും ഉന്നയിക്കാൻ ദാതാവിനു സാധ്യമല്ല എന്നാണ്. സ്വീകർത്താവിനു നേരിട്ടോ, ബീജ ബാങ്ക് വഴിയോ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ വഴിയോ ബീജ ദാനം സാധ്യമാണ്. ദാതാവിന്റെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ബീജ ബാങ്കോ ക്ലിനിക്കുകളോ പുറത്തു വിടരുതെന്നും (ദാതാവിന്റെ ഉയരം , ശരീര പ്രകൃതം, വിദ്യാഭ്യാസം,പ്രായം മുതലായവ വെളിപ്പെടുത്താം എന്നുണ്ട് ) നിയമം അനുശാസിക്കുന്നുണ്ട്. മാത്രവുമല്ല, സ്വീകരിക്കുന്ന ബീജത്തെ എല്ലാ വിധ ഗുണനിലവാര പരിശോധനകൾക്കും, മയക്കുമരുന്ന് ഉപയോഗം,HIV അടക്കമുള്ള പരിശോധനകൾക്കും വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തിയാണ് ദാതാവിന്റെയും സ്വീകർത്താവിന്റെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പുവരുത്തിക്കൊണ്ടുള്ള നിയമപരമായുള്ള ഓരോ ബീജ ദാനവും സ്വീകരണവും നടക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഇതുസംബന്ധിച്ച നിയമങ്ങൾ ഇനി  Assisted Reproductive Technology Bill (ART Bill -2020)  ന്റെ പരിധിയിലാണ് വരിക. Surrogacy (Regulation) Bill, 2019 (SRB) ന്റെ ഒരു അനുബന്ധമാണിത്.ഇതിൽ പല കാര്യങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള വാദ പ്രതിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് ART ബില്ലിലെ  പല ചട്ടങ്ങളിലും ഇനിയും വ്യക്തത വരാനുണ്ട്. ART Bill പ്രകാരം ഇന്ത്യയിൽ ഒരു ബീജദാതാവിനു പരമാവധി 75 തവണയാണ് ബീജദാനത്തിനു നിയമാനുമതി ഉള്ളത്. അതുപോലെ സ്ത്രീകൾക്ക് 6 തവണ (ഓരോ തവണക്കും 3 മാസത്തെ ഇടവേള ഉണ്ടായിരിക്കണം)അണ്ഡം ദാനം ചെയ്യാം.

ആത്യന്തികമായി ഇന്നും ബീജദാനത്തിന്റെ  സ്വത്വത്തെ ഉൾകൊള്ളാൻ നമ്മളിൽ ഭൂരിഭാഗം പേർക്കും മാനസികമായി ബുദ്ധിമുട്ടാണ് എന്നതാണ് വസ്തുത . അത് ശരിവെക്കുന്ന തരത്തിൽ പലവിധ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ബീജദാനത്തിന്റെ നൈതിക വശങ്ങളാണ്. പല സ്വകാര്യ സ്ഥാപനങ്ങളും നിയമപരമായല്ലാതെയുള്ള രീതികളിൽ ബീജദാനം കൈകാര്യം ചെയ്യുന്നതിന്റെ ഒട്ടനവധി റിപ്പോർട്ടുകൾ നമുക്ക് മുമ്പിലുണ്ട്. അമിതമായി പണം ഈടാക്കൽ, പിതൃത്വം സംബന്ധിച്ചുള്ള തർക്കങ്ങൾ , ദാതാവിന്റെ ജാതി,മതം മുതലായ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തൽ ,  ബീജ ദാനം രഹസ്യമാക്കി വെക്കുന്നതുകൊണ്ടുള്ള കുടുംബ പ്രശ്നങ്ങൾ, ദമ്പതികളുടെ അറിവോടുകൂടിയല്ലാതെ ബീജദാനത്തിലൂടെ ലഭിച്ച ബീജം ഉപയോഗിച്ചുള്ള ഫെർട്ടിലിറ്റി സെൻറ്ററുകളിൽ നടന്നു വരുന്ന കൃത്രിമ ബീജസങ്കലനം, ഒരു ബീജദാതാവിനു പരമാവധി എത്രതവണ നിയമപരമായി നടത്താം എന്നുള്ളതിന്റെ വ്യവസ്ഥകൾ-പലപ്പോഴും അത് പാലിക്കപ്പെടാതെ പോകുന്നത്,സ്വകാര്യ സ്ഥാപനങ്ങളിലെ ബീജ ബാങ്കുകളുടെ സുരക്ഷാ പരിശോധനകളിലെ അപാകതകൾ- പലപ്പോഴും കൃത്യമായ പരിശോധനാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള ഇടപാടുകൾ, ഉണ്ടാകുന്ന കുട്ടികളെ ബാലവേലക്കും ലൈംഗിക തൊഴിലുകൾക്കും ഉപയോഗിക്കുന്നത്, ബീജദാനത്തിന്റെ വൻ തോതിലുള്ള വാണിജ്യവൽക്കരണം, ഇതുമായി ബന്ധപ്പെട്ടുള്ള ഓരോ രാജ്യങ്ങളിലെയും നിയമനിർമാണത്തിലെ അപാകതകളും പഴുതുകളും, ഇവയൊക്കെ ബീജദാനം എന്ന ആശയത്തെ പുറകോട്ടു വലിക്കുന്ന ഘടകങ്ങളാണ്. മരിച്ചുപോയ മകന്‍റെ ബീജത്തിന്‍റെ അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഒരാഴ്ച മുമ്പ് വിധി പറയുകയുണ്ടായി .ബീജ ബാങ്കില്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അച്ഛന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ഒരേയൊരു  മകൻ്റെ ബീജം സംരക്ഷിക്കപ്പെടാതെ വന്നാല്‍ കുലം നശിച്ചുപോകുമല്ലോയെന്ന്  അച്ഛന്‍ ഭയപ്പെടുകയും എന്നാൽ ഭാര്യയ്ക്ക് മാത്രമാണ് ഇതില്‍ അവകാശം എന്ന് ഭാര്യ പറയുകയും ചെയ്തതോടെയാണ് പ്രശ്നമായത്. അതുപോലെ പല സ്വീകർത്താക്കളും ജാതിയും മതവും ഒക്കെ നോക്കിയാണ് ദാതാവിനെ തെരഞ്ഞെടുക്കുന്നത്/ആവശ്യപ്പെടുന്നത് എന്നാണ് ചില ഫെർട്ടിലിറ്റി ഡോക്ടർമാരുടെ റിപ്പോർട്ട്.ചില  ബീജ ബാങ്കുകളിൽ ജാതി, മതം,വംശം എന്നൊക്കെ പ്രത്യേകം തരാം തിരിച്ച് വെക്കുന്ന പതിവൊക്കെയുണ്ടത്രേ! ഭിന്ന ശേഷിക്കാരായ ദമ്പതികൾക്ക് മാത്രമേ തന്റെ ബീജം കൊടുക്കാവൂ  എന്ന് നിബന്ധന വെച്ചിരുന്ന  ഒരു യുവ ബീജദാതാവിന്‍റെ അനുമതിയില്ലാതെ ബീജം ഉപയോഗിച്ച് സ്വവർഗാനുരാഗികളായ ദമ്പതികൾക്കും അവിവാഹിതരായ സ്ത്രീകൾക്കുമായി 13 കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ  ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ വന്ധ്യതാ നിവാരണ ക്ലിനിക്കുകളിലൊന്നായ മാഞ്ചസ്റ്ററിലെ കെയർ ഫെർട്ടിലിറ്റി എന്ന സ്ഥാപനത്തിനെതിരെ ഉയർന്നു വന്ന പരാതിയും ഈയിടെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.ഒരു രാജ്യത്തെ പൗരന് മറ്റു ചില രാജ്യങ്ങളിൽ ബീജ ദാനം സാധ്യമാകുന്ന സ്ഥിതിയും ഉണ്ട്.അങ്ങനെ വരുമ്പോൾ യഥാർത്ഥ എണ്ണം തിട്ടപ്പെടുത്തുക എളുപ്പമല്ല.ലോകത്തിലെ ഏറ്റവും വലിയ ബീജ ബാങ്കായ ക്രയോസ് ഇന്റർനാഷണൽ നൂറിലധികം രാജ്യങ്ങളിലേക്കാണ് ബീജം കയറ്റി അയക്കുന്നത് . ഇങ്ങനെ ഒരുപാട് പരാതികൾ ബീജ ദാനവുമായി ബന്ധപ്പെട്ട് പലപ്പോഴായി ഉയർന്നു വരാറുണ്ട് എങ്കിലും യഥാർത്ഥ പരാതികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നു വേണം കരുതാൻ. ഇതിന്റെ ഒരു രഹസ്യ സ്വഭാവം കൊണ്ടും  പലരും തങ്ങളുടെ സ്വകാര്യ ജീവിതത്തിനു മുൻ‌തൂക്കം കൊടുക്കുന്നതുകൊണ്ടും  ഇത്തരം പ്രവൃത്തികൾ വെളിച്ചത്തു കൊണ്ടുവരാൻ മെനക്കെടാറില്ല എന്നാണ് സത്യം.

ഇന്ത്യയിൽ ഒരാൾക്ക് 75 തവണ ബീജ ദാനം നടത്താൻ നിയമപരമായി അനുമതി ഉള്ളപ്പോൾ മറ്റു പല രാജ്യങ്ങളിലും സ്ഥിതി വളരെ വ്യത്യസ്തമാണ്. ഈയിടെ നെതർലാൻഡ്‌സിൽനിന്നും ഒരു വ്യത്യസ്തമായ ഒരു റിപ്പോർട്ട് ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിക്കുകയുണ്ടായി. ജോനാഥൻ ജേക്കബ് മീജർ എന്നൊരു എന്ന സീരിയൽ ബീജ വാണിഭക്കാരന്റെ ക്രയ വിക്രയങ്ങളെ സംബന്ധിച്ചുള്ള കുറേ കണ്ടെത്തലുകളാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം. 2015 ൽ 34 വയസ്സുള്ള അവിവാഹിതയായ വനീസ എവിക് ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്നു. മരപ്പണി ചെയ്തു ജീവിതം പുലർത്തിയിരുന്ന അവർക്ക് സാമ്പത്തികമായി ഫെർട്ടിലിറ്റി ക്ലിനിക്കുകളെ സമീപിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട് Desire for a Child എന്ന ഒരു ഓൺലൈൻ ബീജ ബാങ്ക് വഴി   ജേക്കബ് മീജർ എന്ന കാഴ്ചയിൽ അതീവ സുന്ദരനായ, മുപ്പതുകാരനായ ഒരു സംഗീതജ്ഞനെ ദാതാവായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. മീജറെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ വനീസക്ക് അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ബോധിക്കുകയും ഹേഗ് എന്ന സ്ഥലത്തെ തിരക്കേറിയ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ബീജം കൈമാറ്റം കൈമാറാമെന്ന് ചട്ടം കെട്ടുകയും ചെയ്തു. നിശ്ചയിച്ചുറപ്പിച്ച പോലെ ബീജ കൈമാറ്റം നടക്കുകയും മീജറിന് 165 യൂറോ അതിന്റെ വിലയായി നൽകുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് ശേഷം വനീസ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനം സന്തോഷപൂർവം മീജറെ വനീസ അറിയിച്ചപ്പോൾ ഇത് തന്റെ എട്ടാമത്തെ കുട്ടിയാണ് എന്നായിരുന്നു മീജറിന്റെ അപ്പോഴത്തെ മറുപടി.

രണ്ടു വർഷം കടന്നുപോയപ്പോൾ തന്റെ കുഞ്ഞിന് ഒരു കൂട്ടുവേണം എന്നായി വനീസ. വീണ്ടും ഗർഭം ധരിക്കണമെന്ന ആഗ്രഹം ആയപ്പോൾ തന്റെ പഴയ ദാതാവ് തന്നെ വേണം എന്നവർ തീരുമാനിച്ചു. അങ്ങനെ വീണ്ടും പഴയ സ്ഥലത്തു വെച്ച് മീജറുമായി കൂടിക്കാഴ്ച നടത്തുകയും ബീജം വനീസയെ ഏൽപ്പിക്കുകയും ചെയ്തു. ഇത്തവണ ആൺകുട്ടിയാണ് വനീസക്ക് പിറന്നത്.

അപ്പോഴേക്കും അവരൊരു അസ്വസ്ഥമാക്കുന്ന സത്യം അറിഞ്ഞു തുടങ്ങിയിരുന്നു.ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട തന്നെപ്പോലെയുള്ള മറ്റൊരു അമ്മയിൽ നിന്നും അവർക്കും ബീജം കൊടുത്തത് മീജർ ആണെന്നും, 2017 ൽ ഡച്ച് ആരോഗ്യ , കുടുംബക്ഷേമ, കായിക മന്ത്രാലയം നടത്തിയ ഒരു അന്വേഷണത്തിൽ നെതർലാൻഡ്സിൽ അങ്ങോളമിങ്ങോളമായി 102 തവണ മീജർ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ വഴി മാത്രം ബീജ ദാനം നടത്തിയിട്ടുണ്ടെന്ന് മനസ്സിലായിട്ടുണ്ടെന്നും വനീസ തിരിച്ചറിയുന്നു (ഒറ്റ ക്ലിനിക് വഴിയോ പല ക്ലിനിക്കുകൾ വഴിയോ 25 തവണയേ നിയമാനുസൃതമായി ഒരാൾക്കു നെതർലാൻഡ്സിൽ ബീജദാനം സാധിക്കുകയുള്ളു). ഓൺലൈൻ വെബ്‌സൈറ്റിൽ മീജർ നൽകിയിട്ടുള്ള കണക്കുകൾക്ക് പുറമെയായിരുന്നു ഇത്. നെതർലാൻഡ്‌സ് പോലെയുള്ള 17 ദശലക്ഷം ആളുകൾ മാത്രമുള്ള ഒരു കൊച്ചു രാജ്യത്ത് തന്റെ മക്കൾക്ക്  അറിയപ്പെടാതെ അർദ്ധ സഹോദരർ ഉണ്ടാവാനുള്ള സാധ്യതയും ഇതറിയാതെ തന്റെ മക്കൾ ഡേറ്റിംഗ് വെബ്‌സൈറ്റ് വഴി അവരുമായി ബന്ധപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ പലവിധ ജനിതക പ്രശ്നങ്ങൾ ഉള്ളവരായിരിക്കാൻ സാധ്യതയുണ്ടെന്നതും വനീസയെ വളരെയധികം ആശങ്കപ്പെടുത്തി. ഈ തിരിച്ചറിവിൽ രോഷം പൂണ്ട വനീസ ഉടനെ മീജറെ ഫോണിൽ വിളിച്ച് താൻ കേട്ടതെല്ലാം സത്യമാണോ എന്ന് ആവർത്തിച്ച് ചോദിച്ചു. ഒടുവിൽ  മീജർ വനീസയുടെ ചോദ്യം സമ്മതിച്ചു കൊണ്ട് പറഞ്ഞു ,”കുറഞ്ഞ പക്ഷം 175 കുഞ്ഞുങ്ങളെ എങ്കിലും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, ശരിക്കുമുള്ള എണ്ണം അതിലും കൂടുതലായിരിക്കും. ഇതെല്ലാം ഞാൻ സ്ത്രീകളുടെ ജീവിത സാഫല്യം പൂർത്തിയാക്കാൻ വേണ്ടിയാണു ചെയ്യുന്നത് “. തന്റെ കുഞ്ഞുങ്ങളോട് ‘മക്കളെ നിങ്ങൾക് ഒരുപക്ഷെ  മുന്നൂറോളം അർദ്ധ സഹോദരന്മാർ ഈ രാജ്യത്ത് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് ” എന്ന് ഒരു അമ്മ എന്ന നിലയിൽ ഞാൻ എങ്ങനെ പറയും എന്നാണ് വനീസ തിരിച്ചു ചോദിച്ചത്.

സത്യത്തിൽ വനീസ അന്ന് വരെ അറിഞ്ഞത് മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു.


മീജറുടെ വെളിപ്പെടുത്തലിനു ശേഷം വനീസ ഇക്കാര്യം ഡച്ച്‌ ഡോണർ ചൈൽഡ് ഫൗണ്ടേഷനിൽ അറിയിച്ചപ്പോൾ ഇതിനോടകം തന്നെ മീജറെക്കുറിച്ചുള്ള പരാതികൾ അവർക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ മീജർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിനു പുറമെയാണ് ഓൺലൈൻ ഇടപാടുകൾ (ആ വകയിൽ മാത്രം 80 കുട്ടികൾ) എന്നും ഫൗണ്ടേഷൻ കണ്ടെത്തി.ഇതിനെത്തുടർന്ന് നെതർലാൻഡ്സിലെ ഒരു ക്ലിനിക്കുകളും മീജറുടെ ബീജം സ്വീകരിക്കരുതെന്ന് ഡച്ച് ഗവൺമെന്റ് ഉത്തരവിറക്കി. ഇതിനിടക്ക് വനീസ മീജറുടെ ബീജം സ്വീകരിച്ച മറ്റ് രണ്ടു അമ്മമാരെക്കൂടി കണ്ടെത്തി കൂട്ടുകാരായി. കുട്ടികളുടെ മുഖ സാദൃശ്യം വെച്ചാണ് അവരത് കണ്ടുപിടിച്ചത്. ഇവർ മൂന്ന് പേരുടെയും കൂടി ഒരുപോലിരിക്കുന്ന 9 കുട്ടികൾ! ഇതേസമയം മറ്റൊരു കുപ്രസിദ്ധ ബീജ ദാതാവായിരുന്ന ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് ഡോ. കാർബാതിന്റെ കേസ് വാദിച്ചിരുന്ന ഒരു അഭിഭാഷകൻ ഈ കേസുമായി ബന്ധപ്പെട്ട് മീജറുടെ ബീജം സ്വീകരിച്ച ഒരു ഡസൻ അമ്മമാർ തന്നെ ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. നെതർലൻഡ്സ് അല്ലാതെ മറ്റേതെങ്കിലും രാജ്യങ്ങളിൽ മീജർ ബീജ ദാനം നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കാൻ ഫൗണ്ടേഷന്റെ ഒരു പ്രതിനിധി മറ്റു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ 2007 മുതൽ യൂറോപ്പിലും, സ്കാന്ഡിനേവിയൻ രാജ്യങ്ങളിലും ഉക്രൈനിലുമായി പല ക്ലിനിക്കുകളിലും എട്ടോളം ഓൺലൈൻ സൈറ്റുകളിലും മീജർ പേര് രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തി. ചിലപ്പോഴെല്ലാം മീജർ തന്റെ ബീജ ദാനത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിക്കുന്ന പതിവും ഉണ്ടായിരുന്നു. മീജറിൽ നിന്നും ബീജം സ്വീകരിച്ചിരുന്നവരും മീജറിനോടൊത്തുള്ള ചിത്രമൊക്കെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വ്യാജ പേരുകളിലായിരുന്നു മീജർ അവയിലൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് മീജറിനോട്‌ ചോദിച്ചപ്പോൾ താൻ ഒരിക്കലും തന്റെ പേര് മറച്ചുവെക്കാറില്ല എന്നായിരുന്നു മറുപടി.


പല രാജ്യങ്ങളിലായി ക്ലിനിക്കുകളിലും ഓൺലൈൻ സൈറ്റുകളിലും ഇതിനോടകം പേര് രജിസ്റ്റർ ചെയ്ത് കഴിഞ്ഞ മീജർ അന്താരാഷ്ട്ര ബീജ ദാന ഏജൻസിയായ ക്രയോസ് ഇന്റർനാഷണലിലും തന്റെ പ്രകടനം കാഴ്ച വെച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ  പ്രത്യേകത അവിടെ ഒരാൾക്കു എത്ര വേണമെങ്കിലും ബീജം ദാനം ചെയ്യാം എന്നതാണ്.ഇത്തരം ഏജൻസികൾ ആളുകളെ രജിസ്റ്റർ ചെയ്യുന്നത് വ്യാജ പേരിലോ അല്ലെങ്കിൽ ഒരു നമ്പർ ഉപയോഗിച്ചോ ആണ്. അതുപോലെ സ്വീകർത്താക്കൾ കൊടുക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു ദാതാവിനു എത്ര കുട്ടികളുണ്ടായി എന്നവർ കണക്കാക്കുന്നത്. അതുകൊണ്ട് ഇവരുടെ കണക്കുകൾ ഒരു ഏകദേശ കണക്ക് മാത്രമാണ്. ആഗോള തലത്തിൽ ബീജ ദാതാക്കളുടെ ഒരു ഡേറ്റ ബേസ് ഇല്ല എന്നതും സ്വീകർത്താക്കൾക്ക് തന്റെ ദാതാവ് എവിടെയൊക്കെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാനൊരു മാർഗവും ഇല്ല എന്നതും വലിയൊരു പ്രശ്നമായി ഇന്നും തുടരുന്നു. ക്രയോസിൽ അന്വേഷണം എത്തിയതോടെ ക്രയോസ് വഴി മീജറിൽ നിന്നും ബീജം സ്വീകരിച്ച ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് “നിങ്ങളുടെ ദാതാവ് ക്രയോസുമായുള്ള ഉടമ്പടി ലംഘിച്ചിരിക്കുന്നു, നിങ്ങളുടെ ദാതാവിനു ഞങ്ങളുടെ രേഖയിൽ ഉൾപ്പെടാത്ത ഒരുപാട് കുട്ടികൾ ഉണ്ടായേക്കാം എന്ന കാര്യം അറിയിച്ചുകൊള്ളുന്നു  ” എന്നൊരു സന്ദേശം ലഭിക്കുകയും, ഇതേതുടർന്ന് തങ്ങളുടെ ദാതാവ് മീജർ ആണെന്ന് തിരിച്ചറിഞ്ഞ ഓസ്ട്രേലിയ , ഇറ്റലി , സെർബിയ, ഉക്രൈൻ, ജർമ്മനി, പോളണ്ട് ,ഹംഗറി, സ്വിറ്റ്സർലൻഡ്. റൊമാനിയ,സ്വീഡൻ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ അമ്മമാർ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ചെയ്തതോടെ മീജറുടെ പ്രവർത്തന മണ്ഡലത്തിന്റെ വ്യാപ്തി ഏകദേശം മനസ്സിലായി.ക്രയോസ് അതിനു ശേഷം മീജറുടെ ബീജം ഇനി സ്വീകരിക്കേണ്ട എന്ന നിലപാടെടുക്കുകയും ചെയ്തു.
ഇത്തരം അന്വേഷണങ്ങളെ കുറിച്ചൊക്കെ അന്വേഷിച്ചപ്പോൾ താൻ ക്ലിനിക്കുകൾ നടത്തുന്ന അഭിമുഖത്തിലും പരിശോധനകളിലുമൊക്കെ പാസ്സാകുന്നുണ്ടെന്നും ഇങ്ങനെയൊരു വിലക്കിനെ കുറിച്ചാരും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നുമാണ്  മീജർ ഇ-മെയിൽ  വഴി  അന്വേഷണ സംഘത്തെ അറിയിച്ചത്. ഇക്കണക്കിന് ആയിരത്തോളം കുട്ടികൾ മീജറുടെ ബീജം സ്വീകരിച്ച് ജനിച്ചിട്ടുണ്ടാകുമെന്നാണ് ഫൗണ്ടേഷന്റെ അഭിപ്രായം. എന്നാൽ ആയിരമൊക്കെ കുറച്ചു കൂടുതലാണ് ഒരു 250 ഒക്കെയാണ് എന്റെ കണക്കിലെന്നാണ് മീജർ പറയുന്നത്. ഞാൻ സ്ത്രീകളുടെ ആഗ്രഹ സാഫല്യത്തിന് ഒരു സഹായമെന്ന നിലക്കാണ് ഈ പ്രവൃത്തിയെ കാണുന്നത്, തൻ്റെയടുത്ത് ആഗ്രഹവുമായി വരുന്നതിനേക്കാൾ എത്രയോ മടങ്ങ്  കൂടുതലാണ് യഥാർത്ഥത്തിൽ ഇതിന്റെ ഡിമാൻഡ്, ഒരു ദാതാവെന്ന നിലയിൽ ഞാൻ ചെയ്ത പ്രവൃത്തിയിൽ ഞാൻ കൃതാർത്ഥനാണ്, ഞാൻ കാരണം എത്ര കുടുംബങ്ങളിലാണ് സന്തോഷമുണ്ടായത്,  നിങ്ങളെന്തിനാണ് ഞാൻ ദാനം ചെയ്ത എണ്ണത്തിന്റെ പുറകെ പോകുന്നത് എന്നും മീജർ ചോദിക്കുന്നു. ഇത് കേൾക്കുമ്പോൾ നമുക്കൊരു ഊഷ്മളതയൊക്കെ തോന്നുമെങ്കിലും മീജറിന്റെ സ്വീകർത്താക്കളിൽ പലർക്കും മീജർ ഇത്രയേറെപ്പേർക്ക് ബീജദാനം ചെയ്തതിനോട് വലിയ മതിപ്പില്ല. ഓസ്‌ട്രേലിയയിൽ മേജറുടെ സ്വീകർത്താക്കളായ 50 അമ്മമാർ ചേർന്ന് മീജറുടെ പ്രവൃത്തികൾ തടയാൻ Moms on a mission എന്നൊരു സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി ഓസ്‌ട്രേലിയയിലുള്ള മീജറുടെ എല്ലാ സ്വീകർത്താക്കളെയും കണ്ടുപിടിച്ച് തങ്ങളുടെ കുട്ടികളുടെ അർദ്ധ സഹോദരരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാനും അവർക്ക് പദ്ധതിയുണ്ട്. 


എന്തായാലും മീജറിനെപ്പോലുള്ള സീരിയൽ ബീജ ദാനികളുടെ പശ്ചാത്തലത്തിൽ അനിയന്ത്രിതമായുള്ള ബീജദാനത്തിനു തടയിടാനുള്ള ശ്രമം ഡച്ച് ഗവൺമെന്റ് തുടങ്ങിക്കഴിഞ്ഞു. 25 എന്നതിൽ നിന്നും 12 ആയി ഒരാൾക്ക് ഒരു സ്ത്രീക്ക് ബീജ ദാനം നിജപ്പെടുത്തിക്കൊണ്ടുള്ള കർശന നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. എന്നാലും ആഗോള തലത്തിൽ ഇനിയും ഇത് സംബന്ധിച്ച്  ഒട്ടേറെ കാര്യങ്ങളിൽ നിയമ നിർമാണം നടക്കേണ്ടതുണ്ട്. മീജറിനെ പോലെയുള്ളവരുടെ കഥ വായിക്കുമ്പോൾ ഉയർന്നു വരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട് : എന്തായിരിക്കും ഇത്തരക്കാർ അനിയന്ത്രിതമായി ബീജദാനം ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം? പണം, താൻ “ഭയങ്കരൻ ” ആണെന്ന് തെളിയിക്കാനുള്ള തൃഷ്ണ, തന്റെ ഡീ എൻ എ തലമുറകളോളം കൈ മറഞ്ഞു പോകാനുള്ള ആഗ്രഹം ഇതൊക്കെയാവാം…

References:

1.https://www.nytimes.com/2021/02/01/health/sperm-donor-fertility-meijer.html

2. The surrogacy(regulation) bill-2019 -Approved by LokSabha of the govt. of India http://164.100.47.5/committee_web/BillFile/Bill/70/137/156-C%20of%202019_2019_12_12.pdf

3. https://en.wikipedia.org/wiki/Surrogacy_in_India

Picture courtesy: pixabay.com

നമുക്കുമുണ്ടോ ഈ മോഡസ് ഓപ്പറാണ്ടി ?

യൂ ട്യൂബ്  വീഡിയോകളിൽ  വ്യക്തിപരമായി  എനിക്കിഷ്ടപ്പെട്ട  ഒരു പരമ്പരയാണ്  സഫാരി ചാനലിലെ  “ചരിത്രം എന്നിലൂടെ”. അതിൽ ഒരിക്കൽ  കേരളാ പോലീസ് മുൻ എസ്.പി  ശ്രീ. ജോർജ് ജോസഫ്  തന്റെ പോലീസ് ജീവിതം സംബന്ധിച്ചുള്ള വളരെയധികം അനുഭവ കഥകൾ പ്രേക്ഷകരോട് പങ്കുവെക്കുകയുണ്ടായി. അവയിൽ  ഏറ്റവും ആകർഷകമായി തോന്നിയ ഒരു കാര്യം, കുറ്റവാളിയുടെ  ‘മോഡസ് ഓപ്പറാണ്ടി ‘ വെച്ചു കേസ് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. ‘മോഡസ് ഓപ്പറാണ്ടി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ലളിതമായി പറഞ്ഞാൽ,  mode of operation  അല്ലെങ്കിൽ പ്രവർത്തനശൈലി എന്നാണ്.ഒരു  കാര്യം കാര്യക്ഷമതയോടെ നടത്തിയെടുക്കാൻ ഒരാൾ  അവലംബിക്കുന്ന മാർഗം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ക്രിമിനോളജിയിലാണ്  ഈ വാക്ക് കൂടുതലായും ഉപയോഗിക്കാറുള്ളത്. ഒരു കുറ്റവാളിയുടെ  ഒരു കൂട്ടം കുറ്റകൃത്യങ്ങളിൽ  ബോധപൂർവമുള്ളതും അല്ലാത്തതും ആയ ഒരു പ്രവർത്തനശൈലി  കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റം തെളിയിക്കാൻ സാധിക്കും. ഇങ്ങനെ മോഡസ് ഓപ്പറാണ്ടിയുടെ പേരിൽ കുപ്രസിദ്ധനായ ഒരു കൊലയാളിയായിരുന്നു 1888 മുതൽ 1891 വരെ ലണ്ടനിൽ  11 കൊലപാതകങ്ങൾ നടത്തിയ ജാക്ക് റിപ്പർ. റിപ്പറിന്റെ കൊലപാതകങ്ങളുടെ ഒരു പൊതു സ്വഭാവം കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകളാണെന്നും പാവപ്പെട്ട,  വേശ്യാവൃത്തിയിലേർപ്പെട്ടവർ  ആയിരുന്നെന്നും, കൊലപാതകങ്ങൾ നടത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി മുറിവേല്പിച്ചിരുന്നു എന്നതുമായിരുന്നു. ഇതുപോലെ ഓരോ കുറ്റവാളിക്കും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ശൈലിയുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് മോഡസ് ഓപ്പറാണ്ടി എന്ന് കേൾക്കുമ്പോൾ  പൊതുവെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക സീരിയൽ കൊലയാളികളും  ക്രൈം ത്രില്ലർ സിനിമകളുമൊക്കെയായിരിക്കും. എന്നാൽ ഈ മോഡസ് ഓപ്പറാണ്ടി കുറ്റവാളികളെ ബന്ധപ്പെടുത്തി മാത്രമാണോ നിർവചിക്കാൻ കഴിയുക ? നമുക്കുമുണ്ടോ ഈ പറഞ്ഞ മോഡസ് ഓപ്പറാണ്ടി ? 

ഉണ്ടെന്നാണ് ഉത്തരം.

നല്ലതും ചീത്തയുമായ പല തരം  ശീലങ്ങൾ ഉള്ളവരാണ് നമ്മളെല്ലാവരും.അവയിൽ ചിലതൊക്കെ ബോധപൂർവമുള്ളതും ചിലത് നമ്മളറിയാതെ തന്നെ തുടർന്നുപോരുന്നതുമായ ശീലങ്ങളായിരിക്കും. ഇത്തരം ശീലങ്ങൾക്ക് നമ്മുടെ ദൈനംദിന പ്രവൃത്തികൾ  വിജയകരമായി പൂർത്തിയാക്കുന്നതിൽ വലിയ പങ്കുണ്ട്. നമ്മൾ  ചെയ്യുന്ന, അല്ലെങ്കിൽ ഏറ്റെടുക്കുന്ന  ഒരു കാര്യം തന്നെ ഒരുദാഹരണമായി എടുത്ത് ഒരു ആത്മപരിശോധന നടത്തുകയാണെങ്കിൽ അതിൽ പല വിധത്തിലുള്ള നമ്മുടേതായ വ്യക്തിമുദ്രയുള്ള, അല്ലെങ്കിൽ ഒരു ശൈലി കാണാൻ സാധിക്കും (സ്‌കൂൾ, കോളജ് പഠന കാലത്ത് പരീക്ഷക്ക് കോപ്പിയടിക്കുന്ന വിരുതരെ കണ്ടിട്ടില്ലേ? അവരിൽ പലരും  വ്യത്യസ്തമായ രീതികളായിരിക്കും അവലംബിക്കുന്നത്). ക്രിയാത്മകമായി ഒരു കാര്യം  നിർവഹിക്കുന്നതിന്  നമ്മൾ പിന്തുടരുന്ന നമ്മുടേതായ ഒരു രീതി,അതിനു  ഉപോൽബലകമായി വർത്തിക്കുന്ന നമ്മുടെ ശീലങ്ങൾ, അത് എങ്ങനെ നമ്മൾ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്നു, ഇതൊക്കെയാണ് നമ്മുടെ ‘മോഡസ് ഓപ്പറാണ്ടി’യെ നിർവചിക്കുന്നത്.

എന്തൊക്കെയായിരിക്കും നമ്മുടെ മോഡസ് ഓപ്പറാണ്ടിയെ നിർവചിക്കുന്ന ചില  ഘടകങ്ങൾ? നമുക്ക് പരിശോധിച്ചുനോക്കാം. ഒരുദാഹരണമാണ് പശ്ചാത്തലത്തിലുള്ള ശബ്ദം. ചിലർക്ക് ഉച്ചത്തിലൊ ശബ്ദം കുറച്ചോ ശരാശരി ശബ്ദത്തിലോ   പാട്ട്  കേട്ടുകൊണ്ട് ചെയ്താലേ ഒരു കാര്യം നല്ലത് പോലെ ചെയ്ത് തീർക്കാൻ കഴിയൂ. ചിലപ്പോൾ പാട്ടിന്റെ വരികളിലേക്കൊന്നും ശ്രദ്ധ പോകുന്നുണ്ടാകില്ലെങ്കിലും ഒരു സംഗീതം ഇങ്ങനെ പശ്ചാത്തലത്തിൽ ഓടുന്നത്  ഇത്തരക്കാർക്ക് അത്യാവശ്യമായിരിക്കും. ഇതിൽ തന്നെ കേൾക്കുന്ന പാട്ടുകളുടെ സ്വഭാവത്തിൽ ഒരു ശൈലി പിന്തുടരുന്നവരും ഉണ്ട്- പഴയ /പുതിയ മെലഡികൾ,പോപ്പ്  സംഗീതം , ഗസലുകൾ മുതലായവ. പാട്ടിന് പകരം കറങ്ങുന്ന സീലിംഗ് ഫാനിന്റെ ശബ്ദം ആയിരിക്കാം ചിലർക്ക് വേണ്ടത് (ഫാനിന്റെ കാറ്റില്ലെങ്കിലും ശബ്ദം കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്ന് പറയാറുള്ള ആരെയെങ്കിലുമൊക്കെ നമുക്കറിയാതിരിക്കില്ല!).നേരെ മറിച്ച് ചിലർക്ക് നിശബ്ദമായ അന്തരീക്ഷമായിരിക്കും ഒരു കാര്യം ചെയ്യാൻ വേണ്ടത്. ഒരു മൊട്ടു സൂചി വീഴുന്ന  ശബ്ദം കേട്ടാൽ പോലും ജോലി തടസ്സപ്പെടും എന്നുള്ളവർ . ഇത്  കേവലം ഇഷ്ടത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു തെരെഞ്ഞെടുപ്പാവണമെന്നില്ല . നമ്മുടെ കാര്യക്ഷമതയുടെ തോതിലും ഇതിനു സ്വാധീനമുണ്ടായേക്കാം. നമ്മളിതിനെ കുറിച്ച് ബോധവാന്മാരായിരിക്കാറില്ലെന്ന് മാത്രം. 

ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം ഇതുപോലെ നമ്മുടെ മോഡസ് ഓപ്പറാണ്ടിയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് . കുറച്ചൊക്കെ ഇത് മറ്റൊരാളുടെ കൂടി തെരെഞ്ഞെടുപ്പാണെങ്കിലും നമുക്ക് സ്വാതന്ത്ര്യമുള്ള സന്ദർഭങ്ങളിൽ നമ്മുടെ കാര്യക്ഷമത നിർണയിക്കുന്നതിൽ ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തിനും സ്വാധീനമുണ്ട്. ഉദാഹരണത്തിന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ആളുകൾ . ചിലർക്ക് കൃത്യമായി ഒരു മേശയും കസേരയുമൊക്കെ ഉണ്ടെങ്കിലേ വൃത്തിയായി ആ ജോലി ചെയ്യാൻ കഴിയൂ. മറ്റു ചിലർക്ക് ബെഡിൽ കാലു നീട്ടിയിരുന്നോ കിടന്നുകൊണ്ടോ ഒക്കെ ചെയ്യുമ്പോഴായിരിക്കും കാര്യക്ഷമത കിട്ടുന്നത്. വീടും ഓഫീസും  അല്ലാതെ മറ്റൊരിടമാണ് ലഘുഭക്ഷണ ശാലകൾ.പാശ്ചാത്യ രാജ്യങ്ങളിൽ പരക്കെ കാണുന്ന ഒരു കാഴ്ചയാണ് ലഘു ഭക്ഷണ ശാലകളിൽ കാപ്പിയോ ചായയോ നുകർന്നു കൊണ്ട് ശ്രദ്ധാപൂർവം ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവരോ പുസ്തകം വായിക്കുന്നവരോ ആയ കുറേ ആളുകൾ . ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം മാത്രമല്ല , ആ സ്ഥലത്തിന്റെ വൃത്തിയും ചിലർക്ക് മുഖ്യമാണ് . വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങളുടെ ഇടയിലിരുന്നു കൊണ്ട് മര്യാദക്ക് ജോലി ചെയ്ത് തീർക്കുന്ന ആളുകളുണ്ട്. മറ്റു ചിലർക്ക്  വളരെ വൃത്തിയായി വെച്ചിരിക്കുന്ന മേശയും പരിസരവുമൊക്കെ വേണം . ഇത് ജോലിയിൽ  മാത്രമല്ല പഠനത്തിന്റെ കാര്യത്തിലും കാണാം . പുസ്തകങ്ങൾ  ചുറ്റിലും വലിച്ചു വാരിയിട്ട് പഠിക്കുന്നവർ, പഠിക്കുന്ന പുസ്തകം മാത്രം എടുത്ത് മേശപ്പുറത്തു തുറന്നു വെക്കുന്നവർ, കട്ടിലിൽ ഇരുന്നോ കിടന്നോ പഠിക്കുന്നവർ  . തെരഞ്ഞെടുക്കുന്ന സ്ഥലത്തിന് പുറമെ, അവിടെ നമ്മൾ എങ്ങനെ ഇരിക്കുന്നു എന്നതും ചിലർക്ക് മുഖ്യമാണ് . ഉദാഹരണത്തിന് കാലിന്മേൽ  കാൽ കയറ്റി വെക്കുക , കാൽ പിണച്ചുവെച്ചിരിക്കുക , കസേരയിൽ ചമ്രം പടിഞ്ഞിരിക്കുക, കസേരയിൽ ചാരിയിരുന്ന് മേശപ്പുറത്ത് കാൽ കയറ്റിവെച്ചിരിക്കുക, ചാരുകസേരയിൽ ചാഞ്ഞിരുന്ന് ചെയ്യുക, ഇതൊന്നുമല്ലാതെ മര്യാദക്ക് രണ്ടു കാലും നിലത്തുറപ്പിച്ച് നിവർന്ന് ഇരിക്കുക,  കസേരയുടെയോ സ്റ്റൂളിന്റെയോ ബാറിൽ ചവിട്ടി പിന്നോട്ട് കാലൂന്നിയിരിക്കുക, ചെരുപ്പോ ഷൂസോ ധരിച്ചിട്ടുണ്ടെങ്കിൽ  അത് ഊരി ഒരുവശത്തേക്ക് നീക്കിവെച്ച് വെച്ചിരിക്കുക ..ഇങ്ങനെ പലവിധം . മറ്റൊരു വിഭാഗത്തിന് ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തെ വെളിച്ചവും സമയവും  ഒരു പ്രധാന ഘടകമായിരിക്കും. കഴിവതും പകൽ വെളിച്ചത്തിൽ ചെയ്യാൻ മുൻഗണന കൊടുക്കുന്നവർ, ജനാലക്കരികിലിരുന്ന്  ചെയ്യുന്നവർ, ജനാലക്കഭിമുഖമായി ഇരുന്ന് ചെയ്യുന്നവർ, രാത്രിയിൽ ടേബിൾ ലാമ്പിൻറെ അല്ലെങ്കിൽ ട്യൂബ് ലൈറ്റിന്റെ  വെളിച്ചത്തിൽ പുലരുവോളം ഇരുന്ന് ജോലി ചെയ്ത് പൂർത്തിയാക്കുന്നവർ, ഇരുണ്ട വെളിച്ചത്തിൽ സ്ക്രീനിലെ വെളിച്ചത്തിനെ ആശ്രയിച്ചു ചെയ്യുന്നവർ , അതിരാവിലെ ഉണർന്നിരുന്ന് ചെയ്യുന്നവർ, സന്ധ്യക്കൊന്നു മയങ്ങി പിന്നീട് എഴുന്നേറ്റിരുന്ന് ദീർഘനേരം ജോലി ചെയ്യുന്നവർ  ..അങ്ങനെ വെളിച്ചത്തിന്റെ കാര്യത്തിൽ തന്നെ പല രീതികളാണ്. അതുപോലെ മറ്റൊന്നാണ്  ഫോൺ , പേഴ്സ് , വള , ബ്രേ‌സ്ലെറ്റ് ,വാച്ച് (പരീക്ഷ ഹാളുകളിൽ  അധികവും കാണാറുള്ള വിഭാഗം) ഒക്കെ ഊരി മേശപ്പുറത്ത് വെച്ചിട്ടിരുന്ന്  ചെയ്യുന്നവർ..സ്ഥലത്തിനും സമയത്തിനുമുള്ള സ്വാധീനം പോലെ തന്നെയാണ്  ചിലർക്ക് എത്ര സമയം ഒരു പ്രവൃത്തിയിൽ ചെലവഴിക്കാൻ കഴിയുന്നു എന്നതിലെ ഓരോരുത്തരുടെ രീതി. ചിലർക്ക് മണിക്കൂറുകളോളം കുത്തിയിരുന്ന് ഒരു കാര്യം ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ മറ്റു ചിലർക്ക് ഇടയ്ക്കിടെ ഒരു ഇടവേള വേണം. ഇങ്ങനെ സമയബന്ധിതമായല്ലാതെ ,ആവശ്യമാണെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ ഇടവേള എടുക്കുന്നവരും ഉണ്ട്. അങ്ങനെ  ബഹുജനം പലവിധം!


നമ്മൾ തെരഞ്ഞെടുക്കുന്ന വേഷത്തിനും ഉണ്ടൊരു പ്രാധാന്യം . അതിനെക്കുറിച്ച് നമ്മൾ അധികം ആലോചിക്കാറില്ലെന്ന് മാത്രം. ചിലർക്ക് അയഞ്ഞ,വായുസഞ്ചാരമുള്ള  വസ്ത്രങ്ങളിടുമ്പോഴാണ് കൂടുതൽ കാര്യക്ഷമമായി ഒരു കാര്യം ചെയ്‌തു തീർക്കാൻ പറ്റാറുള്ളതെങ്കിൽ ചിലർക്കു ഇറുകിയ വസ്ത്രങ്ങളിലായിരിക്കും ആശ്രയം. അതിൽ നിന്ന് മാറി ഒരു വേഷം എടുക്കുമ്പോൾ നമ്മൾക്കുണ്ടാകാറുള്ള ഒരു “സുഖക്കുറവ് ” (ജോലിയുടെ സ്വഭാവത്തിനെ ആശ്രയിച്ചിരിക്കുമെങ്കിലും കൂടി) ഇതിന്റെ ഒരു സൂചികയാണ്. ഏത് വേഷമായാലും അതൊന്നും ഒരു തരത്തിലും ബാധിക്കാത്തവരും  വേഷങ്ങളിൽ തന്നെ പുതിയത് ഇടുമ്പോൾ അത് കാര്യമായി തടസ്സമാകുന്നവരും ഉണ്ട്. വേഷം പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു ഘടകമാണ് ജോലി ചെയ്യുമ്പോളുള്ള നമ്മുടെ ഭക്ഷണ ശീലം. ചിലർക്ക് ഇടയ്ക്കിടെ ഒരു കാപ്പിയോ ചായയോ വേണമെങ്കിൽ ചിലർക്കിടക്കിടെ വെള്ളം കുടിക്കണം.  മറ്റു ചിലർക്ക്  ഇതൊന്നുമില്ലെങ്കിലും  വല്ല ബിസ്കറ്റോ ചോക്ലേറ്റോ ഒക്കെ ആയിരിക്കും സൈഡിൽ വേണ്ടത്. ചിലർക്കിടക്കിടെ ഓരോ സിഗരറ്റ് വലി ആയിരിക്കും വേണ്ടത്. ഏറ്റെടുത്ത പണി പൂർത്തിയാകുന്നതുവരെ വിശപ്പും ദാഹവുമൊന്നും അറിയാത്തവരും നമുക്കിടയിലുണ്ട്. 

ഇങ്ങനെയൊക്കെയുള്ള ഒരു കൂട്ടം പ്രവർത്തന ശൈലികളുടെ  ആകെത്തുകയാണ് നമ്മൾ ഓരോരുത്തരുടെയും  മോഡസ് ഓപ്പറാണ്ടി. ഇത്രയും വായിച്ചു കഴിഞ്ഞെങ്കിൽ എന്താണ് നിങ്ങളുടെ മോഡസ് ഓപ്പറാണ്ടി എന്നൊന്ന് ചിന്തിച്ചു നോക്കുമല്ലോ ?!

Image courtesy: pixabay.com

മാറുന്ന കാലത്തെ മായുന്ന തെറികൾ

ഈ കൊറോണക്കാലത്ത് , അതിൻ്റെ തുടക്കത്തിൽ , സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു “ആപ്ത വാക്യം” ആയിരുന്നു “വീട്ടിലിരി മൈരെ/മലരേ” എന്നുള്ളത്. ശരിയാണ്, കൊറോണ ആണ്, കറങ്ങി നടക്കാതെ കഴിവതും വീട്ടിൽ ഇരിക്കണം; അതിലൊന്നും ഒരു തർക്കവുമില്ല. പറഞ്ഞു വരുന്നത്, “വീട്ടിൽ ഇരിക്കൂ ” എന്ന് മാത്രം പറയുന്നതിനേക്കാൾ  ഫലപ്രാപ്തി, അതിൻ്റെ കൂടെ ഒരു ‘മൈരോ മലരോ’ ചേർത്ത് പറയുമ്പോൾ കിട്ടുന്നു, അല്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള, ഉറങ്ങുകയൊ  എണീറ്റ് ഇരിക്കുകയോ ചായ കുടിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്ന വിപ്ലവസിംഹം അത് ആവശ്യപ്പെടുന്നു, എന്നൊരു പൊതു ധാരണ ഇന്ന് നമുക്കിടയിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. നമ്മുടെ വികാരപ്രകടനത്തിൻ്റെ ഭാഷകളിൽ സുപ്രധാനമായ ഒന്നാണ് തെറിയും.  ചിലർ തങ്ങളുടെ വെറുപ്പോ കോപമോ  പ്രകടിപ്പിക്കാൻ തെറി വിളിക്കുന്നു. മറ്റു ചിലർ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാൻ തെറി വിളിക്കുന്നു.  ഒരു റിബൽ ആണെന്ന്  സ്വയമൊരു തോന്നൽ ഉളവാക്കാൻ തെറി പ്രയോഗം  സഹായിക്കുമെന്ന് വാദിക്കുന്നവർ ചിലർ. അമർഷവും നിരാശയും അടിച്ചമർത്താനുള്ള വഴിയായി ഒരു കൂട്ടർ തെറി വിളിയെ കാണുമ്പോൾ മറ്റൊരു കൂട്ടർ അതിനെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു രീതിയായി ആവിഷ്കരിക്കുന്നു. ജീവിത സാഹചര്യങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയിലും, സാഹിത്യപരമായുമൊക്കെ തെറിയെ വീക്ഷിക്കുന്നവരും ഉണ്ട്.  അങ്ങനെ  നോക്കുമ്പോൾ തെറിക്ക് അതിൻ്റേതായ ഒരു അസ്തിത്വം ഉണ്ട്. എങ്കിലും അതിൻ്റെ പ്രാഥമിക ധർമം മനസ്സിൽ ഉള്ള വികാര വിക്ഷോഭത്തെ ഒറ്റ വാക്കിൽ ഒരു മിനി ബോംബായി  പുറന്തള്ളാൻ നമ്മളെ സഹായിക്കുക എന്നുള്ളതാണ്.

എന്നാൽ ഇന്ന് നമുക്കിടയിൽ തെറി വാക്കുകൾ ഉപയോഗിക്കപ്പെടുന്നത് അതിൻ്റെ ശരിയായ ലക്ഷ്യത്തിലാണോ? പതിറ്റാണ്ടുകളായി തെറികൾ എന്ന് നമ്മൾ കരുതിയിരുന്ന പല വാക്കുകളും സാമാന്യവൽക്കരിക്കപ്പെടുകയും അതിനു വലിയൊരു സ്വീകാര്യത കിട്ടുകയും ചെയ്യുന്നുണ്ടോ?  ഇന്നത്തെ നമ്മുടെ സമൂഹം  ഇതിനോട് സഹിഷ്ണുത വെച്ച് പുലർത്താൻ തുടങ്ങിയോ? ഉദാഹരണത്തിന് നേരത്തെ  പറഞ്ഞ വാക്കുകൾ തന്നെ എടുക്കുക. പരിചയം ഇല്ലാത്ത, മനസ്സിലാകാത്ത, ഏതെങ്കിലും ഒരു കാര്യം, അതിനോടുള്ള തികച്ചും സാധാരണമായ ഒരു പ്രതികരണം എന്ന നിലയിൽ “ഇതെന്ത് മൈര്!?” എന്ന് പറയുന്ന പ്രവണത  ഇന്ന്  വർദ്ധിച്ച് വരികയാണ്. വിചാരിച്ച കാര്യം നടക്കാതെ വരുമ്പോൾ, അല്ലെങ്കിൽ സ്നേഹരൂപേണ ഒക്കെ ആളുകൾ ഈ ഒരു “മൈരിസ”ത്തിന് വിധേയമാകാറുണ്ട്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇത്തരം പദ പ്രയോഗങ്ങളോട് നമുക്ക് ഉണ്ടായിരുന്ന അസഹിഷ്ണുത ഇന്ന് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനുള്ള ഒരു കാരണം, സമൂഹ മാധ്യമങ്ങളുടെ ഇടപെടലാണ്. മുമ്പ്  മഞ്ഞ പത്രങ്ങൾ  വായിച്ചും എഴുതിയും ഒക്കെ തൃപ്തിപ്പെട്ടിരുന്നവർക്ക് ഒരു വലിയ  അവസരം ആണ് യൂട്യൂബ് ഫേസ്ബുക്ക് മുതലായവയുടെ കടന്ന് വരവ് ഒരുക്കി കൊടുത്തത്. അവിടെ ആരെയും ഭയക്കാതെ തെറി പറയാനുള്ള ഒരു ഇടം കിട്ടുകയും, ആ  തെറി നൂറ് പേർ ഏറ്റു പറയുമ്പോൾ, അതിൻ്റെ തീവ്രത കുറയുകയും അത് പിന്നെ ഒരു തെറി അല്ലാതാവുകയും ചെയ്യുന്ന ഒരു സാഹചര്യം രൂപപ്പെടുന്നു. ഇത് പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങൾ, എന്താണ് ഇവിടെ മോശം/ അശ്ലീലം, ആരാണ് എന്താണ് അശ്ലീലം എന്നും അല്ലാത്താതെന്നും നിശ്ചയിക്കുന്നത്  ,ഒരു വാക്ക് തെറി/അശ്ലീലം ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം എന്താണ് തുടങ്ങിയവയാണ്. ഒരു പരിധി വരെ ഇതൊക്കെ നമ്മൾ സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്.

വ്യാപകമായി ഉപോഗിക്കപ്പെടുന്ന തെറികളുടെ ഒരു പൊതു സ്വഭാവം, അത് ഒന്നുകിൽ എതെങ്കിലും ഒരു ശരീരഭാഗവുമായി ബന്ധപ്പെടുന്നതോ , മറ്റു ജീവികളോ (ഉദാഹരണത്തിന് പട്ടി, നായ, കുരങ്ങ്, കഴുത, പന്നി..(പാവങ്ങൾ!) ),  ജാതീയമായോ സാമ്പത്തികമായോ തൊഴിൽപരമായോ  താഴെ തട്ടിലെന്ന് മുദ്ര കുത്തപ്പെട്ട ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയോ, വിസർജ്യ വസ്തുക്കളോ,  ആണ് എന്നതാണ്. ഇത്തരം വാക്കുകൾ നിരന്തമായും അലക്ഷ്യമായും ഉപയോഗിക്കുന്നതിലൂടെയും, അങ്ങനെ  സാമാന്യവൽകരിക്കുന്നതിലൂടെയും  നമ്മൾ ചിന്തിക്കാതെ പോകുന്ന ചില വസ്തുതകൾ ഉണ്ട്. ശരീര ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള തെറി പ്രയോഗങ്ങൾ നടത്തുമ്പോൾ നമ്മൾ അറിയാതെ സെക്‌സിസത്തിൻ്റെ പ്രാഥമിക വക്താക്കളാവുകയാണ്. സ്ത്രീകളെ അപമാനിച്ചവരെ കയ്യേറ്റം ചെയ്യാൻ പോകുമ്പോൾ രോഷം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി “അവൻ്റെ അമ്മേടെ….അമ്മൂമ്മെടെ….” എന്നോക്കെ പറഞ്ഞു കേൾക്കുന്നതിലെ ഔചിത്യം ആലോചിക്കേണ്ടതാണ്. വികരവിക്ഷോഭത്തിനിടക്ക് ഇതൊന്നും നോക്കാൻ പറ്റില്ല എന്ന് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ, മാറേണ്ടത് നമ്മുടെ ഈ മനോഭാവമാണ്. ഇത് ഒരു സ്വഭാവ രൂപീകരണത്തിൻ്റെ ഭാഗമായി പരിശീലനത്തിലൂടെ ആർജിച്ചെടുക്കാൻ  കഴിയുന്ന ഒന്ന് തന്നെയാണ്.   അസ്ഥാനത്തുള്ള  അശ്ലീല പദപ്രയോഗങ്ങൾ, തീർച്ചയായും ഒഴിവാക്കാൻ പറ്റവുന്നതെയുള്ളു. അതിനുള്ള ഒരു ഉദാഹരണമാണ് നമ്മൾ ഇത്തരം വാക്കുകൾ സ്വന്തം വീട്ടിലും, കുടുംബാംഗങ്ങളുടെ അടുത്തും,  ജോലി സ്ഥലത്തും ഉപയോഗിക്കുന്നില്ല എന്നുള്ളത്. അസ്ഥാനത്തുള്ള തെറി എന്ന് പറയുമ്പോൾ സ്വാഭാവികമായും, സ്ഥാനത്തുള്ള   തെറികളും ഉണ്ടോ, അതെന്ത് എന്ന ചോദ്യം വരും. എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ഒരു ഉദാഹരണം, സാഹിത്യ സ്രഷ്ടാക്കൾ അവർക്ക് ഒരു പ്രത്യേക ശരീര ഭാഗത്തെ കൃത്യമായി പരാമർശിക്കാൻ ഇത്തരം വാക്കുകൾ, അത് തെറിയായി കണക്കാക്കപ്പെടുന്നെങ്കിൽ കൂടി,  വായനക്കാരിലേക്ക്  ഉദ്ദേശിച്ച സന്ദേശം കൈമാറാൻ പ്രചാരമുള്ള വാക്കുകൾ   
ഉപയോഗിക്കാറുണ്ട് എന്നതാണ്.

മറ്റൊരു വിഭാഗമാണ് തൊഴിലും ജാതിപ്പേരും ജീവിതസാഹചര്യങ്ങളും വിളിച്ചുള്ള തെറികൾ. യൂട്യൂബ് വീഡിയോയിൽ വന്നും, വാട്ട്സ്ആപ് സ്റ്റാറ്റസുകൾ വഴിയും ഇത്തരം തെറികൾക്ക് നല്ല പ്രചാരം ലഭിക്കുമ്പോൾ, ഇതിൻറെ നാനാർത്ഥങ്ങളിലേക്കൊന്നും ആരും പോകാറില്ലെന്നുള്ളതാണ് വാസ്തവം. ഒരു കാലത്ത് പല അപമാനങ്ങളും സഹിച്ച ഒരു വിഭാഗത്തെ നമ്മുടെ വകയായി വീണ്ടും വീണ്ടും അപമാനിക്കുകയാണ്,  പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ലല്ലോ എന്ന് നമ്മൾ കരുതി പോരുന്ന തെറികൾ വിളിക്കുന്നതിലൂടെ നമ്മൾ ചെയ്യുന്നത് എന്നൊരു ബോധം നമുക്ക് വേണ്ടതുണ്ട്. ആന്തരികാർത്ഥം പോയിട്ട്, ഇത്തരം വാക്കുകളുടെ ബാഹ്യാർത്ഥം എന്തെന്ന് പോലും അറിയാതെ, നിർബാധം വെച്ച് കാച്ചുന്ന ഒരു വിഭാഗവും ഇവിടെ ഉണ്ട് എന്നതും ഇതിൻ്റെ കൂടെ ചേർത്ത് വായിക്കേണ്ടതാണ്. 

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഒരു  തരംഗവും ഇക്കാര്യത്തിൽ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് fuck!, oh shit പോലുള്ള വാക്കുകളോട് നമ്മൾ സമരസപ്പെട്ടു കഴിഞ്ഞു. FCUK എന്നെഴുതിയ ടീഷർട്ട് ഒരു ട്രെൻഡ് ആണിപ്പോൾ . വാക്കുകൾ മാത്രമല്ല, ചില ചേഷ്ടകളും ഇപ്പോൾ സാമാന്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നടുവിരൽ നമസ്കാരം , ഇന്ന് വാട്ട്സ്ആപ്, ഗൂഗ്ൾ ഇമോജികളിൽ വരെ ഇടം നേടിക്കഴിഞ്ഞു. പക്ഷെ അതെടുത്ത് എങ്ങനെ പെരുമാറുക എന്നത് പൂർണമായും നമ്മുടെ ഒരു തെരഞ്ഞെടുപ്പാണ്!

ഉന്നത വിദ്യാഭ്യാസവും, പേരും പ്രശസ്തിയും, സംസ്കാരവും തൊഴിലും ഒക്കെ ഉണ്ടെന്ന് അവകാശപ്പെടുന്നവർ പോലും അലക്ഷ്യമായുള്ള ഇത്തരം പ്രയോഗങ്ങളിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ ആശയ വിനിമയം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും എന്നിരിക്കെ , അതിൻ്റെ മാന്യത കാത്തു സൂക്ഷിക്കാനും നമ്മൾ എല്ലാവരും ബാധ്യസ്ഥരാണ്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പ് നമ്മുടെ ഐഡൻ്റിറ്റിയും സംസ്കാരവും കൂടിയാണ്. തെറി വിളിക്കുന്നത് നിർത്തുക എന്നത് കേവലം വാക്കുകൾ പ്രയോഗിക്കാതെ ഇരിക്കുക എന്ന് മാത്രമല്ല, നമ്മുടെ മനോഭാവത്തിലും അത് മാറ്റി എടുക്കേണ്ടതുണ്ട് .

Picture courtesy: pixabay.com

Matrimony literacy!

From an Indian perspective, gone are the days when millennials depend on parents to find a suitable life partner for them, which falls in line with all ‘requirements and expectations’ of an arranged marriage. A 50+ year old internet has shook off the world in almost all domains and marriage industry is no exception. Dating websites have now in a sense undergone a ‘metamorphosis’ into what is called as matrimonial websites which can be in a way looked at as its licensed version. At this juncture, both parents are children come to a compromise on what they are expecting for, considering youngster’s preferences while parents’ expectations on traditional etiquettes and social status are also met. Unless there is a known case of love relationship identified by parents, it has become a new tradition to create a profile in any of the reputed matrimonial websites. Creating a matrimony profile is quite straightforward; all you need is a long list of preferences, a contact option and a photo. Anyone can create a profile for anyone and your marriage is not going to be at the mercy of any local match makers and hundreds of lies. Once you have a profile, irrespective of anyone who creates it, thousands of suitable profiles will be hovering over you with plentiful ‘selling features’ (it could be including but not limited to caste, financial status, societal status, white collar jobs, physical appearance and so on) all at your fingertips . Sounds cool, isn’t it.?

Considering the fact that a matrimonial profile has become an integral part of millennials, there is a budding ‘matrimonial culture’ that is getting developed. Due to the easiness of creating a profile, matrimonial surfing has evolved as a new hobby. Most of the matrimonial websites allow free service and it’s optional to have a premium membership. Irrespective of whether they’re serious about a marriage or not, it has become a custom for youngsters to have one profile created and simply hangout. Some pro-active youth have a different approach; they’re doing a test run to have a self-assessment about their ‘sellability’ in marriage market. Anyways, the whole idea is to find a suitable match without much ado.

As a person who has done tremendous expeditions in various matrimonial websites over years, I would like to share few of my matrimonial observations that led me to think about something like matrimony literacy. Before that I should add a disclaimer that I’m not an advocate of any such websites or gender. The first group of people comes to my mind is those with profile name ‘Later’. It is just that they will reveal their name only when you request them to do so! Isn’t it a very basic courtesy to introduce by your name? There’s no point in responding to a person who’s not even ready to reveal their name. Or is it because they’ve got a hidden agenda like we are hearing about matrimonial fraudsters? I have no idea.

The second group of people belong to those who add meaningless or information in their profile description that are not at all useful (to the seeker) . For some, it just looks like a collection of adjectives such as beautiful, wonderful, funny, smart, dedicated, handsome etc. etc.. Instead isn’t that worthwhile to describe briefly about what do you do, your education, attitudes towards life, lifestyle, career, family and so on, so that it’s helpful for others to have a minimal idea about that person? I don’t see anything wrong in listing out X,Y,Z requirements/preferences honestly as the website’s existential function is to connect people with compatible requirements, whether they sound sensible or not is a different story. Transparency is the key. It is illogical that one doesn’t have any preference over anything as some people have “any” as answer for all questions. For example, age preference= any, country of residence= any, occupation=any, residing city= any, mother tongue= any, citizenship= any…

The third type of people are just opposite to the second; they provide too much; a full-fledged biography with every possible infinitesimal data they could bring in. It’s not only that the reader gets bored to tears, but it also poses security issues. Lucrative matrimonial profiles boasting off their affluent ancestral history invite attention of online scammers.

The fourth group is everywhere; fake profiles. The intentions could anywhere range between time-pass purpose to cyber crimes such as morphing, black mailing, honey trap and hacking, all after establishing a decent and appealing relationship. Misuse of matrimonial photos are also a part of them. Though photo protection option is available, to enhance visibility most users don’t prefer photo protection.

There are also shadow profilers, those who freely enjoy the benefits of their elder siblings’ profile. Most of those aren’t seemingly harmful, however one cannot deny the possibility of any wrongdoings. Managing profile by own is the best option in my opinion, as I think if one cannot independently describe themselves and identify whom they’re looking for and don’t want to put any efforts for that, then they should not be marrying. It is also a courtesy to provide a faster response if you do or don’t like the profile, as it’s a sign of respecting other’s time.

Matrimonial websites have all kinds of cons like any other analogous systems; only because it’s approved by parents doesn’t mean they’re free of all traps. If someone is hesitant or escaping repeatedly from a video call, calling from multiple number or more interested to know about financial status and your financial operations, you’re already there with a fraudster. If you have a profile, respect your time and others’ time. The bottom line is, it is important to be sensible and a user of value.

Image courtesy: Pixabay.com

വന്നു, കണ്ടു, സെൽഫി എടുത്തു!✌🏾

മാറുന്ന യാത്രാശീലങ്ങളും മറക്കുന്ന മര്യാദകളും. 


കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടക്ക് നമ്മുടെ വിനോദയാത്രാശീലങ്ങളിലും അതിലുപരി സന്ദർശന മര്യാദകളിലും (travel etiquettes) വലിയ ഒരു മാറ്റമാണ് ഉണ്ടായിട്ടുള്ളത് . ആണ്ടിനോ സംക്രാന്തിക്കോ എങ്ങോട്ടെങ്കിലും പോവുക എന്നതിൽ നിന്നും ഇന്ന് വിനോദയാത്ര ചെയ്യുന്ന ആളുകളുടെയും സ്ഥലങ്ങളുടെയും എണ്ണം കൂടുകയും ഇടയ്ക്ക് ഒരു ചെറിയ ലിഷർ ട്രിപ്പ്  പോവുക എന്നത് ഇന്ന് സർവസാധാരണവുമായിട്ടുണ്ട് . വിമാന യാത്രാനിരക്കിൽ ഉണ്ടായിരിക്കുന്ന വലിയ കുറവും,ബഡ്ജറ്റ് യാത്രാ ക്‌ളാസ്  വന്നത് കൊണ്ടും ഒക്കെ പ്രാദേശികമായ യാത്രകൾ മാത്രം ചെയ്തുകൊണ്ടിരുന്ന നിലയിൽ നിന്നും വിദേശ യാത്രകളിലേക്ക് പലരും മാറിയിട്ടുണ്ട്. യാത്ര പോകുന്നതും സ്ഥലങ്ങൾ സന്ദർശിക്കുകയും ഒക്കെ ചെയ്യുന്നത് കൂടുതലും സമ്പന്നരുടെ മാത്രം വിഷയം ആയിരുന്ന ഒരു കാലത്തിൽ നിന്നും ഇന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഇതിൻ്റെ ഒരു കാരണം സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിതിയിൽ ഉണ്ടായ ഒരു മാറ്റം ആണെങ്കിലും പരോക്ഷമായി ടെക്നോളജിയുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവും അതുണ്ടാക്കിയ വലിയ സ്വാധീനവും ഒരു കാരണം ആണ് എന്നു വേണം പറയാൻ. 


 ക്യാമറയുള്ള സ്മാർട്ഫോണുകളുടെ വരവും സോഷ്യൽ മീഡിയയും ഇന്റർനെറ്റും യാത്രകൾ ചെയ്യുന്നത് തത്സമയം ലോകത്തോട് പങ്കുവെക്കാനുള്ള ഒരു വലിയ  സാധ്യതയാണ് നമുക്ക് തുറന്നുതന്നത് .പലരും തങ്ങളുടെ യാത്ര അനുഭവങ്ങൾ  വീഡിയോയായും ചിത്രങ്ങളായും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ സ്വാഭാവികമായും അത് കാണുന്ന ഏതൊരാളിലും എനിക്കും /ഞങ്ങൾക്കും ഇതുപോലെയൊക്കെ ഒരു യാത്ര പോകണം, ഇതൊക്കെയല്ലേ ലൈഫ് എന്ന ഒരു തോന്നലുളവാക്കുന്നുണ്ട്.ഒരു സ്ഥലത്തു പോയതിന്റെ നല്ലതും ചീത്തയുമായ അനുഭവങ്ങളും ഇനി അത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ പല ഉപകാരപ്രദമായ അറിവുകൾ  സോഷ്യൽ മീഡിയയുടെ വരവോടു കൂടി വളരെയധികം ജനകീയവും പ്രാപ്യവും ആയിട്ടുണ്ട്. മാത്രവുമല്ല  അറിയപ്പെടാതെ കിടന്നിരുന്ന പല ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള, പ്രകൃതി രമണീയമായ സ്ഥലങ്ങൾക്കും ഇതുവഴി വലിയൊരു സ്വീകാര്യതയും ദൃശ്യപരതയും ഇത്തരത്തിലുള്ള യാത്രക്കാരെക്കൊണ്ട് ലഭിച്ചു . വിനോദയാത്രകളുടെ പ്രധാന ഉദ്ദേശങ്ങളുടെ ലിസ്റ്റ് ജീവിതത്തിനു തൽകാലം അതിന്റെ സമ്മർദ്ദങ്ങളിൽ നിന്നും ഒരു മോചനം നൽകി മാനസികമായി പുതിയ  ഉണർവു നൽകുക, പുതിയ ആളുകളെയും സംസ്കാരങ്ങളെയും പരിചയപ്പെടുക, നല്ല ഓർമ്മകൾ ഉണ്ടാക്കുക എന്നിങ്ങനെ പോകുന്നു . എന്നാൽ ഇന്നത്തെ നമ്മുടെ യാത്രകൾ ഇത്തരത്തിലുള്ള ലക്ഷ്യങ്ങളിൽ നിന്നൊക്കെ അകന്നോ ? കേവലം സോഷ്യൽ മീഡിയയിൽ സെൽഫികളും  വീഡിയോകളും പങ്കുവെക്കുക, ഞാൻ/ ഞങ്ങൾ ഇവിടെ പോയി എന്ന് എല്ലാവരെയും ഒന്നറിയിക്കുക എന്ന ഒരു ലക്ഷ്യത്തിലേക്ക് മാത്രം നമ്മുടെ യാത്രകൾ ചുരുങ്ങുന്നുണ്ടോ ? ഒരു സ്ഥലം സന്ദർശിക്കുന്നതിനേക്കാൾ സമാധാനവും സന്തോഷവും സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന ലൈക്കുകളും കമെന്റുകളും നമുക്ക് തരുന്നുണ്ടോ? അപ്രാപ്യമല്ലാത്ത ഒരു സ്ഥലവും ഇല്ലെന്നും എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന വെറും ഒന്നാണ് യാത്ര എന്ന ഒരു തോന്നൽ നമ്മൾക്കുണ്ടോ ? 


തീർച്ചയായും യാത്രകൾ പോകണം , ചിത്രങ്ങളും  എടുക്കണം . എന്നാൽ സോഷ്യൽ മീഡിയ ചിത്രങ്ങളെടുക്കാനുള്ള യാത്രകളാണ് യാത്രയുടെ സ്വത്വത്തെ കളഞ്ഞു കുളിക്കുന്നത് . പല ടൂറിസ്റ്റു കേന്ദ്രങ്ങളിലും സെൽഫി സ്പോട്ടുകൾ വന്നതും , “സെൽഫി ടൂറിസം” എന്നൊരു പുതിയ ആശയം തന്നെ ഉണ്ടായതും ഇതിന്റെ ഒരു ഭാഗമായാണ് . പലപ്പോഴും നമ്മളും  ഈ സെൽഫി ടൂറിസത്തിന്റെ ഇരകളും ഇരപിടിയന്മാരുമായിട്ടുണ്ടാകും. ഒരു സ്ഥലത്തു പോകുമ്പോൾ ഓ, നമ്മൾ ഒരു സെൽഫി പിടിക്കുന്നത് കൊണ്ട് എന്തുണ്ടാവാനാ എന്ന് ചിന്തിക്കുമ്പോൾ, നമ്മളെപ്പോലെ ഒരു നൂറു പേർ അതെ സ്ഥലത്തു അതെ സമയത്തു അത് ചിന്തിക്കുമ്പോഴാണ് ആ സ്ഥലത്തിന്റെ ആകർഷണീയത നമ്മൾക്ക് നഷ്ടപ്പെടുന്നത് . ഒരു തരം വില്പനവസ്തുവായിട്ടാണ് പിന്നെ അതിനെ നോക്കിക്കാണാൻ കഴിയുക . തിക്കിലും തിരക്കിലും എങ്ങനെയെങ്കിലും അവിടുന്ന് ഒരു ഫോട്ടോ എടുത്ത് അടുത്ത സ്പോട്ടിലേക്ക് പോകാൻ നമ്മൾ പ്രേരിപ്പിക്കപ്പെടുകയാണ് .(വളരെയധികം തിരക്കുള്ള പല ആരാധനാലയങ്ങളിലും നമ്മൾക്കു ഒരു ആത്മീയാനുഭവം എന്നതിലുപരി ഇതേ വികാരം തന്നെയാണ് അനുഭവപ്പെടുക,) നമ്മുടെ ഇത്തരത്തിലുള്ള അഭിനിവേശങ്ങൾക്കും അമിതമായ ടൂറിസത്തിനും പല തരത്തിലുള്ള പരിണതഫലങ്ങളുണ്ട്.ഏതെങ്കിലും ഒരു സ്ഥലം അറിയപ്പെടാതെ കിടക്കുക , ഒരു ദിവസം ഒരാൾ അത് കണ്ടുപിടിക്കുക , സോഷ്യൽ മീഡിയയിൽ ഒരു നല്ല ഫോട്ടോ ഇട്ട്  അത് വൈറലാവുക, പിന്നീട് പറ്റുന്നത്ര എല്ലാവരും അങ്ങോട്ട് ഇരച്ചെത്തുക  അതേപോലുള്ള ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുക എന്ന ഒരു സംസ്‍കാരം നമ്മൾ കാണുന്നതാണ് . അവിടുത്തെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ആളുകളുടെ സ്വൈരജീവിതത്തെയും ഇതെങ്ങനെ പ്രതികൂലമായി ബാധിക്കപ്പെടുന്നെന്നൊന്നും നമ്മൾ ആലോചിക്കാറേയില്ല. തീർച്ചയായും സാമ്പത്തികമായി അത് പല തൊഴിൽ സാധ്യതകളും അവിടുത്തെ ജനങ്ങൾക്ക് നൽകുന്നുണ്ട്. എങ്കിലും നമ്മുടെ യാത്രാ മര്യാദകൾ,ഉദാഹരണത്തിന് പ്ലാസ്റ്റിക് സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, അവിടുത്തെ ജീവികളെ ഉപദ്രവിക്കുക, പേടിപ്പിച്ചു ഓടിക്കുക,ചുമരിലും മറ്റും എഴുതി വൃത്തികേടാക്കുക മുതലായവ അവിടെ പാലിക്കപ്പെടുന്നുണ്ടോ എന്നൊന്നും ഉറപ്പുവരുത്താറില്ല. ഇത്തരം സന്ദർശക മര്യാദയുടെ അഭാവം തന്നെയാണ് പല സ്ഥലങ്ങളും യുനെസ്കോയുടെയും മറ്റും പൈതൃക സ്ഥലങ്ങളായി മാറാനും കർശനമായി സന്ദർശകരെ നിജപ്പെടുത്താനും ചില സ്ഥലങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കുകയേ ചെയ്യാതിരിക്കാനും  അവരെ പ്രേരിപ്പിക്കുന്നത്.പല മ്യൂസിയങ്ങളിലും ഫോൺ അനുവദിക്കാത്തതിന്റെ ഒരു കാരണം നമ്മുടെ ഈ അഭിനിവേശവും മഹത്തായ ഒരു കലാസൃഷ്ടി ആസ്വദിക്കാനോ പുരാതനമായ ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകളെ മാനിക്കാനോ ഉള്ള താല്പര്യമില്ലായ്മയും ഒക്കെയാണ്.

ഇക്കാര്യത്തിൽ എന്റ്റെ  ഒരു അനുഭവം പറയുകയാണെങ്കിൽ  ,നാല് വർഷം മുമ്പ് പാരീസിലെ ലൂവ് മ്യൂസിയം സന്ദർശിക്കാൻ  ഒരു ഭാഗ്യം എനിക്കുണ്ടായി . ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം ആണ് ലൂവ് . ലിയനാർഡോ ഡാ  വിഞ്ചിയുടെ  500 വർഷം പഴക്കമുള്ള പ്രശസ്ത പെയിന്റിങ് ആയ മോണ ലിസ അവിടെയാണുള്ളത് .അകത്തു കയറാൻ ഒന്നും സമയമില്ലാത്ത ഒരു വിഭാഗം ആളുകൾ പുറത്തു നിന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു നിർവൃതി അടയുന്നതാണ് ആദ്യം അവിടെ കണ്ടത് (ഈ വികാരത്തെ  ചൂഷണം ചെയ്തും പല ബിസിനസ്സുകൾ  ഉണ്ട്. ഒരു നഗരത്തിൽ പോയാൽ ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ കൊണ്ട് നഗരത്തിലെ പ്രധാന സന്ദർശക കേന്ദ്രങ്ങൾ ഒരു ബസ്സിൽ കയറ്റി കാണിച്ചു തരികയും , അഞ്ച്  മിനുറ്റ് ഓരോ സ്ഥലത്തും നിർത്തി ഫോട്ടോ മാത്രം എടുത്ത് പോരാനുള്ള സംവിധാനങ്ങൾ ഒക്കെ ഇപ്പൊൾ പല വലിയ നഗരങ്ങളിലും ഉണ്ട്. പശുവിന്റെ ചൊറിച്ചിലും തീരും, കാക്കയുടെ വിശപ്പും മാറും! ) പ്രതിദിനം ശരാശരി 15000 -20000 സന്ദർശകരാണ് ലൂവിനുള്ളത് . അതുകൊണ്ട് തന്നെ വലിയ തിരക്കാണ് പ്രതീക്ഷിച്ചതും .ടിക്കറ്റെടുത്തു അകത്തു കടന്നപ്പോൾ വലിയ കാര്യമായ തിരക്കും ഫോട്ടോയെടുപ്പും ഒന്നും ആദ്യം കണ്ടില്ല. പക്ഷെ മോണ ലിസ യുടെ അടുത്തെത്തിയപ്പോ സംഗതി മനസ്സിലായി . നാല്  നിലകളുള്ള,  വളരെയധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന, ആ മ്യൂസിയത്തിൽ ഇവിടെ മാത്രം വലിയ തിക്കും തിരക്കും സെൽഫിയെടുപ്പും. സ്വസ്ഥമായി നിന്ന് മോണ ലിസയെ കാണാനോ മഹത്തായ ആ കലാ സൃഷ്ടിയെ വിലമതിക്കാനോ കഴിയാത്ത, വേറെ ഒരാളുടെ ഇടി കൊള്ളേണ്ട അവസ്ഥ. പല രാജ്യങ്ങളിൽ നിന്നും, ഒരേ സമയം ആ ഒരു കലാസൃഷ്ടി കാണാൻ മാത്രമായി വന്ന കൂട്ടം ആളുകൾ പരസ്പരം പാലിക്കേണ്ട ഒരു മര്യാദ ആണ് നമ്മളെ പോലെ മറ്റുള്ളവരെയും കാണാൻ അനുവദിക്കുക എന്നത് . മറിച്ച് തികച്ചും അരോചകമായ ഒരു ദൃശ്യാനുഭവവും നിരാശയും ആണ് മോണ ലിസ തന്നത് .ആ മ്യൂസിയത്തിൽ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് മോണ ലിസ എന്ന് എല്ലാവരും പറയുന്നു, എന്നാലോ മോണ ലിസയുടെ അടുത്ത് ചെല്ലുമ്പൊ അതിനെ മാത്രം കാണാൻ പറ്റാത്ത ഒരു അവസ്ഥ .അന്ന് എനിക്ക് കാണാൻ ആയ മോണ ലിസ ആണ് ചുവടെ !

2019 ൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ ഒരു പോളിൽ ലോകത്തെ ഏറ്റവും നിരാശാജനകമായ ടൂറിസ്ററ് കേന്ദ്രമായി (World’s most disappointing attractions) തെരെഞ്ഞെടുക്കപ്പെട്ടത് മോണ ലിസ ആയിരുന്നു. മോണ ലിസ സെൽഫി ടൂറിസം മറ്റു പല പ്രശ്നങ്ങൾക്കും പാത്രമാവുന്നുണ്ട് . അഭൂതപൂർവമായ തിരക്ക് ലൂവിന് സമ്മാനിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ആണ് . മോണ ലിസ ഇന്ന് ഒരു സെൽഫി ബ്രാൻഡ് മാത്രമാവുമ്പോൾ അവിടെയുള്ള ബാക്കി ഏഴായിരത്തോളം പെയിന്റിങ്ങുകളും സംസ്കാരങ്ങളും അപ്രസക്തമാക്കപ്പെടുകയാണ് . ഇത് മോണ ലിസയുടെ മാത്രം അവസ്ഥയല്ല. മറ്റ് മ്യൂസിയങ്ങളുടെയും പൈതൃകസ്ഥാനങ്ങളുടെയും താജ് മഹലിന്റെയും ബീച്ചുകളുടെയും അവസ്ഥ വ്യത്യസ്തമല്ല .ഈയടുത്ത് ഇറ്റലിയിൽ ഒരു മ്യൂസിയത്തിൽ അന്റോണിയോ ക്യാനോവയുടെ ഒരു ശില്പത്തിൽ ഒരു സന്ദർശകൻ സെൽഫിയെടുക്കാൻ കയറിയിരുന്ന് അതിന്റെ കാലിലെ മൂന്ന് വിരലുകൾ പൊട്ടിച്ചെടുത്തത് ഒരു വാർത്തയായിരുന്നു. സെൽഫി ടൂറിസത്തിന്റെ ഒരു അവസാന വാക്കെന്നോണം അമേരിക്കയിലെ മയാമിയിൽ ഒരു സെൽഫി മ്യൂസിയം തന്നെയുണ്ട് . അവിടെ ഒരാൾക്കു ഫോണും കൊണ്ടുപോയി അവിടത്തെ പലവിധത്തിലുള്ള പശ്ചാത്തല ചിത്രങ്ങളുടെ മുന്നിൽ നിന്ന് വേണ്ടത്ര സെൽഫികൾ എടുക്കാം എന്നതാണ് ഓഫർ. അതുപോലെ ലോകത്തിന്റെ സെൽഫി തലസ്ഥാനം (world’s selfie capital or world’s selfiest city  ) എന്ന് ഇപ്പോൾ ഫിലിപ്പീൻസിലെ മനില മാറിക്കഴിഞ്ഞു.  

A news clip appeared in the New York Times.
https://www.google.com/amp/s/www.nytimes.com/2020/08/19/world/europe/italy-vandalism-tourism.amp.html


സെൽഫി യുഗവും ടൂറിസവും ഇങ്ങനെ പുരോഗമിക്കുമ്പോൾ വെറും ഒരു സന്ദർശകൻ എന്നുള്ള നിലയിൽ നിന്നും മര്യാദയും മൂല്യവും ഉള്ള  സന്ദർശകൻ എന്ന തലത്തിലേക്ക്  നമ്മൾ മാറേണ്ടതുണ്ട് . ടൂറിസം സാക്ഷരത എന്നൊന്ന് കൂടി ഈ ഇന്റർനെറ്റ് യുഗം ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട് .സോഷ്യൽ മീഡിയയുടെയും ടെക്നോളോജിയുടെയും വിവേകപൂർണമായ ഉപയോഗം , മറ്റു സന്ദർശകരുടെ അവകാശങ്ങളെ മാനിക്കൽ, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ സ്വത്വത്തെ മാനിക്കൽ  എന്നിവയൊക്ക നമ്മൾ ഒരു യാത്രയിൽ അറിഞ്ഞിരിക്കേണ്ടതുണ്ട്.